തി­ര­യു­ക!
  • ഹ­ല്ലു­ക­ളിൽ മൂ­ന്നാം അ­ക്ഷ­രം
ഗഃ
  • ഗണേശൻ
  • ഗ­ന്ധർ­വൻ
ഗഗന(പു­ഷ്പം)കു­സു­മം
  • ആ­കാ­ശ­പു­ഷ്പം
  • വാ­സ്ത­വ­മ­ല്ലാ­ത്ത വസ്തു. ക­ഴി­യാ­ത്ത കാ­ര്യം എന്നു താൽ­പ­ര്യം.
ഗഗനചര
  • വി­ശേ­ഷ­ണം:
  • ആ­കാ­ശ­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന
ഗ­ഗ­ന­ച­രം
  • വി­ശേ­ഷ­ണം:
  • പക്ഷി
  • മേഘം
  • മു­ത്ത­ങ്ങ
ഗ­ഗ­ന­ചാ­രി
  • വി­ശേ­ഷ­ണം:
  • ആ­കാ­ശ­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന
ഗ­ഗ­ന­ചാ­രി
  • പക്ഷി
  • മേഘം
  • മു­ത്ത­ങ്ങ
ഗ­ഗ­ന­ത­ലം
  • ആകാശം
ഗ­ഗ­ന­ദ്ധ്വ­ജൻ
  • സൂ­ര്യൻ
ഗ­ഗ­ന­ദ്ധ്വ­ജം
  • മേഘം
  • മു­ത്ത­ങ്ങ
  • എ­രി­ക്കു്
ഗഗനം
  • ആകാശം, ദേ­വ­ന്മാർ ഗ­മി­ക്കു­ന്ന വഴി, പ­ക്ഷി­കൾ ഗ­മി­ക്കു­ന്ന വഴി
  • അ­ഭ്ര­കം
ഗ­ഗ­ന­സി­ന്ധു
  • ഗംഗാ
ഗ­ഗ­നേ­ച­രൻ
  • രാ­ക്ഷ­സൻ
ഗംഗാ
  • ഒ­രാ­റു്
  • ഗം­ഗാ­ദേ­വി
  • ഹ­രി­പ­ദ­ത്തിൽ നി­ന്നോ ഹ­ര­ശി­ര­സ്സിൽ നി­ന്നോ ഭൂ­മി­യെ പ്രാ­പി­ച്ച­തു്.
  • ഗം­ഗ­യു­ടെ പു­റ­പ്പാ­ടു വി­ഷ്ണു­വി­ന്റെ പെ­രു­വി­ര­ലിൽ നി­ന്നാ­ണു്. സൂ­ര്യ­വം­ശ­ത്തി­ലെ 14-​ആമത്തെ രാ­ജാ­വാ­യ സഗരൻ പ­ണ്ടു് അ­ശ്വ­മേ­ധം ചെ­യ്വാ­നാ­യി വ­സി­ഷ്ഠാ­ദി­ക­ളോ­ടു് ആ­ലോ­ചി­ച്ചു് ആ­രം­ഭി­ച്ച­പ്പോൾ ദേ­വേ­ന്ദ്രൻ അ­ശ്വ­ത്തെ മോ­ഷ്ടി­ച്ചു പാ­താ­ള­ത്തു ത­പ­സ്സു ചെ­യ്യു­ന്ന കപില വാ­സു­ദേ­വ­ന്റെ പിറകെ കെ­ട്ടി­യി­ട്ടു. അതിനെ ഭൂ­മി­യി­ലെ­ങ്ങും കാ­ണാ­ഞ്ഞു തി­ര­വാ­നാ­യി സ­ഗ­ര­ന്റെ 60000 പു­ത്ര­ന്മാർ പി­താ­വി­ന്റെ ആ­ജ്ഞ­യോ­ടു­കൂ­ടി ഭൂ­മി­യെ പാ­താ­ള­ത്തോ­ളം വെ­ട്ടി­ക്കു­ഴി­ച്ചു ക­പി­ല­മ­ഹർ­ഷി­യു­ടെ പിറകെ കെ­ട്ടി­യി­രു­ന്ന കു­തി­ര­യെ ക­ണ്ടു­പി­ടി­ച്ചു് അ­ദ്ദേ­ഹ­ത്തെ ദ്രോ­ഹി­ച്ചു. ത­ദ­ന­ന്ത­രം അവരെ ഒ­ന്നൊ­ഴി­യാ­തെ അ­ദ്ദേ­ഹം ഭ­സ്മ­മാ­ക്കി. സ­മു­ദ്രം മു­മ്പിൽ ഒരു തോ­ടു­പോ­ലെ­യി­രു­ന്ന­തിൽ വെ­ട്ടി­ക്കു­ഴി­ച്ച സ്ഥലം മു­ഴു­വ­നും ചേർ­ന്ന­തു­കൊ­ണ്ടു് ഇ­പ്ര­കാ­രം വ­ലു­താ­യി ഭ­വി­ച്ചു. സ­ഗ­ര­പു­ത്ര­ന്മാർ വർ­ദ്ധി­പ്പി­ച്ച­തു നി­മി­ത്തം ‘സാഗരം’ എന്നു സ­മു­ദ്ര­ത്തി­നു പേ­രു­ണ്ടാ­യി. പി­ന്നീ­ടു് ഈ വം­ശ­ത്തി­ലേ 18 - ആ­മ­ത്തെ രാ­ജാ­വാ­യ ഭ­ഗീ­ര­ഥൻ തന്റെ പൂർ­വ­ന്മാ­രാ­യ സ­ഗ­ര­ന്മാർ­ക്കു സൽ­ഗ­തി­ക്കു­വേ­ണ്ടി ഗംഗയെ പാ­താ­ള­ത്തോ­ളം കൊ­ണ്ടു­വ­രു­ന്ന­തി­നു ബ്ര­ഹ്മാ­വി­നെ ഉ­ദ്ദേ­ശി­ച്ചു ത­പ­സ്സു­ചെ­യ്തു. ഗംഗയെ കൊ­ണ്ടു­പോ­കു­ന്ന­തി­നു വ­രം­വാ­ങ്ങി. ഗം­ഗ­യു­ടെ പതനം ഭൂമി സ­ഹി­ക്കു­ന്ന­ത­ല്ലാ­ത്ത­തി­നാൽ അ­ന­ന്ത­രം ഭ­ഗീ­ര­ഥൻ ത­പ­സ്സു­കൊ­ണ്ടു പ­ര­മേ­ശ്വ­ര­നെ പ്ര­സാ­ദി­പ്പി­ച്ചു. ഗംഗ ഭൂ­മി­യിൽ ഇ­റ­ങ്ങി­യ­പ്പോൾ അ­തി­ന്റെ ഊക്കു ഭൂ­മി­ക്കു ദു­സ്സ­ഹ­മാ­യി­രു­ന്ന­തു­നി­മി­ത്തം ഭ­ഗീ­ര­ഥ­ന്റെ അ­പേ­ക്ഷ­പ്ര­കാ­രം പ­ര­മേ­ശ്വ­രൻ അതിനെ തലയിൽ താ­ങ്ങി. ഇ­ത­ത്രേ ഗം­ഗാ­ധ­രൻ എന്ന പേ­രി­നു കാരണം ശി­വ­ന്റെ ജ­ട­യിൽ­നി­ന്നു ഗംഗ സ­പ്ത­സി­ന്ധു­ക്ക­ളാ­യി ഒഴുകി. പോ­രു­ന്ന വ­ഴി­ക്കു ജ­ഹ്നു­മ­ഹർ­ഷി­യു­ടെ യാ­ഗ­ശാ­ല­യെ ന­ശി­പ്പി­ച്ച­തു­കൊ­ണ്ടു് അ­ദ്ദേ­ഹം കോ­പി­ച്ചു ഗംഗയെ ആ­ച­മി­ച്ചു. പി­ന്നീ­ടു ദേ­വ­ക­ളു­ടെ പ്രാർ­ത്ഥ­ന­മൂ­ലം ചെ­വി­ക­ളിൽ­കൂ­ടി ഗംഗയെ പു­റ­ത്താ­ക്കി. ഇ­പ്ര­കാ­രം ജ­ഹ്നു­മ­ഹർ­ഷി­യിൽ­നി­ന്നു­ണ്ടാ­യ­തു­നി­മി­ത്തം ഗം­ഗ­യ്ക്കു ‘ജാ­ഹ്ന­വി’ എന്ന പേർ സി­ദ്ധി­ച്ചു. ഭ­ഗീ­ര­ഥൻ ഇ­ത്ര­യൊ­ക്കെ പ­ണി­പ്പെ­ടു കൊ­ണ്ടു­ചെ­ന്നു 60000 പി­തൃ­ക്ക­ളെ­യും ശു­ദ്ധം വ­രു­ത്തി. ഗം­ഗാ­ജ­ല­ത്താൽ ഉ­ദ­ക­ക്രി­യ ചെ­യ്തെ­ങ്കി­ലെ സ്വർ­ഗ്ഗം കി­ട്ടു എന്നു ഗ­രു­ഡ­ന്റെ ഉ­പ­ദേ­ശ­ത്തെ കൈ­ക്കൊ­ണ്ടു തന്റെ മൂ­ത്ത­പ്പു­പ്പ­നു സാ­ധി­പ്പാൻ ക­ഴി­യാ­ത്ത ത­പ­സ്സു­ചെ­യ്തു ഭ­ഗീ­ര­ഥൻ ഗംഗയെ ഭൂ­മി­യിൽ കൊ­ണ്ടു­വ­രു­ക നി­മി­ത്തം ഗം­ഗ­യ്ക്കു ‘ഭാ­ഗീ­ര­ഥി’ എന്ന പേ­രു­ണ്ടാ­യി. ആദ്യം ശ്രീ­പ­ര­മേ­ശ്വ­ര­ന്റെ ശി­ര­സ്സി­ലും പി­ന്നീ­ടു് അ­വി­ടെ­നി­ന്നു ഭൂ­മി­യി­ലും അ­വി­ടെ­നി­ന്നു പാ­താ­ള­ത്തി­ലും ഇ­പ്ര­കാ­രം മൂ­ന്നു മാർ­ഗ്ഗം ഗ­മി­ക്ക­യാൽ ‘ത്രി­പ­ഥ­ഗാ’ എന്ന പേർ സി­ദ്ധി­ച്ചു. (ത്രി = മൂ­ന്നു്, പഥം = വഴി ഗ = ഗ­മി­ക്ക) ഗംഗ ഹി­മ­വാ­ന്റെ­യും മേ­ന­യു­ടെ­യും പു­ത്രി­യും ഉ­മ­യു­ടെ സ­ഹോ­ദ­രി­യു­മാ­ണെ­ന്നും [ബ്ര­ഹ്മാ­വി­ന്റെ ശാപം ഹേ­തു­വാ­യി­ട്ടു ലോ­ക­ത്തിൽ ശ­ന്ത­നു­വി­ന്റെ ഭാ­ര്യ­യാ­യി­രു­ന്നു ഭീ­ഷ്മർ മു­ത­ലാ­യി എ­ട്ടു­പേ­രെ പ്ര­സ­വി­ച്ചു. ഇ­ങ്ങി­നെ­യും ഗം­ഗ­യെ­ക്കു­റി­ച്ചു] കാ­ണു­ന്നു. ഖാപഗാ, ഹ­ര­ശേ­ഖ­ര, ദേ­വ­ഭൂ­മി, ഗാ­ന്ദി­നി, ഭ­ദ്ര­സോ­മ, കി­രാ­തി ഇവയും ഗം­ഗ­യു­ടെ പേർ­ത­ന്നെ.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • വി­ഷ്ണു­പ­ദി
    • ജ­ഹ്നു­ത­ന­യ
    • സു­ര­നി­മ്ന­ഗ
    • ഭാ­ഗീ­ര­ഥി
    • ത്രി­പ­ഥ­ഗ
    • ത്രി­സ്രോ­ത­സ്സ്
    • ഭീ­ഷ്മ­സൂ.
ഗം­ഗാ­ജൻ, ഗം­ഗാ­പു­ത്രൻ
  • ഭീ­ഷ്മർ
  • കാർ­ത്തി­കേ­യൻ
ഗം­ഗാ­ടേ­യം
  • ഒരു മ­ത്സ്യം
ഗം­ഗാ­ദ­ത്തൻ
  • ഭീ­ഷ്മർ
  • (എ­ട്ടാ­മ­ത്തെ വ­സു­വി­ന്റെ അംശം).
ഗം­ഗാ­ദ്വാ­രം
  • ഹ­രി­ദ്വാ­ര­മെ­ന്ന സ്ഥലം
ഗം­ഗാ­ധ­രൻ
  • ശിവൻ
  • ഗംഗയെ ധ­രി­ക്കു­ന്ന­വ­നെ­ന്നർ­ത്ഥം.
ഗം­ഗാ­ധ­രം
  • കടൽ
ഗം­ഗാ­ല­ഹ­രി
  • ജ­ഗ­ന്നാ­ഥ­പ­ണ്ഡി­ത­ന്റെ ഒരു കാ­വ്യം
ഗം­ഗു­കം
  • തിന
ഗം­ഗോ­ലം
  • ഗോ­മേ­ദ­കം
ഗജകണാ
  • അ­ത്തി­ത്തി­പ്പ­ലി
ഗജത
  • ആ­ന­ക്കൂ­ട്ടം
ഗ­ജ­ദ­ന്ത­ഫ­ലാ
  • ആ­ന­ക്കൊ­മ്പൻ­വെ­ള്ള­രി
ഗ­ജ­ദ­ന്തം
  • ആ­ന­ക്കൊ­മ്പു്
ഗ­ജ­ദ്വി­ട്ടു്
  • ഏ­ഴി­ലം­പാ­ല
ഗജൻ
  • ഒരു രാ­ക്ഷ­സൻ. ശി­വ­നാൽ വ­ധി­ക്ക­പ്പെ­ട്ടു
ഗ­ജ­പി­പ്പ­ലി
  • അ­ത്തി­ത്തി­പ്പ­ലി
ഗ­ജ­പു­ടം
  • ലോ­ഹാ­ദി­കൾ ഭ­സ്മ­മാ­ക്കു­ന്ന­തി­ന്റെ ഒരു അ­ഗ്നി­പ്ര­യോ­ഗം
ഗ­ജ­ബ­ന്ധ­നി
  • വാ­രി­ക്കു­ഴി
  • ആ­ന­പ്പ­ന്തി
  • വാ­രി­ക്കു­ഴി എ­ന്ന­തു ആനയെ ച­തി­ച്ചു ചാ­ടി­ച്ചു പി­ടി­ക്കാ­നാ­യി കാ­ട്ടാ­ന­കൾ സ­ഞ്ച­രി­ക്കു­ന്ന കാ­ട്ടിൽ കു­ഴി­ച്ചു­ണ്ടാ­ക്കു­ന്ന­താ­ണു്.
ഗ­ജ­ഭ­ക്ഷ്യം, ഗ­ജ­ഭ­ക്ഷ
  • ഈ­ന്തൽ­വൃ­ക്ഷം
  • ഗ­ജ­ങ്ങ­ളു­ടെ ഭ­ക്ഷ­ണ­സാ­ധ­നം എ­ന്നർ­ത്ഥം.
ഗ­ജ­ഭ­ക്ഷ
  • ക­രി­മ്പ­ന
ഗജം
  • ആന
  • മ­ദി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • ഒ­ര­ള­വു്
  • (12 ഇഞ്ച് = ഒരടി, 3 അടി = ഒരു ഗജം).
ഗ­ജ­മാ­ച­ലം
  • സിംഹം
ഗ­ജ­മു­ഖൻ
  • ഗണപതി
ഗ­ജ­മു­ഖാ­നു­ജൻ
  • സു­ബ്ര­ഹ്മ­ണ്യൻ
ഗ­ജ­വ­ല്ല­ഭാ
  • ഈന്തൽ
  • കാ­ട്ടു­വാ­ഴ
ഗ­ജ­സ്നാ­നം
  • ഉ­പ­യോ­ഗ­മി­ല്ലാ­ത്ത പ്ര­വൃ­ത്തി
  • (ആനകൾ കു­ളി­ച്ചു­ക­ഴി­ഞ്ഞാൽ മ­ണ്ണും ച­ളി­യും കോരി ദേ­ഹ­ത്തിൽ പൂശുക പ­തി­വാ­ണ­ല്ലൊ അ­തു­പോ­ലെ).
ഗ­ജാ­ന­നൻ (ദന്തൻ, മുഖൻ, വദനൻ)
  • ഗണപതി
  • ആ­ന­മു­ഖ­നെ­ന്നർ­ത്ഥം.
ഗജാരി
  • ശിവൻ
ഗ­ജാ­ശ­നം
  • താ­മ­ര­ക്കി­ഴ­ങ്ങു്
  • അരയാൽ
ഗ­ജാ­ഹ്വാ
  • അ­ത്തി­ത്തി­പ്പ­ലി
ഗ­ജേ­ന്ദ്ര­മോ­ക്ഷം
  • ഇ­ന്ദ്ര­ദ്യു­മ്ന­ന്റെ മോ­ക്ഷം
  • (ഇ­ന്ദ്ര­ദ്യു­മ്നൻ എ­ന്ന­തു നോ­ക്കു­ക).
ഗ­ജേ­ഷ്ടാ
  • മു­ത­ക്കു്
  • വാഴ
ഗഞ്ജ
  • മ­ദ്യം­വി­ല്ക്കു­ന്ന സ്ഥലം, ക­ള്ളു­ഷാ­പ്പു്
  • കൂകി വി­ളി­ക്കു­ന്നേ­ടം എ­ന്നർ­ത്ഥം.
  • ര­ത്ന­ങ്ങൾ വെ­ട്ടി­യെ­ടു­ക്കു­ന്ന സ്ഥലം
  • തൊ­ട്ടി
  • പാ­ന­പാ­ത്രം
  • ക­ഞ്ചാ­വു്
ഗഞ്ജന
  • വി­ശേ­ഷ­ണം:
  • പ­രി­ഹ­സി­ക്കു­ന്ന
  • അ­ധി­ക­രി­ക്കു­ന്ന
  • തോൽ­പ്പി­ക്കു­ന്ന
  • ജ­യി­ക്കു­ന്ന
ഗ­ഞ്ജി­ക
  • മദ്യം വി­ല്ക്കു­ന്ന സ്ഥലം
ഗഡകം
  • കു­ട്ടി­മ­ത്സ്യം
  • ജ­ല­ത്തിൽ ന­ന­ഞ്ഞു് ഇ­ഴ­ഞ്ഞു ന­ട­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • പരൽ
ഗഡം
  • തടവു്
  • മറവു്
  • കു­ട്ടി­മ­ത്സ്യം
  • പരൽ
  • മേ­രു­പ്പു്
ഗ­ഡി­കാ­രം, ഗ­ഡി­യാ­രം, ഗ­ഡി­ഹാ­രം, ഗ­ഡി­യാൾ
  • വാ­ച്ചു്
  • മണി
  • സമയം അ­റി­യാൻ ഉ­ണ്ടാ­ക്കീ­ട്ടു­ള്ള ഒരു യ­ന്ത്രം
ഗഡു
  • പിൻ­പു­റ­ത്തു­ള്ള കൂനു്
  • തവണ, പ്രാ­വ­ശ്യം
ഗഡു
  • വി­ശേ­ഷ­ണം:
  • കൂ­നു­ള്ള
ഗഡുക
  • കുടം
  • മോ­തി­രം
ഗഡു, ഗ­ഡു­വു്, ഗടു
  • തവണ
  • പണമോ ധാ­ന്യ­മോ ഏൽ­പ്പി­ക്കേ­ണ്ട മുറ
  • കണിശം
ഗഡുകം
  • കു­ട്ടി­മ­ത്സ്യം
  • പരൽ
ഗഡുര
  • വി­ശേ­ഷ­ണം:
  • കൂ­നു­ള്ള
ഗഡുരൽ
  • കൂനൽ
ഗഡുല
  • വി­ശേ­ഷ­ണം:
  • കൂ­നു­ള്ള
ഗഡുലൻ, ഗഡു
  • കൂനൻ
ഗഡൂചി
  • ചി­റ്റ­മൃ­തു്
ഗണകൻ
  • ജ്യോ­തി­ഷ­ക്കാ­രൻ, പ്ര­ശ്ന­വാ­ദി
  • ഗ­ണി­ക്കു­ന്ന­വ­നെ­ന്നർ­ത്ഥം.
  • ക­ണ­ക്കെ­ഴു­ത്തു­കാ­രൻ
  • ‘മാ­രി­പെ­യ്യു­മൊ­രു ഗീ­രി­വ­ണ്ണ­മു­ര
    ചെ­യ്ക­യാൽ ഗ­ണ­ക­നേ­കൻ....’
    — അ­ന്യാ­പ­ദേ­ശ­ശ­ത­കം
ഗ­ണ­ച­തു­ഷ്ട­യം
  • നെ­ല്ലി­ക്ക
  • ക­ടു­ക്ക
  • തി­പ്പ­ലി
  • കൊ­ടു­വേ­ലി ഇവ നാലും
ഗ­ണ­ച്ഛ­ങ്കം
  • സ­ങ്കോ­ച­മി­ല്ലാ­ത്ത
  • സ്വൈ­ര­മാ­യു­ള്ള
ഗ­ണ­ദേ­വ­ത­കൾ
  • ദേ­വ­ക­ളിൽ ഓരോ കൂ­ട്ടം
  • ആ­ദി­ത്യാ­ദി ഒ­മ്പ­തു വർ­ഗ്ഗ­ക്കാർ
  • ഒ­ന്നി­ച്ചു സ­ഞ്ച­രി­ക്കു­ന്ന ദേ­വ­ന്മാർ എ­ന്നർ­ത്ഥം. 1. ആ­ദി­ത്യ­ന്മാർ – 12. 2. വി­ശ്വ­ദേ­വ­ന്മാർ – 1൦. 3. വ­സു­ക്കൾ 8. 4. തു­ഷി­ത­ന്മാർ – 36. 5 ആ­ഭാ­സ്വ­ര­ന്മാർ – 64. 6. അ­നി­ല­ന്മാർ – 49. 7. മ­ഹാ­രാ­ജി­ക­ന്മാർ – 22൦. 8. സാ­ദ്ധ്യ­ന്മാർ – 12. 9. രു­ദ്ര­ന്മാർ – 11.
ഗണനം, ഗണന
  • ക­ണ­ക്കു്
  • എ­ണ്ണു­ക
  • ഗ­ണി­ക്ക
ഗ­ണ­ന­യ­ന്ത്രം
  • മ­ണി­ബ­ന്ധം
  • മ­ണി­ച്ച­ട്ടം (കു­ട്ടി­കൾ­ക്കു ക­ണ­ക്കു പ­ഠി­പ്പാ­നു­ള്ള­തു്)
ഗണനീയ
  • വി­ശേ­ഷ­ണം:
  • എ­ണ്ണ­പ്പെ­ട­ത്ത­ക്ക
  • ക­ണ­ക്കാ­ക്ക­പ്പെ­ടു­വാൻ ക­ഴി­യു­ന്ന
ഗണപതി
  • വി­ഘ്നേ­ശ്വ­രൻ
  • ഗ­ണ­നാ­ഥൻ
  • ശി­വ­ന്റെ പു­ത്രൻ
  • ശി­വ­ന്റെ ദാ­സ­ന്മാ­രാ­യ ഗ­ണ­ങ്ങ­ളു­ടെ പ്ര­ധാ­നി­യാ­ണു്. ഗ­ണ­പ­തി­യു­ടെ ജനനി പാർ­വ­തി­യാ­ണു്. വി­ഘ്ന­ങ്ങ­ളെ തീർ­ക്കു­ന്ന­തി­നാൽ വി­ഘ്നേ­ശ്വ­രൻ എന്നു പേ­രു­ണ്ടാ­യി. എ­ലി­യാ­ണു് വാഹനം. അ­തു­കൊ­ണ്ടു് ആ­ഖു­ര­ഥൻ എന്ന പേർ സി­ദ്ധി­ച്ചു. ഗ­ണ­പ­തി­യു­ടെ ശരീരം മ­ഞ്ഞ­നി­റ­വും കു­റി­യ­തു­മാ­ണു്. വലിയ വ­യ­റു­ണ്ടു്. ആ­ന­ത്ത­ല­യും ഒ­റ്റ­ക്കൊ­മ്പും ശംഖും ച­ക്ര­വും ഗദയും നാലു കൈയും (ഓ­രോ­ന്നി­ലും ആമ്പൽ പി­ടി­ച്ചി­ട്ടു­ണ്ടു്) ഉ­ണ്ടു്. പാർ­വ­തി­യും പ­ര­മേ­ശ്വ­ര­നും പി­ടി­യും കൊ­മ്പ­നു­മാ­യി കാ­ട്ടിൽ സ­ഞ്ച­രി­ച്ച­പ്പോൾ ഉ­ണ്ടാ­യ പു­ത്ര­നാ­ണു് ഗണപതി. ഒ­രി­ക്കൽ ശിവനെ കാ­ണു­ന്ന­തി­നു പ­ര­ശു­രാ­മൻ കൈ­ലാ­സ­ത്തിൽ ചെ­ന്നു. അ­ദ്ദേ­ഹം ഉ­റ­ക്ക­മാ­ക­യാൽ ഗണപതി പ­ര­ശു­രാ­മ­നെ അ­ക­ത്തു­വി­ട്ടി­ല്ല. അവർ ത­മ്മിൽ കലശൽ കൂടി. ഗണപതി പ­ര­ശു­രാ­മ­നെ ചു­രു­ട്ടി എ­ടു­ത്തെ­റി­ഞ്ഞു. ബോധം വ­ന്ന­പ്പോൾ പ­ര­ശു­രാ­മൻ പരശു എ­ടു­ത്തു് ഗ­ണ­പ­തി­യെ എ­റി­ഞ്ഞു. പരശു ശിവൻ കൊ­ടു­ത്ത ആ­യു­ധ­മാ­ണ­ല്ലൊ. അതു ഗ­ണ­പ­തി­യു­ടെ ഒ­റ്റ­ക്കൊ­മ്പി­നെ ഒ­ടി­ച്ചു. ‘ഏ­ക­ദ­ന്തൻ’ ‘ഏ­ക­ദം­ഷ്ട്രൻ’ എ­ന്ന­പേ­രി­നു കാരണം ഇ­താ­ണു്. ഗ­ണ­പ­തി­ക്കു ആ­ന­ത്ത­ല വ­രു­വാൻ പല കാ­ര­ണ­ങ്ങൾ പ­റ­യു­ന്നു­ണ്ടു്. 1. പാർ­വ­തി ശനിയെ വി­ളി­ച്ചു പു­ത്ര­നെ കാ­ണി­ക്ക­യാൽ ശ­നി­യു­ടെ നോ­ട്ടം കൊ­ണ്ടു തല ദ­ഹി­ച്ചു. അതിനു പകരം ആ­ന­ത്ത­ല വെ­ച്ചു 2. ഒ­രി­ക്കൽ ശിവൻ ആ­ദി­ത്യ­നെ കൊ­ന്നി­ട്ടു ജീ­വി­പ്പി­ച്ചു. ഉടൻ ശി­വ­ന്റെ­യും മ­ക­ന്റെ­യും തല പോ കട്ടെ എന്നു ക­ശ്യ­പൻ ശ­പി­ച്ചു. തല പോ­യ­പ്പോൾ ഇ­ന്ദ്ര­ന്റെ ആ­ന­ത്ത­ല എ­ടു­ത്തു പകരം വെ­ച്ചു. 2. പാർ­വ­തി ഒ­രി­ക്കൽ കു­ളി­ക്കാൻ പോ­യ­പ്പോൾ ശിവൻ വ­ന്നു് അ­ക­ത്തു ക­ട­ക്കാൻ ഭാ­വി­ച്ചു. ഗണപതി ത­ടു­ത്തു. ഉടൻ ശിവൻ ഗ­ണ­പ­തി­യു­ടെ തലയെ വെ­ട്ടി പകരം ഒ­രാ­ന­ത്ത­ല വെ­ച്ചു. ഇ­ങ്ങ­നെ പ­ല­വി­ധം പ­റ­യു­ന്നു.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • വി­നാ­യ­കൻ
    • വി­ഘ്ന­രാ­ജൻ
    • ദ്വൈ­മാ­തു­രൻ
    • ഗ­ണാ­ധി­പൻ
    • ഏ­ക­ദ­ന്തൻ
    • ഹേ­രം­ബൻ
    • ലം­ബോ­ദ­രൻ
    • ഗ­ജാ­ന­നൻ.
ഗ­ണ­പ­തി­ക്കു കു­റി­ക്ക
  • ആ­രം­ഭി­ക്കു­ക
  • (ശൈലി).
ഗ­ണ­പീ­ഠ­കം
  • മാർ­വി­ടം
ഗണം
  • കൂ­ട്ടം
  • ശി­വ­ന്റെ അ­നു­ച­ര­ന്മാ­രാ­യ ഭൂ­ത­ങ്ങൾ
  • ഗ­ണ­പ­തി­യു­ടെ കീ­ഴി­ലു­ള്ള ഒ­രു­കൂ­ട്ടം ദേവകൾ.
  • ജാതി
  • സേ­നാ­വി­ഭാ­ഗം
  • ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നർ­ത്ഥം. [അ­ക്ഷൗ­ഹി­ണി എ­ന്ന­തു നോ­ക്കു­ക] [ഗണം – 27. രഥം, 27 ആന, 81 കുതിര, 135 കാലാൾ ഇ­ത്ര­യും കൂടിയ സൈ­ന്യം.
  • അ­ട­വി­ക്ക­ച്ചോ­ലം
  • (ക­രി­ങ്ക­ച്ചോ­ലം എന്നു ത­മി­ഴിൽ).
  • വൃ­ത്ത­ശാ­സ്ത്ര­പ്ര­കാ­രം 3 അ­ക്ഷ­രം കൂ­ടി­യ­തു്
  • നാ­ലു­മാ­ത്ര കൂ­ടി­യ­തു്
  • ‘ത്രി­ഗുർ­മ്മോ­മു­ഖ­ലോ­യോ­രോ
    മ­ധ്യ­ല­സ്സോ­ന്ത­ഗോ­ന്ത­ലഃ
    തോ­മ­ധ്യ­ഗു­ജോ­മു­ഖ­ഗു
    ദ­സ്ത്രി­ലോ­നോ­ഗ­ണാ­ഷ്ട­കഃ
    ക്ഷ്മാം­ബ്വ­ഗ്ന്യ­നി­ല­ഖാർ­ക്കേ­ന്ദു
    സ്വർ­ന്നാ­ഥാ­മ­ഗ­ണാ­യഃ
    ശ്രീ­വൃ­ദ്ധി­മൃ­തി­യാ­ത്രാം
    രു­ക്കീർ­ത്ത്യാ­യുർ­ബ­ലാഃ ക്ര­മാൽ’
  • ഗണം ല­ക്ഷ­ണം ഉ­ദാ­ഹ­ര­ണം ദേവത ഫലം
    1 മഗണം മൂ­ന്നു­ഗു­രു മ­ല്ലാ­ക്ഷീം ക്ഷ്മാ ശ്രീ
    2 യഗണം ആ­ദി­ല­ഘു യ­ശോ­ദാം അംബു വൃ­ദ്ധി
    3 രഗണം മ­ധ്യ­ല­ഘു രാ­ഗി­ണീ അഗ്നി മൃതി
    4 സഗണം അ­ന്ത­ഗു­രു സരസാം അനിലൻ യാത്ര
    5 തഗണം അ­ന്ത­ല­ഘു താ­മ്രൈ­വ ഖം ഠം
    6 ജഗണം മ­ധ്യ­ഗു­രു ജഘാന അർ­ക്കൻ രുകു
    7 ഭഗണം ആ­ദി­ഗു­രു ഭാവയു ഇന്ദു കീർ­ത്തി
    8 നഗണം മൂ­ന്നു­ല­ഘു നൃവര സ്വർ­ന്നാ­ഥൻ ആ­യു­സ്സു ക്ഷ്മാ = ഭൂമി. അംബു = വെ­ള്ളം.
    അഗ്നി = വഹ്നി. അനിലൻ = വായു.
    ഖം = ആകാശം. അർ­ക്കൻ = സൂ­ര്യൻ.
    ഇന്ദു = ച­ന്ദ്രൻ. ഠം = ശൂ­ന്യം. രുകു = രോഗം.
ഗ­ണ­രാ­ത്രം
  • രാ­ത്രി­സ­മൂ­ഹം രാ­ത്രി­ക­ളു­ടെ കൂ­ട്ടം
  • അനേകം രാ­ത്രി­കൾ എ­ന്നർ­ത്ഥം
ഗണരൂപ(ക)ം
  • ഒരു പൂ­ച്ചെ­ടി, എ­രി­ക്കു്
  • അനേകം സ്വ­രൂ­പ­മു­ള്ള­തെ­ന്നർ­ത്ഥം.
  • മ­ന്ദാ­രം
ഗണഹാസ(ക)ം
  • കാ­ട്ടു­ക­ച്ചോ­ലം
  • (ത­മി­ഴിൽ – ക­രി­ങ്ക­ച്ചോ­ലം) ആൾ­ക്കൂ­ട്ട­ത്തെ ചി­രി­പ്പി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­ണാ­ച­ലം
  • കൈലാസ പർവതം
  • ഗ­ണ­പർ­വ­തം
ഗ­ണാ­ധി­പൻ
  • ഗണപതി
  • ഭൂ­ത­ഗ­ണ­ങ്ങ­ളു­ടെ നാ­ഥ­നെ­ന്നർ­ത്ഥം.
ഗണിക
  • വേ­ശ്യാ­സ്ത്രീ
  • പ­ണ­ക്കാ­രെ എണ്ണി ക­ണ­ക്കാ­ക്കു­ന്ന­വൾ, ജ­ന­ക്കൂ­ട്ടം ഭർ­ത്താ­വാ­യി­ട്ടു­ള്ള­വൾ എ­ന്നി­ങ്ങ­നെ അർ­ത്ഥം. ഗ­ണി­ക­ക­ളു­ടെ സ­മൂ­ഹ­ത്തി­നു ‘ഗാ­ണി­ക്യം’ എ­ന്നു് പേർ.
  • ഒരു പൂ­ച്ചെ­ടി
  • വേ­ശ്യ­യെ­പ്പോ­ലെ ജ­ന­ങ്ങ­ളെ ആ­ശ്ര­യി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • പി­ടി­യാ­ന
ഗ­ണി­കാ­രി­ക
  • മു­ഞ്ഞ­വൃ­ക്ഷം
  • വേ­ശ്യ­യെ­പ്പോ­ലെ മോ­ഹി­പ്പി­ക്കു­ന്ന­തു്. ഉ­ത്ത­മ­മാ­യ ഔ­ഷ­ധ­മാ­ക­യാൽ ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്ന­തെ­ന്നർ­ത്ഥം.
ഗ­ണി­ക്കു­ക
  • എ­ണ്ണു­ക, ക­ണ­ക്കു് കൂ­ട്ടു­ക
  • സാ­ര­മാ­യി ക­രു­തു­ക, മാ­നി­ക്കു­ക, വ­ക­വെ­യ്ക്കു­ക
ഗണിത
  • വി­ശേ­ഷ­ണം:
  • എ­ണ്ണ­പ്പെ­ട്ട
  • മാ­നി­ക്ക­പ്പെ­ട്ട 3 അ­റി­യ­പ്പെ­ട്ട
ഗണിതം
  • ജ്യോ­തി­ഷം
  • ക­ണ­ക്കാ­ക്ക­പ്പെ­ട്ട­തു്
  • നാ­ലു­മാ­ത്ര
  • ‘മാ­ത്ര­നാ­ല­തി­ന്നൊ­രു­ഗ­ണി­ത­മെ­ന്നു­ണ്ട­ല്ലൊ’
    — ഭാ­ഗ­വ­തം
    .
ഗ­ണി­ത­ശാ­സ്ത്രം
  • ജ്യോ­തി­ഷം
ഗ­ണി­ത­സാ­രം
  • ഒരു ജ്യോ­തി­ഷ ഗ്ര­ന്ഥം
ഗണേയ
  • വി­ശേ­ഷ­ണം:
  • ക­ണ­ക്കാ­ക്ക­പ്പെ­ടു­വാൻ ക­ഴി­യു­ന്ന.
ഗണേരു
  • ചെ­റു­കൊ­ന്ന
  • പി­ടി­യാ­ന
ഗ­ണേ­രു­ക
  • വേ­ശ്യാ­സ്ത്രീ­യു­ടെ താ­യ്ക്കി­ഴ­വി
ഗ­ണേ­ശ­കു­സു­മം
  • ചെ­മ­ന്ന അരളി
ഗ­ണേ­ശ­ഗീ­തം
  • ഭ­ഗ­വൽ­ഗീ­ത­യിൽ കൃ­ഷ്ണ­ന്റെ പേ­രി­നു പകരം ഗ­ണ­പ­തി­യു­ടെ പേർ ചേർ­ത്തു ഗ­ണ­പ­തി­ഭ­ക്തർ ഉ­പ­യോ­ഗി­ക്കു­ന്ന ഒരു പു­സ്ത­കം
ഗണേശൻ
  • ഗണപതി
ഗ­ണേ­ശ­ഭൂ­ഷ­ണം
  • സി­ന്ദൂ­രം
ഗ­ണേ­ശ്വ­രം
  • സിംഹം
ഗ­ണ്ഡ­കം
  • വാൾ­പു­ലി
  • കു­ട്ടി­മ­ത്സ്യം
  • പരൽ
  • നി­ല­വി­ള­ക്കു്
ഗ­ണ്ഡ­കാ­രി(ലി), ഗ­ണ്ഡ­കാ­ളി
  • മു­ക്കു­റ്റി
  • ക­മ്പു­ക­ളിൽ ക­റു­പ്പു­ള്ള­തെ­ന്നർ­ത്ഥം. [ക­റി­ച്ചു­ണ്ട, വാ­ള­ച്ച­ണ്ടി, പ­ടർ­ച്ചു­ണ്ട ഇ­ങ്ങ­നെ­യും അ­ഭി­പ്രാ­യം ക­ണു­ന്നു.
ഗ­ണ്ഡ­കാ­ശി­ല
  • സാ­ള­ഗ്രാ­മം
ഗ­ണ്ഡ­കി
  • ക­രി­മ്പു്
  • ഒരു നദി
ഗ­ണ്ഡ­ദാ­സൻ
  • അ­ഗ്നി­മി­ത്ര­ന്റെ മ­ഹി­ഷി­യാ­യ ധാ­രി­ണി­ദേ­വി­യു­ടെ നട്വൻ
ഗണ്ഡം
  • ക­വിൾ­ത്ത­ടം­‌
  • മു­ഖ­ത്തി­ന്റെ ഒരു ഭാ­ഗ­മെ­ന്നർ­ത്ഥം. ക­ണ്ണി­നോ­ടു വളരെ സ­മീ­പി­ച്ച ഭാഗം ഗ­ണ്ഡ­വും, അതിനു താഴെ ക­പോ­ല­വു­മാ­ണെ­ന്നാ­ണു് ചി­ല­രു­ടെ അ­ഭി­പ്രാ­യം.
  • ആ­ന­യു­ടെ ക­വിൾ­ത്ത­ടം
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • കപോലം.
ഗ­ണ്ഡ­മാ­ല
  • ക­വിൾ­വാർ­പ്പു് എന്ന ദീനം
  • മേ­ദ­സ്സും കഫവും കൂടി ഞാ­റ­പ്പ­ഴം, ല­ന്ത­ക്കു­രു, നെ­ല്ലി­ക്ക ഇ­വ­യെ­പ്പോ­ലെ കക്ഷം, കവിൾ, പിൻ­ക­ഴു­ത്തു്, ക­ഴു­ത്തു്, ഒടികൾ ഇവയിൽ വളരെ മുഴകൾ ഉ­ണ്ടാ­ക്കും. കാ­ല­ക്ര­മേ­ണ പ­ഴു­ക്കും. അ­ത­ത്രേ ഗ­ണ്ഡ­മാ­ല. മാ­ല­പോ­ലെ മുഴകൾ ഉ­ണ്ടാ­ക­നി­മി­ത്തം ഈ പേർ സി­ദ്ധി­ച്ചു.
ഗ­ണ്ഡ­മാ­ലി­ക
  • മു­ക്കു­റ്റി
ഗ­ണ്ഡ­ശൈ­ലം
  • ഒരു ഉ­രു­ളൻ­പാ­റ
  • പർ­വ­ത­ങ്ങ­ളിൽ നി­ന്നു പി­ര­ണ്ടു വീണ വലിയ പാ­റ­ക്ക­ല്ലു്. ഗ­ണ്ഡ­തു­ല്യ­മാ­യ ശൈ­ല­ഖ­ണ്ഡം എ­ന്നർ­ത്ഥം.
ഗ­ണ്ഡാ­ന്തം, കെ­ണ്ണാ­ന്ത
  • ശു­ഭ­കർ­മ്മ­ങ്ങൾ­ക്കു് ഉ­പേ­ക്ഷി­ക്കേ­ണ്ട ഒരു സമയം
  • ആ­പൽ­ക­ര­മാ­യ സന്ധി
  • ക­ണ്ഠ­ത­യു­ടെ ഇ­രി­പ്പി­ടം
  • അ­ശ്വ­തി, മകം, മൂലം ഈ ന­ക്ഷ­ത്ര­ങ്ങ­ളു­ടെ ആ­ദി­യിൽ 15 നാ­ഴി­ക­യും, ആ­യി­ല്യം, കേട്ട, രേ­വ­തി­ക­ളിൽ 45 നാഴിക ചെ­ന്ന­തി­നു­മേൽ 15 നാഴിക യും ഗ­ണ്ഡാ­ന്ത സ­മ­യ­മാ­കു­ന്നു. സർ­വ്വ­ശു­ഭ­കർ­മ്മ­ങ്ങൾ­ക്കും ഈ സമയം ഉ­പേ­ക്ഷി­ക്ക­ത്ത­ക്ക­താ­ണു്.
  • ‘ഗ­ണ്ഡാ­ന്തേ­ഷൂ­ത്ഭ­വോ­മർ­ത്ത്യഃ­പി­തൃ
    മാ­തൃ­കു­ലാ­ന്ത­കഃ­യ­ദി­ജീ­വ­തി­ഭൂ­പാ­ലോ­ഗ
    ജ­വാ­ജി­സ­മ­ന്വി­തഃ’
ഗ­ണ്ഡാ­ലി
  • അ­മ്മാ­മൻ­മു­ത്ത­ങ്ങ എന്ന മ­രു­ന്നു്, വെൺ­ക­റു­ക
  • ക­വിൾ­ത്ത­ട­ത്തെ അ­ല­ങ്ക­രി­ക്കു­ന്ന­തെ­ന്നർ­ത്ഥം. (ചിലർ വെൺ­ക­റു­ക­യെ കർ­ണ്ണാ­ല­ങ്കാ­ര­മാ­യി ഉ­പ­യോ­ഗി­ക്കാ­റു­ണ്ട­ല്ലൊ).
  • പേ­ര­ര­ത്ത
  • മീൻ­ക­ണ്ണി­ക്ക­റു­ക
ഗണ്ഡി
  • താ­ടി­യി­ലു­ണ്ടാ­കു­ന്ന ഒരു ദീനം
  • താ­യ്മ­രം
ഗ­ണ്ഡി­നി
  • ദുർ­ഗ്ഗ
ഗ­ണ്ഡീ­രം
  • വാ­ത­ക്കൊ­ടി എന്ന മ­രു­ന്നു്
  • വലിയ ചേന എ­ന്നും അ­ഭി­പ്രാ­യ­മു­ണ്ടു്
  • മാ­ങ്ങാ­നാ­റി എന്നു വേറെ ചിലർ പ­റ­യു­ന്നു. മു­ഖ­ത്തി­നു തന്റെ അവയവം പോലെ ഇ­ഷ്ട­മാ­യി­ട്ടു­ള്ള­തു് എ­ന്നർ­ത്ഥം.
ഗണ്ഡു
  • തലയിണ
  • സന്ധി
ഗ­ണ്ഡൂ­കം
  • നി­ല­വി­ള­ക്കു്
  • പ­ന്തു്
ഗ­ണ്ഡൂ­പ­ദം
  • ഞാ­ഞ്ഞൂൽ
  • ഭൂ­നാ­ഗം
  • ഗ­ണ്ഡു­കൾ (ശ­രീ­ര­ഗ്ര­ന്ഥി­കൾ – മുഴകൾ) തന്നെ പാ­ദ­മാ­യി­ട്ടു­ള്ള­വ എ­ന്നർ­ത്ഥം.
ഗ­ണ്ഡൂ­പ­ദി
  • ഞാ­ഞ്ഞൂൽ­പേ­ട
  • ഗ­ണ്ഡൂ­പ­ദ­ത്തി­ന്റെ (ഞാ­ഞ്ഞൂ­ലി­ന്റെ) സ്ത്രീ എ­ന്നർ­ത്ഥം.
  • ചെ­റു­ത­രം ഞാ­ഞ്ഞൂൽ
ഗ­ണ്ഡൂ­ലം
  • വളഞ്ഞ
ഗ­ണ്ഡൂ­ഷം, ഗ­ണ്ഡൂ­ഷ
  • കു­ലു­ക്കു­ഴി­ക
  • ക­വിൾ­കൊ­ള്ളു­ക
  • ഒരുവക ഗുളിക
ഗ­ണ്ഡോ­ളി
  • ക­ടു­ന്നിൽ
  • പീ­ഡി­പ്പി­ക്കു­ന്ന­തു് എ­ന്നർ­ത്ഥം.
ഗണ്യ
  • വി­ശേ­ഷ­ണം:
  • ക­ണ­ക്കു കൂ­ട്ട­പ്പെ­ടേ­ണ്ടു­ന്ന
  • പ്ര­മാ­ണി­ക്ക­പ്പെ­ട­ത്ത­ക്ക, ഗ­ണ­ന­ത്തി­ന്ന­വ­കാ­ശ­മു­ള്ള
ഗത
  • വി­ശേ­ഷ­ണം:
  • പോയ
  • ന­ശി­ച്ച
ഗ­ത­നാ­സി­ക
  • വി­ശേ­ഷ­ണം:
  • മൂ­ക്കി­ല്ലാ­ത്ത
  • മൂ­ക്കു­പോ­യ
ഗതം
  • ന­ട­പ്പു്
ഗ­താ­ക്ഷൻ
  • അന്ധൻ
ഗ­താ­ഗ­തം
  • പോ­ക­യും വ­രി­ക­യും
  • ഗത + ആഗതം.
ഗ­തി­ഭേ­ദം
  • പ­ല­വി­ധ­ത്തി­ലു­ള്ള പോ­ക്കു്
  • വേ­റൊ­രു പ്ര­കാ­രം
ഗതി
  • ന­ട­പ്പു്
  • രക്ഷ
  • സ­മ്പ­ത്തു്
  • മോ­ക്ഷം
  • സഹായം
  • ഉപായം
  • അവസ്ഥ
  • വ്യാ­ക­ര­ണ­പ്ര­കാ­രം ഒരു വി­ഭ­ക്തി­യോ­ടു ചേർ­ന്നു് അ­തി­ന്റെ അർ­ത്ഥ­ത്തെ പ­രി­ഷ്ക­രി­ക്കു­ന്ന അ­വ്യ­യം
  • ഉദാ:തൊ­ട്ടു്, കൂടെ ഇ­ത്യാ­ദി
ഗതിലാ
  • നദി
ഗ­ത്യ­ന്ത­രം
  • അ­ന്യ­ഗ­തി
ഗദ്ഗദ
  • വി­ക്കി­പ്പ­റ­യ­പ്പെ­ട്ട
ഗ­ദ്ഗ­ദം
  • ഇ­ട­റി­പ്പ­റ­ക
  • തൊണ്ട ഇ­ട­റി­യ­തു്
ഗ­ദ്ഗ­ദ­വ­തി
  • തൊ­ണ്ട­യ്ക്കു ഇ­ടർ­ച്ച­യോ­ടു­കൂ­ടി­യ­വൾ
  • ‘എ­ന്നീ­വ­ണ്ണ­മു­ര­ച്ചു ഗ­ദ്ഗ­ദ­വ­തീ
    ദേ­ശാ­ന്ത­രേ പോ­കു­വാൻ’
    — അ­മ­രു­ക­ശ­ത­കം
ഗ­ദ്ഗ­ദ­സ്വ­രം
  • പോ­ത്തു്
ഗദ
  • ഒ­രാ­യു­ധം
ഗദൻ
  • ഒരു യാദവൻ
  • ശ്രീ­കൃ­ഷ്ണ­ന്റെ അനുജൻ
  • ഈ ഗദൻ എന്ന യാ­ദ­വ­നാ­ണു് സു­ഭ­ദ്ര­യു­ടെ വർ­ത്ത­മാ­നം അർ­ജ്ജു­ന­നോ­ടു പ­റ­ഞ്ഞ­തു്.
ഗദം
  • വ്യാ­ധി
  • മു­റ­വി­ളി­യു­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തു എ­ന്നർ­ത്ഥം.
  • കൊ­ട്ടം
ഗ­ദാ­ഗ്ര­ജൻ
  • വി­ഷ്ണു
ഗ­ദാ­ധ­രൻ
  • ഗദയെ ധ­രി­ക്കു­ന്ന­വൻ
  • വി­ഷ്ണു
ഗ­ദാ­വ­സാ­നം
  • മാഗധൻ കൃ­ഷ്ണ­ന്റെ നേർ­ക്കെ­റി­ഞ്ഞ ഗദ തൊ­ണ്ണൂ­റ്റി­ഒ­മ്പ­തു യോജന ദൂരെ ചെ­ന്നു­വീ­ണു. ആ ഗദവീണ മഥുരാ പാർ­ശ്വ­ത്തി­ന്നു “ഗ­ദാ­വ­സാ­നം” എന്നു പേ­രു­ണ്ടാ­യി
ഗ­ദി­ക്കു­ക
  • പറയുക
ഗദിത
  • വി­ശേ­ഷ­ണം:
  • പ­റ­യ­പ്പെ­ട്ട
  • ‘മനസാ വചസാ വി­ദി­തം ഗദിതം’
    — ന­ള­ച­രി­തം കഥകളി
    .
ഗദ്യ
  • വി­ശേ­ഷ­ണം:
  • ഗ­ദി­ക്ക­ത്ത­ക്ക
  • പ­റ­യ­പ്പെ­ടു­വാൻ തക്ക
ഗദ്യം
  • ക­വി­ക­ളു­ടെ കൃതി
  • ക­വി­താ­വി­ശേ­ഷം
  • ഗദ്യം എ­പ്പോൾ­മു­തൽ എ­ഴു­തി­ത്തു­ട­ങ്ങി­യെ­ന്നു നി­ശ്ച­യ­മി­ല്ല. എ­ങ്കി­ലും ക­ലി­വർ­ഷം 33൦൦-​നിപ്പുറം എ­ഴു­തി­ത്തു­ട­ങ്ങി എ­ന്നൂ­ഹി­ക്കാം. നാ­ഗ­രി­ക­വർ­ദ്ധ­ന­യ്ക്കു ഗദ്യം ആ­വ­ശ്യ­മാ­കു­ന്നു. പ­ദ്യ­ത്തേ­ക്കൊ­ണ്ടു­ള്ള­തി­നേ­ക്കാൾ ഉ­പ­കാ­രം ഗ­ദ്യ­ത്തേ­ക്കൊ­ണ്ടാ­ണു്. ഇതിനു പ്ര­ധാ­ന കാരണം ഭാ­ഷാ­കാ­ഠി­ന്യം (പ­ദ­പ്ര­യോ­ഗ­കാ­ഠി­ന്യം) എ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല. പ­ദ്യ­ത്തി­നു പ­റ­യ­പ്പെ­ടു­ന്ന നിർ­ബ­ന്ധ­മൊ­ന്നും ഗ­ദ്യ­ത്തി­നി­ല്ല. ‘ഗദ്യം ക­വീ­നാം നികഷം വ­ദ­ന്തി’ ഗദ്യം എ­ഴു­തി­ഫ­ലി­പ്പി­ക്കു­ന്ന­തി­ലാ­ണു് ക­വി­യു­ടെ സാ­മർ­ത്ഥ്യം തെ­ളി­യു­ന്ന­തു്. ഇവിടെ കവി ശബ്ദം പ്ര­യോ­ഗി­ച്ചി­രി­ക്ക­യാൽ കാ­വ്യ­രൂ­പ­മാ­യ ഗ­ദ്യ­മെ­ഴു­തു­ന്ന­വ­നേ­യും കവി എ­ന്നു­ത­ന്നെ വി­ളി­ച്ചി­രു­ന്നു എ­ന്നു് സ്പ­ഷ്ട­മാ­കു­ന്നു. പദ്യം എ­ന്നാൽ അ­ക്ഷ­രം മാത്ര ഇ­വ­യു­ടെ ക്ര­മ­ത്തോ­ടു­കൂ­ടി­യ പാ­ദ­ങ്ങൾ ഉ­ള്ള­തു്. ഗദ്യം എ­ന്നാൽ ആവക വ്യ­വ­സ്ഥ­യി­ല്ലാ­തെ കേവല പ­ദ­യോ­ജ­ന മാ­ത്ര­മാ­യി­ട്ടു­ള്ള­തു്.
ഗ­ന്ത­വ്യ
  • വി­ശേ­ഷ­ണം:
  • ഗ­മി­പ്പാൻ തക്ക
ഗന്തു
  • വ­ഴി­പോ­ക്കൻ
ഗ­ന്തു­കാ­മ
  • വി­ശേ­ഷ­ണം:
  • പോ­കാ­നാ­ഗ്ര­ഹ­മു­ള്ള
ഗ­ന്ത്രി
  • കാ­ള­വ­ണ്ടി
  • ഗ­മ­ന­ശീ­ലം എ­ന്നർ­ത്ഥം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • കം­ബ­ളി­വാ­ഹ്യ­കം.
ഗ­ന്ത്രി­കം
  • ചാടു്
  • വണ്ടി
ഗ­ന്ദ്ര­ലം
  • സിംഹം
ഗ­ന്ധ­ക­മ­ഴ
  • ഒ­രു­മാ­തി­രി മഴ
  • 1917-മേ മാസം 1൦-​ആംനു-വണ്ടിപ്പെരിയാറ്റിനു സ­മീ­പ­മു­ള്ള ആർ­ണ­യ്ക്കൽ തോ­ട്ട­ത്തിൽ ഈ മ­ഴ­പെ­യ്തു. ഇതിനു കാരണം ന­മ്മു­ടെ കി­ഴ­ക്കൻ കാ­ടു­ക­ളിൽ ഉ­ണ്ടാ­കു­ന്ന ഏതോ ഒ­രു­ത­രം പു­ഷ്പ­ങ്ങ­ളു­ടെ പ­രാ­ഗ­ങ്ങൾ വാ­യു­വി­ന്റെ വ്യാ­പാ­രം­കൊ­ണ്ടു് ആ­കാ­ശ­ത്തി­ലേ­ക്കു­യർ­ന്നു മ­ഴ­പെ­യ്ത സമയം മ­ഴ­ത്തു­ള്ളി­ക­ളു­മാ­യി സം­യോ­ജി­ച്ചു ഭൂ­മി­യി­ലേ­ക്കു പ­തി­ച്ച­താ­ണെ­ന്നാ­ണു ഭൂ­ഗർ­ഭ­ശാ­സ്ത്ര­ജ്ഞ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു് – കൈരളി പു­സ്ത­കം 3. ലക്കം 2. 1൦93-​കുംഭം.
ഗ­ന്ധ­കം
  • ഒരു മ­രു­ന്നു്
  • നെ­ല്ലി­ക്കാ­ഗ­ന്ധ­കം
  • പാൽ­ഗ­ന്ധ­കം
  • ഗ­ന്ധ­മു­ള്ള­തെ­ന്നർ­ത്ഥം.
  • മു­രി­ങ്ങ
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഗ­ന്ധാ­ശ്മാ
    • സൗ­ഗ­ന്ധി­കം
ഗ­ഗ­ന്ധ­ക­ര­സാ­യ­നം
  • പു­ടം­വ­ച്ച ഗ­ന്ധ­കം
  • ഒരുവക ര­സാ­യ­നം
ഗ­ന്ധ­കാ­രി
  • ഈ­ന്തിൽ
ഗ­ന്ധ­കാ­ളി
  • പ­ട­ച്ചു­ണ്ട
  • ക­രി­ങ്ങാ­ലി
ഗ­ന്ധ­കു­ടി
  • മു­രാ­മാ­ഞ്ചി
  • ഗ­ന്ധ­ത്തി­ന്നി­രി­പ്പി­ടം എ­ന്നർ­ത്ഥം. [ചി­റ്റീ­ന്തൽ എന്ന അ­ഭി­പ്രാ­യ­ക്കാ­രും ഉ­ണ്ടു്. ചി­റ്റീ­ന്തൽ ഒരു ഗ­ന്ധ­ദ്ര­വ്യ­മാ­ണെ­ന്നു് എന്റെ പ­രി­ശോ­ധ­യിൽ കാ­ണു­ന്നി­ല്ല.
ഗ­ന്ധ­കോ­കി­ല
  • ഒ­രു­ത­രം വള്ളി
  • നല്ല ഗ­ന്ധ­മു­ള്ള­താ­ണു്
ഗ­ന്ധ­ചേ­ലി­ക
  • ക­സ്തൂ­രി
  • പ­ച്ച­പ്പു­ഴു­വു്
ഗ­ന്ധ­ജ­ടി­ല
  • വ­യ­മ്പു്
ഗ­ന്ധ­ദ്വി­പം
  • മദയാന
ഗ­ന്ധ­നം
  • ഉ­ത്സാ­ഹം
  • ഹിം­സാ­വി­ചാ­രം
  • അ­റി­യി­ക്ക
  • പ്ര­കാ­ശ­നം
  • ഗ­ന്ധ­തൃ­ണം
  • ന­റു­പാ­ണ്ടി നെ­ല്ലു്
ഗ­ന്ധ­നാ­കു­ലി
  • ചി­റ്റ­ര­ത്ത, ഗ­ന്ധ­മു­ള്ള നാ­കു­ലി എ­ന്നർ­ത്ഥം
  • ചെ­വി­യം (അ­ത്തി­ത്തി­പ്പ­ലി­വേ­രു്)
  • പേ­ര­ര­ത്ത
  • അരത്ത
ഗ­ന്ധ­പാ­ഷാ­ണം
  • ഗ­ന്ധ­കം
ഗ­ന്ധ­പീ­താ
  • ന­റു­മ­ഞ്ഞൾ
ഗ­ന്ധ­ഫ­ലം
  • കൂവളം
  • വ്ളാർ­മ­രം
ഗ­ന്ധ­ഫ­ല
  • ഈ­ന്തിൽ
  • ഉലുവ
  • ഞാഴൽ
  • മു­ത­ക്കു്
ഗ­ന്ധ­ഫ­ലീ
  • ച­മ്പ­ക­മൊ­ട്ടു്
  • ‘ന­ഷൾ­പ­ഭോ­ഗ­ന്ധ­ഫ­ലീ­മ­ജി­ഘ്രൽ’
  • ഞാഴൽ
  • ഗ­ന്ധ­മു­ള്ള ഫ­ല­ങ്ങൾ ഉ­ള്ള­തെ­ന്നർ­ത്ഥം.
ഗ­ന്ധ­ബ­ന്ധു
  • മാവു്
ഗന്ധം
  • സൗ­ര­ഭ്യം, മണം
  • ച­ന്ദ­നം
  • വി­ഷ­യ­ങ്ങ­ളിൽ ഒ­ന്നു്
  • ആ­ഗ്ര­ഹി­ക്ക­പ്പെ­ടു­ന്ന­തു് ഹിം­സി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നി­ങ്ങ­നെ അർ­ത്ഥം.
  • ക­രി­മു­രി­ങ്ങ
  • ലേശം, അ­ല്പം­പോ­ലും
  • ‘മ­ന്മ­ഥ­ക­ഥാ­ഗ­ന്ധം ഗ്ര­ഹി­ക്കാ­ത്ത­വൾ’
    — അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ളം

    ‘ഗ­ന്ധോ­ഗ­ന്ധ­ക ആമോഭേ
    ലേ­ശേ­സം­ബ­ന്ധ ഗർ­വ­യോഃ’
ഗ­ന്ധ­മാ­ദ­നം
  • ഒരു പർവതം
  • പു­ഷ്പ­ഗ­ന്ധം­കൊ­ണ്ടു സ­ന്തോ­ഷി­ക്കു­ന്ന­തെ­ന്നർ­ത്ഥം. ഇതും മേ­രു­വി­ന്റെ പ­ടി­ഞ്ഞാ­റാ­ണെ­ന്നു കാ­ണു­ന്നു.
ഗ­ന്ധ­മാ­ദ­നൻ
  • ശ്രീ­രാ­മ­ന്റെ വാ­ന­ര­സേ­നാ­പ­തി
  • രാ­വ­ണ­ന്റെ പു­ത്ര­നാ­യ­ഇ­ന്ദ്ര­ജി­ത്തു വ­ധി­ച്ചൂ. ഉടൻ ഹ­നു­മാൻ കൈ­ലാ­സ­ത്തിൽ നി­ന്നു കൊ­ണ്ടു­വ­ന്ന ഔ­ഷ­ധ­ങ്ങൾ­കൊ­ണ്ടു ജീ­വി­പ്പി­ച്ചു.
  • രാ­വ­ണ­ന്റെ ഒരു പേർ
ഗ­ന്ധ­മാർ­ജ്ജാ­രൻ
  • ഒരു മൃഗം
  • മെ­രു­കു്
  • വെ­രു­കു്
ഗ­ന്ധ­മാർ­ജ്ജാ­ര­വീ­ര്യം
  • പ­ച്ച­പ്പു­ഴു­വു്
ഗ­ന്ധ­മാ­ല
  • ഒരു ക്ഷു­ദ്ര­രോ­ഗം
  • പി­ത്തം കോ­പി­ച്ചു­ണ്ടാ­കു­ന്ന കക്ഷം എന്ന രോ­ഗ­ത്തി­ലു­ള്ള കു­രു­ക്ക­ളിൽ ഒരു കുരു അധികം വ­ലു­താ­യി­ട്ടും സ്ഫോട തു­ല്യ­മാ­യി­ട്ടും തൊ­ലി­പ്പു­റ­ത്തു­ണ്ടാ­കും അ­ത­ത്രേ ഗ­ന്ധ­മാ­ല.
ഗ­ന്ധ­മു­ഖ്യം
  • ക­സ്തൂ­രി­മൃ­ഗം
ഗ­ന്ധ­മൂ­ലി
  • ക­ച്ചോ­ലം
  • ചെ­റു­ക­ച്ചോ­ലം
  • ഗ­ന്ധ­മു­ള്ള കി­ഴ­ങ്ങു­ള്ള­തെ­ന്നർ­ത്ഥം. ചെ­റു­ള­ങ്ങൻ ചെ­ടി­യു­ടെ പേ­രെ­ന്നും കാ­ണു­ന്നു.
ഗ­ന്ധ­മൂ­ഷി
  • ന­ച്ചെ­ലി
  • ‘ചു­ചു­ന്ദ­രീ­ഗ­ന്ധ­മൂ­ഷീ
    ദീർ­ഘ­ദേ­ഹീ­തു­മൂ­ഷി­കാ’
    — ലിം­ഗാ­ഭ­ട്ടീ­യം
ഗ­ന്ധ­മൃ­ഗം
  • മെ­രു­കു്
  • ക­സ്തൂ­രി മൃഗം
ഗ­ന്ധ­മൈ­ഥു­നൻ
  • കാള
ഗ­ന്ധ­മോ­ഹി­നി
  • ച­മ്പ­ക­മൊ­ട്ടു്
ഗ­ന്ധ­ര­സം
  • ന­റും­പ­ശ
  • ഗ­ന്ധ­മു­ള്ള ര­സ­ത്തോ­ടു­കൂ­ടി­യ­തെ­ന്നർ­ത്ഥം. ര­സ­ഗ­ന്ധം എന്ന പാ­ഠ­വും കാ­ണു­ന്നു.
ഗ­ന്ധ­രാ­ജം
  • ച­ന്ദ­നം
  • പ­ച്ച­പ്പു­ഴു­വു്
  • ക­ണ­ഗു­ഗ്ഗു­ലു
ഗ­ന്ധ­ലോ­ലു­പ
  • ഈച്ച
  • കൊ­തു­കു്
ഗ­ന്ധ­വ­ഹൻ
  • കാ­റ്റു്
  • ഗ­ന്ധ­ത്തെ വ­ഹി­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
ഗ­ന്ധ­വ­ഹം
  • മൂ­ക്കു്
ഗ­ന്ധ­വാ­ഹൻ
  • കാ­റ്റു്
  • ഗ­ന്ധ­ത്തെ വ­ഹി­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
ഗ­ന്ധ­വാ­ഹം
  • മൂ­ക്കു്
ഗ­ന്ധ­വി­ഹ്വ­ല
  • കോ­ത­മ്പു്
ഗ­ന്ധ­വ്യാ­കു­ലം
  • ത­ക്കോ­ല­പ്പു­ട്ടിൽ
ഗ­ന്ധർ­വ്വ­ഗ്ര­ഹ­പീ­ഡ
  • ഒരു രോഗം
  • ഉ­ന്മാ­ദ­ഭൂ­തോ­ന്മാ­ദ­നി­ദാ­ന­ത്തിൽ പെ­ട്ട­താ­ണു്. ഗ­ന്ധർ­വ്വ ഗ്ര­ഹ­ത്താൽ പീ­ഡി­പ്പി­ക്ക­പ്പെ­ട്ടാൽ മ­ന­സ്സി­നു സ­ന്തോ­ഷം, മ­ണൽ­ത്തി­ട്ട വ­ന­മ­ദ്ധ്യം ഇ­വി­ട­ങ്ങ­ളിൽ സ­ഞ്ചാ­രം, സം­ഗീ­ത­ത്തി­ലും, ഗ­ന്ധ­മാ­ല്യ­ങ്ങ­ളി­ലും പ്രി­യം, ശു­ഭാ­ചാ­രം, നൃ­ത്തം, ചിരി മ­നോ­ഹ­ര­മ­ന്ദ­ഗ­മ­നം ഇ­വ­യു­ള്ള­വ­നാ­യി­രി­ക്കും.
ഗ­ന്ധർ­വ്വൻ
  • ദേ­വ­ക­ളു­ടെ പാ­ട്ടു­കാ­രൻ
  • (ഹാഹാ ഹൂഹൂ തു­ട­ങ്ങി­യു­ള്ള­വർ ഗ­ന്ധർ­വ്വ­ന്മാ­രാ­കു­ന്നു).
  • കുതിര
  • ഒരുവക മാൻ
  • മ­രി­ച്ച­വ­രു­ടെ ആ­ത്മാ­വു്
  • ഗ­ന്ധർ­വ്വൻ – ഭൂലാക സ്വർ­ഗ്ഗ­ങ്ങ­ളു­ടെ ഇടയിൽ സ­ഞ്ച­രി­ക്കു­ന്ന പിശാച വി­ശേ­ഷം. ഗ­ന്ധർ­വ്വ­ന്മാർ സോ­മ­ര­സം ഉ­ണ്ടാ­ക്കു­ന്ന­വ­രാ­ണെ­ന്നു് അ­ഭി­പ്രാ­യ­മു­ണ്ടു്. ബ്ര­ഹ്മാ­വി­ന്റെ മൂ­ക്കിൽ നി­ന്നു ജ­നി­ച്ച­വ­രാ­ണെ­ന്നു ചി­ല­രും ക­ശ്യ­പ­ന്റെ മ­ക്ക­ളാ­ണെ­ന്നു മ­റ്റു­ചി­ല­രും പ­റ­യു­ന്നു. ഇ­വർ­ക്കു് ഭാ­ര്യ­മാർ അ­പ്സ­ര­സ്ത്രീ­ക­ളാ­ണ്. ഇ­വ­രു­ടെ പ്ര­മാ­ണി­യു­ടെ പേർ ചി­ത്ര­ര­ഥൻ എ­ന്നാ­കു­ന്നു.
ഗ­ന്ധർ­വ്വ­ന­ഗ­രം
  • മാ­യാ­ന­ഗ­രം
  • ഉ­ണ്ടെ­ന്ന് മ­ന­സ്സിൽ തോ­ന്നി­പ്പി­ക്കു­ന്ന നഗരം
  • മ­നോ­ഹ­ര­മാ­യ ഒരു സ­ങ്ക­ല്പ നഗരം
  • വെറും തോ­ന്നൽ
  • ഇതു വാ­സ്ത­വ­ത്തിൽ ഇ­ല്ലാ­ത്ത­തും ഉ­ണ്ടെ­ന്നു തോ­ന്നി­ക്കു­ന്ന­തു­മാ­കു­ന്നു. മായ കൊ­ണ്ടു­ണ്ടാ­ക്കി­യ­താ­കു­ന്നു. ഇതു ആ­കാ­ശ­മാ­ക­യാൽ അ­തു­പോ­ലെ പൂ­ജ്യ­മാ­യ­തു്.
ഗ­ന്ധർ­വ്വം
  • കുതിര
  • ഗ­ന്ധ­ത്തെ അ­റി­യു­ന്ന­തു് എ­ന്നർ­ത്ഥം.
  • ഒരു വക മാൻ
  • (ഇതിനു പെ­രു­ത്ത വയറും നീണ്ട വാലും കാണും).
  • യാ­ത­നാ­ശ­രീ­രം
  • ഗ­ന്ധർ­വ­ശ­ബ്ദ­ത്തി­നു ഗ­ന്ധ­ത്തെ അ­റി­യു­ന്ന­തെ­ന്നർ­ത്ഥം.
  • വെ­ളു­ത്താ­വ­ണ­ക്കു്
  • കുയിൽ
  • ക­സ്തൂ­രി­മൃ­ഗം
ഗ­ന്ധർ­വ­വി­ദ്യ
  • സം­ഗീ­തം
ഗ­ന്ധർ­വ­വി­വാ­ഹം
  • എ­ട്ടു­വി­ധം വി­വാ­ഹ­ങ്ങ­ളിൽ ഒന്ന്
  • കാ­മു­കൻ അ­നു­ര­ക്ത­യാ­യ സ്ത്രീ­യെ ബ­ന്ധു­ക്ക­ളോ­ടും മ­റ്റും ആ­ലോ­ചി­ക്കാ­തേ­യും കർ­മ്മ­ങ്ങൾ കൂ­ടാ­തേ­യും കൈ­ക്കൊ­ള്ളു­ക.
ഗ­ന്ധർ­വ­വേ­ദം
  • സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു­ള്ള ഒരു ഉ­പ­വേ­ദം
ഗ­ന്ധർ­വ­ഹ­സ്ത(ക)ം
  • ആ­വ­ണ­ക്കു്
  • ഗ­ന്ധർ­വം (മൃ­ഗ­വി­ശേ­ഷം – ഭൂ­ത­വി­ശേ­ഷം). അ­തി­ന്റെ കൈ­പോ­ലെ­യു­ള്ള ഇ­ല­യു­ള്ള­തെ­ന്നർ­ത്ഥം.
ഗ­ന്ധർ­വം
  • കു­യിൽ­പ്പേ­ട
ഗ­ന്ധ­ശേ­ഖ­രം
  • ക­സ്തൂ­രി
ഗ­ന്ധ­സാ­ര­ണം
  • പു­ലി­ച്ചു­വ­ടി
  • മു­ദ്ഗ­രം
ഗ­ന്ധ­സാ­രം
  • ച­ന്ദ­നം
  • ഗ­ന്ധ­മു­ള്ള കാ­ത­ലോ­ടു­കൂ­ടി­യ­തെ­ന്നർ­ത്ഥം.
  • ക­ച്ചോ­ലം
  • തേ­ക്കു­മ­രം
  • ഗു­ഗ്ഗു­ലു
  • മു­ദ്ഗ­രം
ഗ­ന്ധ­സോ­മം
  • വെ­ളു­ത്ത ആമ്പൽ
ഗ­ന്ധാ­ഖു
  • ന­ച്ചെ­ലി
ഗ­ന്ധാ­ഗ­രു
  • മു­ല്ല­പ്പു­നാ­റി­യ­കിൽ
ഗ­ന്ധാ­ശ്മാ
  • ഗ­ന്ധ­കം
ഗ­ന്ധാ­ഹ്വ
  • ചെ­മ­ന്ന തുളസി
ഗന്ധി
  • വി­ശേ­ഷ­ണം:
  • മ­ണ­മു­ള്ള
ഗന്ധി
  • ജീരകം
ഗ­ന്ധി­കം
  • ഗ­ന്ധ­കം
ഗ­ന്ധി­ക്കു­ക
  • മ­ണ­ക്കു­ക
ഗ­ന്ധി­നി
  • മു­രാ­മാ­ഞ്ചി
  • പ്ര­ശ­സ്ത­ഗ­ന്ധ­മു­ള്ള­തെ­ന്നർ­ത്ഥം.
ഗ­ന്ധോ­തു
  • വെ­രു­കു്
ഗ­ന്ധോ­ത്ത­മ
  • മദ്യം. ഗ­ന്ധം­കൊ­ണ്ടു ശ്രേ­ഷ്ഠ­മാ­യ­തെ­ന്നർ­ത്ഥം
ഗ­ന്ധോ­ളി
  • ക­ടു­ന്നിൽ
  • (ഗ­ണ്ഡോ­ളി എ­ന്ന­തി­ന്റെ പാഠം).
  • ചെറിയ വാളു്
ഗ­ഭ­സ്തി
  • രശ്മി
  • കിരണം ഗ­മി­ച്ചു­കൊ­ണ്ടു തന്നെ ദി­ക്കു­ക­ളെ പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു്
  • ആ­കാ­ശ­ത്തിൽ ശോഭിക്കുന്നതു്-​ഇങ്ങിനെ അർ­ത്ഥം
  • ‘ഭാ­സ്വാൻ വി­വ­സ്വാൻ
    ന­ഭ­സ്വാൻ ഗ­ഭ­സ്തി­മാൻ’
    — അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണം
ഗഭീരം, ഗം­ഭീ­രം
  • ആ­ഴ­മു­ള്ള പ്ര­ദേ­ശം
  • ശ­മ­ന­ത്തി­ങ്കൽ ഭ­യ­ത്തെ കൊ­ടു­ക്കു­ന്ന­തെ­ന്നർ­ത്ഥം. ജ­ല­ജ­ന്തു­ക്കൾ ഇ­തി­ലൂ­ടെ ഗ­മി­ക്കു­ന്നു എ­ന്നു­മാ­വാം.
  • മ­ഹ­ത്വ­മു­ള്ള
ഗ­ഭീ­രി­മ
  • മ­ഹ­ത്വം
  • ഗാം­ഭീ­ര്യം
  • ‘സാ­ര­ളി­യും സൽ­ഗ­ഭീ­രി­മ­യു­മാ­ളും’
    — ഷ­ഷ്ഠി­പൂർ­ത്തി­ഷ­ഷ്ടി
    .
ഗം­ഭാ­രി
  • ഒരു വൃ­ക്ഷം
  • പെ­രും­കു­മിൾ
  • ജ­ല­ത്തെ ഭ­രി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗംഭീര
  • വി­ശേ­ഷ­ണം:
  • ബു­ദ്ധി­ക്കു് ആ­ഴ­മു­ള്ള
ഗം­ഭീ­ര­ജ്ജ്വ­രം
  • ഒരുവക ജ്വരം
  • ഇ­തി­നു് ഉ­ള്ളിൽ വളരെ ഉ­ഷ്ണ­വും ത­ണ്ണീർ­ദാ­ഹ­വും മ­ല­ബ­ന്ധ­വും അ­ധി­ക­മാ­യ ശ്വാ­സ­വും കാ­സ­വും കാണും.
ഗം­ഭീ­ര­ത
  • ഗാം­ഭീ­ര്യം
  • ബു­ദ്ധി­യു­ടെ ആഴം
ഗം­ഭീ­ര­ദൃ­ഷ്ടി
  • ഒരു രോഗം
  • ദൃ­ഷ്ടി­പാ­ത­ത്താൽ പീ­ഡി­ക്ക­പ്പെ­ട്ട­താ­യി­ട്ടും വി­കൃ­ത­യാ­യി­ട്ടും അ­ക­ത്തേ­ക്കു വ­ലി­യും. വലിയ വേദന കാണും.
ഗം­ഭീ­രം
  • സാ­ഹി­ത്യ­സാ­ഹ്യ­പ്ര­കാ­രം രീ­തി­ക­ളിൽ ഒ­ന്നു്
  • പ്ര­ഥ­മ­ദൃ­ഷ്ടി­ക്കു തോ­ന്നു­ന്ന­തി­ല­ധി­കം അർ­ത്ഥ­പു­ഷ്ടി­യു­ള്ള­തു ‘ഗം­ഭീ­രം’. പ­ദ­ങ്ങ­ളെ ചേർ­ക്കു­ന്ന­തി­ന്റെ മാ­തി­രി ഭേ­ദ­ങ്ങ­ളിൽ ഒ­ന്നു്.
  • ബു­ദ്ധി­ക്കാ­ഴ­മു­ള്ള
ഗം­ഭീ­രാ
  • ഒരുവക ഇ­ക്കിൾ
  • (ഇ­ക്കിൾ എ­ന്ന­തു നോ­ക്കു­ക).
ഗമം, ഗമനം
  • യാത്ര
ഗമി
  • വ­ഴി­പോ­ക്കൻ
ഗ­മി­ക്കു­ക
  • ന­ട­ക്കു­ക
ഗമ്യ
  • വി­ശേ­ഷ­ണം:
  • ഗ­മി­ക്ക­ത്ത­ക്ക
  • പ്രാ­പി­ക്ക­പ്പെ­ടു­വാൻ ക­ഴി­യു­ന്ന
ഗയൻ
  • ഒ­ര­സു­രൻ
  • ഒരു ഗ­ന്ധർ­വൻ
ഗയാ
  • നഗരം
  • ഒരു പു­ണ്യ­സ്ഥ­ലം (ബീ­ഹാ­റിൽ)
ഗരം
  • വിഷം
  • കൂ­ട്ടു­വി­ഷം
ഗരളം
  • വിഷം
  • ഗ­ര­ത്തെ (കൂ­ട്ടു­വി­ഷ­ത്തെ) ദാ­നം­ചെ­യ്യു­ന്ന­തെ­ന്നർ­ത്ഥം. (കു­റ­ച്ചു ശ­രീ­ര­ത്തിൽ ചേർ­ന്നാ­ലും കൂ­ട്ടു­വി­ഷ­ത്തെ­പ്പോ­ലെ പ്ര­വർ­ത്തി­ക്കും).
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • വിഷം
    • ക്ഷ്വേ­ളം.
ഗ­ര­ള­വേ­ഗം
  • വി­ഷ­ത്തി­നു­ള്ള ഒരു മ­രു­ന്നു
  • ക­ര­ളേ­കം
ഗ­രാ­ഗ­രി
  • ഒരു മ­രു­ന്നു്
  • ദേ­വ­താ­ളി (ഖ­രാ­ഗ­രി എ­ന്നു­മാ­വാം)
ഗരി
  • ദേ­വ­താ­ളി
  • ശ­ബ്ദി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­രി­മാ­വു്
  • കനം
  • ഗു­രു­ത്വം
  • അ­ഷ്ടൈ­ശ്വ­ര്യ­ങ്ങ­ളിൽ ഒ­ന്നു്
ഗ­രി­ഷ്ഠ
  • വി­ശേ­ഷ­ണം:
  • ഏ­റ്റ­വും ക­ന­മു­ള്ള
  • ഉ­റ­പ്പു­ള്ള
ഗ­രീ­യ­സ്സ്
  • വി­ശേ­ഷ­ണം:
  • ഏ­റ്റ­വും ക­ന­മു­ള്ള
  • ഉ­റ­പ്പു­ള്ള
  • യാൻ, യസി, യസ്സ്.
ഗ­രു­ഡ­ക്ക­രു­ത്തു്
  • വിഷം ഇ­റ­ക്കു­ന്ന­തി­നു­ള്ള ഒരു മ­ന്ത്രം
ഗ­രു­ഡ­ധ്വ­ജൻ
  • വി­ഷ്ണു
  • ഗരുഡൻ ധ്വജ ചി­ഹ്ന­മാ­യി­ട്ടു­ള്ള­വൻ എ­ന്നർ­ത്ഥം. അതാതു ദേ­വ­ന്മാ­രു­ടെ വാ­ഹ­ന­ങ്ങൾ അ­വ­ര­വ­രു­ടെ കൊ­ടി­മ­ര­ത്തി­ന്മേൽ ചി­ഹ്ന­മാ­യി­രി­ക്കും.
ഗരുഡൻ
  • വി­ഷ്ണു­വി­ന്റെ വാഹനം
  • പ­ക്ഷി­ക­ളു­ടെ രാ­ജാ­വു്
  • ഗ­രു­ത്തു­ക­ളെ (ചി­റ­കു­ക­ളെ)ക്കൊ­ണ്ടു പ­റ­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം. (അരുണൻ എന്ന ശബ്ദം നോ­ക്കു­ക). ഗ­രു­ഡ­ന്റെ അമ്മ വിനത, അച്ഛൻ ക­ശ്യ­പ­പ്ര­ജാ­പ­തി. ഗ­രു­ഡ­ന്റെ ആകൃതി പകുതി പ­ക്ഷി­യും പകുതി മ­നു­ഷ്യ­നു­മാ­ണു്. ഗ­രു­ഡ­ന്റെ ജ­ന­ന­സ­മ­യ­മു­ണ്ടാ­യ ശോഭ ദേ­വ­ത­ക­ളെ അഗ്നി എന്നു ഭ്ര­മി­പ്പി­ച്ചു. അ­തു­നി­മി­ത്തം അവർ വ­ന്ദി­ച്ചു. ഗ­രു­ഡ­നു വി­നാ­യ­ക­യിൽ സ­മ്പാ­തി എ­ന്നൊ­രു പു­ത്ര­നു­ണ്ടാ­യി. വി­നാ­യ­ക­യ്ക്കു ‘ഉ­ണ്ണ­ടി’ എ­ന്നും പേ­രു­ണ്ടു്. ഒ­രി­ക്കൽ ഭാ­ര്യാ­സ­ഹി­തം ഒരു ബ്രാ­ഹ്മ­ണ­നെ ഭ­ക്ഷി­ക്ക­യാൽ തൊണ്ട വെ­ന്തു­പോ­യി. ബ്രാ­ഹ്മ­ണ­രെ ഒ­ഴി­ച്ചു മറ്റു മ­നു­ഷ്യ­രെ ഭ­ക്ഷി­ച്ചു­കൊ­ള്ളു­ന്ന­തി­നു മാ­താ­പി­താ­ക്ക­ന്മാ­രു­ടെ അ­നു­വാ­ദം മു­മ്പു­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നു. ഗരുഡൻ ഒ­രി­ക്കൽ അമൃതം മോ­ഷ്ടി­ക്ക­യാൽ ഇ­ന്ദ്ര­നു­മാ­യി യു­ദ്ധ­മു­ണ്ടാ­യി. ഇ­ന്ദ്രൻ തോ­റ്റു. വ­ജ്രാ­യു­ധം പൊ­ടി­ഞ്ഞു. എ­ന്നി­ട്ടും അമൃതം ഇ­ന്ദ്രൻ തി­രി­യെ വാ­ങ്ങി.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഗ­രു­ത്മാൻ
    • താർ­ക്ഷ്യൻ
    • വൈ­ന­തേ­യൻ
    • ഖ­ഗേ­ശ്വ­രൻ
    • നാ­ഗാ­ന്ത­കൻ
    • വി­ഷ്ണു­ര­ഥൻ
    • സു­പർ­ണ്ണൻ
    • പ­ന്ന­ഗാ­ശ­നൻ.
ഗ­രു­ഡ­പ്പ­ച്ച
  • വിഷം ഇ­റ­ക്കു­ന്ന­തി­നു­ള്ള ഒരു ക­ല്ലു്
ഗ­രു­ഡാ­ഗ്ര­ജൻ
  • അരുണൻ
  • ഗ­രു­ഡ­ന്റെ (അ­ഗ്ര­ജൻ) ജ്യേ­ഷ്ഠൻ എ­ന്നർ­ത്ഥം.
ഗ­രു­ത്തു്
  • ചി­റ­കു്
  • ശ­ബ്ദി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­രു­ത്മൽ
  • വി­ശേ­ഷ­ണം:
  • ചി­റ­കു­ള്ള
  • ത്മാൻ,ത്മതി,ത്മൽ.
ഗ­രു­ത്മാൻ
  • ഗരുഡൻ
  • നല്ല ചി­റ­കു­ള്ള­വൻ എ­ന്നർ­ത്ഥം.
  • പക്ഷി
  • ചി­റ­കു­ക­ളു­ള്ള­തെ­ന്നർ­ത്ഥം.
  • കഴുവൻ
ഗർ­ഗ്ഗൻ
  • ഒരു ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­നാ­യ മുനി
  • കൃ­ഷ്ണ­ന്റേ­യും യാ­ദ­വ­ന്മാ­രു­ടെ­യും ഗുരു
ഗർ­ഗ്ഗം
  • കാള
ഗർ­ഗ്ഗ­രം
  • ഒരുവക മ­ത്സ്യം
  • ജ­ല­ത്തി­ലേ ചുഴി
  • ഒരുവക സം­ഗീ­ത­യ­ന്ത്രം
ഗർ­ഗ്ഗ­രി
  • തൈർ ക­ട­യു­ന്ന പാ­ത്രം
  • മ­ങ്ക­ലി
  • പാ­ക്ക­ലം
  • ‘ഗർഗ്ഗ’ എന്നു ശ­ബ്ദി­ക്കു­ന്ന­തെ­ന്നർ­ത്ഥം. (ഗർ­ഗ്ഗ­രി എ­ന്ന­തി­നു ‘കലശി’ എന്ന പാ­ഠ­വും കാ­ണു­ന്നു.)
ഗർ­ജ്ജ­നം
  • ശബ്ദം
  • അ­ലർ­ച്ച
  • ഇ­ടി­മു­ഴ­ക്കം
  • കോലം
ഗർ­ജ്ജ­രം
  • മ­ഞ്ഞ­മു­ള്ള­ങ്കി
ഗർ­ജ്ജി­ക്കു­ക
  • ശ­ബ്ദി­ക്കു­ക
  • അലറുക
  • ഇ­ടി­മു­ഴ­ങ്ങു­ക
ഗർ­ജ്ജി­ത
  • വി­ശേ­ഷ­ണം:
  • ശ­ബ്ദി­ച്ച
ഗർ­ജ്ജി­തൻ
  • മ­ദം­പൊ­ട്ടി­യ ആന
  • ശ­ബ്ദി­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
  • ശ­ബ്ദി­ക്കു­ന്ന­വൻ
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • മത്തൻ
    • പ്ര­ഭി­ന്നൻ.
ഗർ­ജ്ജി­തം
  • ഇടി, മേ­ഘ­ശ­ബ്ദം
  • അ­ലർ­ച്ച
ഗർ­ത്തം, ഗർത്ത
  • കുഴി, കു­ണ്ടു­ള്ള­ഭൂ­മി
  • പോതു്
  • ഓ­മൽ­ച്ചു­ഴി
  • സർ­പ്പാ­ദി­ക­ളെ ഉ­ള്ളിൽ അ­ട­ക്കി­വെ­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗർ­ത്തി­ക
  • നെ­യി­ത്തു­ശാ­ല
ഗർ­ദ്ദ­ഭം
  • കഴുത
ഗർ­ദ്ദ­ഭാ­ണ്ഡം
  • പൂ­വ­ര­ശു­വൃ­ക്ഷം
  • ക­ല്ലാൽ­വൃ­ക്ഷം
  • ക­ഴു­ത­യെ­പ്പോ­ലെ അ­ത്ര­വേ­ഗ­ത്തിൽ വേ­രോ­ട്ട­മു­ള്ള­തെ­ന്നർ­ത്ഥം.
ഗർ­ദ്ദ­ഭി­കാ
  • ക്ഷു­ദ്ര­രോ­ഗ­ങ്ങ­ളിൽ ഒ­ന്നു്
  • മ­ണ്ഡ­ലാ­കാ­ര­മാ­യി പ­ര­ന്നു­യർ­ന്നു ചെ­മ­ന്ന കു­രു­ക്ക­ളു­ണ്ടാ­കും. വേദന കാണും.
ഗർ­ദ്ധ­ന
  • വി­ശേ­ഷ­ണം:
  • ആ­ശ­യു­ള്ള
  • അ­ത്യാ­ഗ്ര­ഹ­മു­ള്ള
ഗർ­ദ്ധം
  • അ­ത്യാ­ഗ്ര­ഹം
ഗർഭകം
  • ത­ല­മു­ടി­യു­ടെ ഉ­ള്ളിൽ വെ­ച്ചു കെ­ട്ടി­യ മാല
ഗർ­ഭ­ചി­ഹ്ന
  • ഗർ­ഭ­മു­ണ്ടാ­യാ­ലു­ള്ള അ­ട­യാ­ളം
ഗർ­ഭ­ഛി­ദ്രം
  • ഗർഭം ക­ല­ങ്ങു­ക
ഗർ­ഭ­ദീ­ക്ഷ
  • ഭാ­ര്യ­യ്ക്കു ഗർ­ഭ­മു­ണ്ടാ­യാൽ പ്ര­സ­വി­ക്കു­ന്ന­തു­വ­രെ­യും ഭർ­ത്താ­വു ക്ഷൗ­രം ചെ­യ്യാ­തെ ഇ­രി­ക്ക
ഗർ­ഭ­ധാ­ര­ണം
  • ഗർ­ഭം­ധ­രി­ക്ക
ഗർ­ഭ­പാ­തം
  • ഗർ­ഭം­പ­തി­ക്കു­ക
  • അ­ഞ്ചും ആറും മാ­സ­ങ്ങ­ളിൽ ഗർഭം സ്ഥി­ര­ശ­രീ­രി­യാ­യി­രി­ക്കും. അ­തു­കൊ­ണ്ടു് അതിനു പാ­ത­മ­ത്രെ ഉ­ണ്ടാ­കു­ന്ന­തു്.
ഗർ­ഭ­പാ­ത്രം
  • സ്ത്രീ­ക­ളു­ടെ വ­യ­റ്റിൽ ഗർഭം ഇ­രി­ക്കു­ന്ന സ്ഥലം
  • “ഇതു് ആ­കൃ­തി­യിൽ ഏ­ക­ദേ­ശം ചു­രു­ങ്ങി­യ പേ­ര­ക്കാ­പോ­ലെ ഒരു മാം­സ­സ­ഞ്ചി­യാ­ണു്. ഇതു മാം­സ­ച്ച­ര­ടു­ക­ളാൽ പ്ര­ധാ­ന­മാ­യി ഉ­ണ്ടാ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. നാ­ലു­വ­ശ­ത്തോ­ട്ടും ഒ­ന്നോ­ടൊ­ന്നു പ­ക­ച്ചു കി­ട­ക്കു­ന്നു. ര­ക്ത­സി­ര­കൾ വേ­ണ്ടു­വോ­ളം ഉ­ണ്ടു്. ഇതു രണ്ടു പ്ര­ധാ­ന­ഭാ­ഗ­ങ്ങ­ളാ­യി പ­കു­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. മു­ക­ളി­ല­ത്തേ വ­ലി­യ­തു പി­ള്ള­യ്ക്കു­ള്ള ഇ­രി­പ്പി­ട­മാ­ണു്. കീ­ഴ­ത്തേ­തു ക­ടു­ത്ത ക­ഫം­കൊ­ണ്ടു­ള്ള അ­ട­പ്പി­നാൽ ഗർ­ഭ­കാ­ല­ത്തു് അ­ട­ഞ്ഞി­രി­ക്കു­ന്നു. ഗർ­ഭ­പാ­ത്രം പി­ള്ള­യു­ടെ വ­ളർ­ച്ച­കൊ­ണ്ടു നാൽ വിരൽ തു­ട­ങ്ങി ഒ­ര­ടി­വ­ര­യ്ക്കും വ­ലി­പ്പം വ­രു­ന്നു. മു­ഴു­സ്സ­മ­യ­ത്തു അ­ണ്ഡാ­കൃ­തി­യാ­യ ചു­ര­യ്ക്ക­പോ­ലെ­യാ­കു­ന്നു”.
ഗർ­ഭ­പി­ണ്ഡം
  • ഗർഭം ഉൽ­പാ­ദി­ച്ച­തി­ന്റെ­ശേ­ഷം ശു­ക്ല­ര­ക്ത­ങ്ങൾ ഒ­രു­മി­ച്ചു പി­ണ്ഡാ­കാ­ര­മാ­യി­രി­ക്കു­ന്ന ഒരു വസ്തു
ഗർഭം
  • പു­രു­ഷ­ന്റെ ശു­ക്ലം സ്ത്രീ­യു­ടെ യോ­നി­യിൽ പ­തി­ച്ചു ര­ക്ത­ത്തോ­ടു­കൂ­ടെ ചേർ­ന്നു വർ­ദ്ധി­ക്കു­ന്ന വസ്തു
  • (അ­ടി­തോൽ എ­ന്ന­തു നോ­ക്കു­ക.) ഉ­ള്ളി­ലി­രി­ക്കു­ന്ന­തു്, ശ­ബ്ദി­ക്കു­ന്ന­തു് ഇ­ങ്ങി­നെ അർ­ത്ഥം.
  • വ­യ­റ്റി­ലി­രി­ക്കു­ന്ന കു­ട്ടി
  • അ­ന്തർ­ഭാ­ഗം അകം
  • ഉ­ള്ളി­ലു­ള്ള­തു്
  • വയറു്
  • ബാലൻ
  • ഗർ­ഭ­ഗ്ര­ഹ­ണ­ത്തി­ന്നു്.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ‘പ്ര­ജ­നം’ ‘ഉപസരം’.
ഗർ­ഭ­വ­തി
  • ഗർ­ഭ­മു­ള്ള­വൾ
  • ഗർ­ഭി­ണി
ഗർ­ഭ­ശ്രീ­മാൻ
  • ഗർ­ഭ­ത്തിൽ ആ­യി­രി­ക്കു­മ്പോ­ഴേ ശ്രീ­യോ­ടു (ഐ­ശ്വ­ര്യ­ത്തോ­ടു) കൂ­ടി­യ­വൻ
ഗർ­ഭ­സ്രാ­വം
  • പി­ള്ള­യ­ഴി­ക
  • (മു­ഢ­ഗർ­ഭ­നി­ദാ­ന­ത്തിൽ പെട്ട ഒരു രോ­ഗ­മാ­ണു്). [നാ­ലു­മാ­സം­വ­രെ ഗർ­ഭ­ത്തി­നു ദ്ര­വ­മു­ള്ള­തി­നാൽ അതു സ്ര­വി­ക്കും. അ­ത­ത്രേ ഗർ­ഭ­സ്രാ­വം.
ഗർ­ഭാ­ഗാ­രം
  • ഉള്ളറ
  • കാ­റ്റു ക­ട­ക്കാ­ത്ത­തു നി­മി­ത്തം ഗർ­ഭ­തു­ല്യ­മാ­യ ഗൃഹം
  • അ­ന്യ­ബാ­ധ­യി­ല്ലാ­ത്ത­തെ­ന്നർ­ത്ഥം.
ഗർ­ഭാ­ധാ­നം
  • ഗർഭം ഉ­ണ്ടാ­കു­ന്ന­തി­നു മു­മ്പേ ചെ­യ്യു­ന്ന ഒരു കർ­മ്മം
  • ഗർ­ഭോൽ­പാ­ദ­നം
ഗർ­ഭാ­ലം­ബ­നം
  • ത­ത്വ­ദാർ­ശ­നി­ക­കാ­ല­ത്തു ഗർഭം ഉ­ണ്ടാ­വാൻ ചെ­യ്തി­രു­ന്ന ഒരു കർ­മ്മം
ഗർ­ഭാ­ല­യം
  • ഈ­റ്റി­ല്ലം
ഗർ­ഭാ­ശ­യം
  • ഗർ­ഭ­പാ­ത്രം
ഗർ­ഭാ­ശ­യം
  • മ­റു­പി­ള്ള
  • ഗർഭം ഇതിൽ ശ­യി­ക്കു­ന്ന­തി­നാൽ ഈ പേർ സി­ദ്ധി­ച്ചു.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ജരായു.
ഗർ­ഭി­ണി
  • ഗർ­ഭ­മു­ള്ള­വൾ
  • ഗർ­ഭി­ണി­കൾ­ക്കു പു­ളി­കു­ടി­ക്കാൻ നല്ല ദി­വ­സ­ങ്ങൾ: ഞായർ, ചൊ­വ്വാ, വ്യാ­ഴം ഈ ആ­ഴ്ച­ക­ളും പു­ണർ­തം­‌, പൂയം, പൂ­രു­രു­ട്ടാ­തി, രോ­ഹി­ണി, അ­ശ്വ­തി, അ­നി­ഴം­‌, ഉ­ത്രി­ട്ടാ­തി, അത്തം, തി­രു­വോ­ണം, കാർ­ത്തി­ക ഈ നാ­ളു­ക­ളും, ച­ര­രാ­ശി­കൾ നാലും, ഉ­ദ­യ­രാ­ശി­കൾ നാലും ഇ­ട­വ­വും കൊ­ള്ളാം. നി­ത്യ­ദോ­ഷ­വും, ഊർ­ദ്ധ്വ മു­ഖ­വും സ്ത്രീ­ക­ളു­ടെ ജ­ന്മാ­നു­ജ­ന്മ ന­ക്ഷ­ത്ര­ങ്ങ­ളും വർ­ജ്ജി­ക്ക­ണം. വേ­ലി­യി­റ­ക്ക­വും വേണം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ആ­പ­ന്ന­സ­ത്വം
    • ഗുർ­വി­ണി
    • അ­ന്തർ­വ­ത്നി.
ഗർ­ഭി­ണ്യ­വേ­ക്ഷ­ണം
  • പ്ര­സ­വ­സം­ബ­ന്ധ­മാ­യ കർ­മ്മം
ഗർ­ഭി­തം
  • ഉ­ള്ളിൽ നി­റ­യ്ക്ക­പ്പെ­ട്ട­തു്
  • കാ­വ്യ­ദോ­ഷ­ങ്ങ­ളിൽ ഒ­ന്നു്
  • ഒരു വാ­ക്യ­ത്തി­ന്റെ ഗർ­ഭ­ത്തിൽ മ­റ്റൊ­രു വാ­ക്യ­ത്തെ ത­ള്ളി­ക്കേ­റ്റു­ക.
  • ‘ക­ല്യാ­ണി കാ­ലാ­ന്ത­ക­വ­ല്ല­ഭേ കേൾ
    ചൊ­ല്ലാർ­ന്ന നൽ­പ്പ­ല്ല­വ തു­ല്യ­ശോ­ഭം
    (കി­ല്ലി­ല്ല തെ­ല്ലും) തവ പാ­ദ­പ­ത്മ
    മ­ല്ലാ­തെ­നി­ക്കി­ല്ല­വ­ലം­ബ­മൊ­ന്നും’
    — ഭാ­ഷാ­ഭൂ­ഷ­ണം
ഗർ­ഭീ­ക­രി­ക്കു­ക
  • ഉൾ­ക്കൊ­ള്ളു­ക
  • ഉ­ള്ളിൽ നി­റ­യ്കു­ക
ഗർ­ഭോ­പ­ഘാ­തി­നി
  • ഗർഭം അലസിയ പശു
  • കാള ച­വി­ട്ടി ഗർഭം ന­ശി­ച്ചു­പോ­യ പശു
  • ഗർ­ഭ­ത്തെ ഉ­പ­ഹ­നി­ച്ച­വൾ എ­ന്നർ­ത്ഥം. ഗർഭം ധ­രി­ച്ച­തിൽ പി­ന്നീ­ടു കാ­മ­പ­ര­വ­ശ­ത നി­മി­ത്തം പി­ന്നേ­യും കാളയെ ച­വി­ട്ടു­ന്ന­തി­നു സ­മ്മ­തി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു ഗർഭം ന­ശി­ക്കു­ന്ന­തു്.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • വേ­ഹ­ത്തു്.
ഗർ­ഭോൽ­പാ­ദം
  • ഗർ­ഭ­ത്തെ ഉ­ണ്ടാ­ക്കു­ക
ഗർ­മ്മു­ത്തു്
  • ഒരു പു­ല്ലു്, അ­ര­ച്ചി­പ്പു­ല്ലു്
  • തിന, വേഴൽ
  • സ്വർ­ണ്ണം­‌
ഗർ­വ്വം
  • അ­ഹ­ങ്കാ­രം
  • തന്നെ എ­ല്ലാ­വ­രും മാ­നി­ക്ക­ണ­മെ­ന്നു­ള്ള ദു­ര­ഹ­ങ്കാ­ര­ത്തെ ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • അ­ഭി­മാ­നം
    • അ­ഹ­ങ്കാ­രം.
ഗർ­വ്വാ­ടൻ
  • വാതിൽ കാ­വൽ­ക്കാ­രൻ
  • കാ­വൽ­ക്കാ­രൻ
  • ഗ്രാ­മ­ത്തി­ലേ പ്ര­മാ­ണി
ഗർ­വ്വി­ക്കു­ക
  • അ­ഹ­ങ്ക­രി­ക്കു­ക
ഗർ­വ്വി­ത
  • വി­ശേ­ഷ­ണം:
  • അ­ഹ­ങ്കാ­ര­മു­ള്ള
ഗർ­വ്വി­ഷ്ഠ
  • വി­ശേ­ഷ­ണം:
  • അ­ഹ­ങ്കാ­ര­മു­ള്ള
ഗർഹണം
  • നിന്ദ
  • ‘ഗം­ഗാ­ധ­ര­ന്റെ മ­ഹ­ത്വ­മ­റി­യാ­തെ
    ഗർഹണ ചെ­യ്യു­ന്ന­തർ­ഹ­ത­യ­ല്ല­ഹോ’
    — ദ­ക്ഷ­യാ­ഗം കഥകളി
ഗർഹാ
  • നിന്ദ
ഗർ­ഹി­ക്കു­ക
  • നി­ന്ദി­ക്കു­ക
ഗർഹിത
  • വി­ശേ­ഷ­ണം:
  • നി­ന്ദി­ക്ക­പ്പെ­ട്ട
ഗർഹ്യ
  • വി­ശേ­ഷ­ണം:
  • നി­ന്ദി­ക്ക­പ്പെ­ടേ­ണ്ടു­ന്ന
  • നി­ന്ദി­ക്കേ­ണ്ടു­ന്ന
  • ജാ­ത്യാ­ചാ­ര­കു­ലാ­ദി­ക­ളെ­ക്കൊ­ണ്ടു നി­ന്ദി­ക്ക­പ്പെ­ട­ത്ത­ക്ക
ഗർ­ഹ്യ­വാ­ദി
  • വി­ശേ­ഷ­ണം:
  • നി­ന്ദ്യ­വാ­ക്കു പ­റ­യു­ന്ന
  • ചീ­ത്ത­യാ­യി പ­റ­യു­ന്ന
ഗലം
  • ആ­റ്റു­ദർ­ഭ
ഗല്(ദ്)ഗദം
  • സ­ന്തോ­ഷം­കൊ­ണ്ടൊ ദുഃ­ഖം­കൊ­ണ്ടൊ ഇ­ട­നെ­ഞ്ചു പൊ­ട്ടി പു­റ­പ്പെ­ടു­ന്ന വാ­ക്കു്
ഗല്ഭം
  • ധൈ­ര്യം
  • നിഗളം
ഗല്യാ
  • ആ­റ്റു­ദർ­ഭ­യു­ടെ സമൂഹം
ഗ­ല്ല­കം
  • വീ­ഞ്ഞു കു­ടി­ക്കു­ന്ന­തി­നു­ള്ള ചെറിയ ക­ണ്ണാ­ടി­പ്പാ­ത്രം
ഗല്ലം
  • കവിൾ
ഗവയം
  • ഒ­രു­വ­ക­മാൻ
  • ആ­ര്യ­മാൻ (ഇതു പ­ശു­വി­നെ­പ്പോ­ലെ ഇ­രി­ക്കും)
  • ശ­ബ്ദി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­വ­രാ­ജൻ
  • കാള
ഗവലൻ
  • കാ­ട്ടു­പോ­ത്തു്
ഗവലം
  • കാ­ട്ടു­പോ­ത്തി­ന്റെ കൊ­മ്പു്
  • പ­ശു­ക്ക­ളെ ത­ടു­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­വാ­ക്ഷ­ഛി­ദ്ര
  • ജ­നൽ­വാ­ത­ലി­ന്റെ ര­ന്ധ്ര
ഗ­വാ­ക്ഷം
  • കി­ളി­വാ­തിൽ
  • പ­ശു­വി­ന്റെ ക­ണ്ണു­പോ­ലെ­യു­ള്ള­തെ­ന്നർ­ത്ഥം. സൂ­ര്യ­ച­ന്ദ്ര­ന്മാ­രു­ടെ രശ്മി വ്യാ­പി­ക്കു­ന്ന­തി­നു­ള്ള പ­ഴു­തു് എ­ന്നു­മാ­കാം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • വാ­താ­യ­നം.
ഗ­വാ­ക്ഷി
  • ചെറിയ കാ­ട്ടു­വെ­ള്ള­രി
  • ഭൂ­മി­യിൽ പ­ടർ­ന്നു­കി­ട­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • ചെ­റു­കു­മ്മ­ട്ടി
  • ശം­ഖു­പു­ഷ്പം
  • പേ­ക്കു­മ്മ­ട്ടി
  • ശാ­ഖോ­ട­വൃ­ക്ഷം
  • വ­ള്ളി­മു­ല്ല
  • മ­ല­യ­മു­ക്കി
ഗവാചി
  • ഒരുവക മ­ത്സ്യം
ഗ­വീ­ശ്വ­രൻ
  • പ­ശു­ക്ക­ളു­ടെ ഉ­ട­മ­സ്ഥൻ
  • ഗോ­ക്ക­ളു­ടെ നാഥൻ എ­ന്നർ­ത്ഥം
ഗവേഡു, ഗ­വേ­ഡു­ക, ഗവേധു, ഗ­വേ­ധു­ക
  • ഒരുവക ധാ­ന്യം
  • (മു­നി­കൾ ഭ­ക്ഷി­ക്കു­ന്ന­താ­ണു്). ജ­ല­ത്തിൽ വർ­ദ്ധി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­വേ­ഷ­ണം, ഗവേഷണ
  • അ­ന്വേ­ഷ­ണം
  • ശ്രാ­ദ്ധാ­ദി­ക്രി­യ­കൾ­ക്കു യോ­ഗ്യ­ന്മാ­രാ­യി­ട്ടു­ള്ള­വ­രെ അ­ന്വേ­ഷി­ക്കു­ക
ഗ­വേ­ഷി­ത
  • വി­ശേ­ഷ­ണം:
  • അ­ന്വേ­ഷി­ക്ക­പ്പെ­ട്ട
ഗവ്യ
  • വി­ശേ­ഷ­ണം:
  • പ­ശു­വി­നേ സം­ബ­ന്ധി­ച്ച
ഗവ്യം
  • പാൽ
  • വെണ്ണ
  • പ­ശു­വി­ന്റെ അവയവം മു­ത­ലാ­യി പ­ശു­വി­നേ സം­ബ­ന്ധി­ച്ച എല്ലാ വ­സ്തു­വി­ന്റേ­യും പേർ
ഗവ്യാ
  • പ­ശു­ക്കൂ­ട്ടം
  • ര­ണ്ടു­നാ­ഴി­ക ദൂരം
ഗ­വ്യൂ­തി, ഗ­വ്യൂ­തം
  • രണ്ടു ക്രോ­ശം കൂടിയ ദൂരം
  • (24 അം­ഗു­ലം = ഒരു മു­ഴ­ക്കോൽ. 8൦൦൦ മു­ഴ­ക്കോൽ ഒരു ക്രോ­ശം) ര­ണ്ടു­നാ­ഴി­ക ദൂരം എന്നു കാ­ണു­ന്നു.
ഗ­ഹ­ന­ച­രി­തൻ
  • അ­റി­യാൻ ക­ഴി­യാ­ത്ത വൃ­ത്താ­ന്ത­ത്തോ­ടു­കൂ­ടി­യ­വൻ
ഗഹന
  • വി­ശേ­ഷ­ണം:
  • പ്ര­വേ­ശി­പ്പാൻ ക­ഴി­യാ­ത്ത
ഗഹന
  • കാടു്
  • ‘പേ­ത­ന്നെ തോ­ന്നു­ന്ന­തു­മി­ഹ ഗഹനേ’
    — ന­ള­ച­രി­തം കഥകളി
    .
  • ദു­ഷ്ട­മൃ­ഗം ക­ല­ക്കു­ന്ന­തെ­ന്നർ­ത്ഥം. (ഇതു സാ­ധാ­ര­ണ കാ­ടാ­ണു്).
  • ദു­ഷ്പ്ര­വേ­ശ­മാ­യി­ട്ടു­ള്ള­തു്, പ്രാ­പി­ക്കാൻ ക­ഴി­യാ­ത്ത­തു്
ഗ­ഹ്വ­രം
  • ഗുഹ
  • ഗ­മ­ന­ത്തെ കു­ടി­ല­മാ­ക്കി­ചെ­യ്യു­ന്ന­തെ­ന്നർ­ത്ഥം.
  • കാടു്
  • വ­ള്ളി­ക്കു­ടി­ഞ്ഞിൽ
  • ഗർ­വ്വം, ഡംഭം
ഗ­ഹ്വ­രി
  • ഭൂമി, ഗ­ഹ്വ­രം (ഗുഹ) ഉ­ള്ള­തു്
  • ഗുഹ
ഗ­ള­കം­ബ­ളം
  • പ­ശു­ക്ക­ളു­ടേ­യും മ­റ്റും താട
  • ക­ഴു­ത്തിൽ ക­രി­മ്പ­ടം­പോ­ലെ തൂ­ങ്ങി­നി­ല്ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗ­ള­ഗ­ണ്ഡം
  • ഒരു ദീനം
  • ക­ണ്ഠ­മാ­ല
  • ക­ഴു­ത്തിൽ അ­നു­ബ­ന്ധ­ത്തോ­ടു­കൂ­ടി വ­ലു­താ­യൊ ചെ­റു­താ­യൊ വൃഷണം എന്ന വണ്ണം നീ­ണ്ടു­തൂ­ങ്ങി­ക്കി­ട­ക്കും.
ഗ­ള­ഗ്ര­ഹം
  • ഒ­രു­മാ­തി­രി ചാറു്
ഗളതലം
  • ക­ഴു­ത്തു്
ഗ­ള­നാ­ളം
  • ക­ഴു­ത്തു്
ഗ­ള­ന്തി­ക, ഗ­ള­ന്തി
  • മൺ­കി­ണ്ടി
  • കി­ണ്ടി
  • ക­ര­ക­ക്കി­ണ്ടി
ഗളം
  • ക­ഴു­ത്തു്
  • ക­ഴു­ത്തി­ന്റെ മേ­ലേ­ഭാ­ഗം (ചങ്ക്)
  • അ­ന്നാ­ദി­ക­ളെ ഇ­റ­ക്കു­ന്ന­തു് എ­ന്നർ­ത്ഥം.
ഗ­ള­വി­ദ്ര­ധി
  • ഒരു രോഗം
  • വാ­ത­പി­ത്ത­ക­ഫ­ങ്ങൾ­മൂ­ലം ക­ഴു­ത്തു മു­ഴു­വൻ വ്യാ­പി­ച്ചു­ണ്ടാ­കു­ന്ന നീരു്. ഇതിനു എല്ലാ വേ­ദ­ന­ക­ളും കാണും.
ഗ­ള­വ്ര­തം
  • മ­യിൽ­ക്കോ­ഴി
ഗ­ള­ശു­ണ്ഡി­കാ
  • ഒരു രോഗം
ഗ­ളാ­ഗ­ളി
  • ക­ഴു­ത്തോ­ടു ക­ഴു­ത്തു് ഉരസി
ഗ­ളാ­വി­ല
  • ഒരു മ­ത്സ്യം (കൊ­ഞ്ചു്)
ഗ­ളി­ക്കു­ക
  • ഒ­ഴു­കു­ക
  • വീഴുക
  • ഇ­ല്ലാ­താ­ക്കു­ക
ഗളിത
  • വി­ശേ­ഷ­ണം:
  • ഒ­ഴു­കി­യ
  • വീണ
  • ജീർ­ണ്ണം ഭ­വി­ച്ച കേ­ടു­ഭ­വി­ച്ച
  • കു­റ­ഞ്ഞു­പോ­യ
  • ഇ­ല്ലാ­താ­യ
ഗ­ളി­ത­കു­ഷ്ഠം
  • വി­ര­ലു­കൾ ന­ശി­ച്ചു­പോ­യ സു­ഖ­മാ­കാ­ത്ത കു­ഷ്ഠ­രോ­ഗം
ഗ­ളി­ത­ദ­ന്തൻ
  • പല്ലു പോയവൻ
ഗ­ളോ­ദ്ദേ­ശം
  • മൃ­ഗ­ങ്ങ­ളു­ടെ ക­ഴു­ത്തി­ന്റെ താ­ഴെ­യു­ള്ള ഒരു ഭാഗം
  • കു­തി­ര­യു­ടെ ക­ഴു­ത്തി­ന്റെ സന്ധി
  • മേ­ലേ­സ­ന്ധി
  • കു­തി­ര­യു­ടെ ക­ഴു­ത്തി­ന്റെ­യും ജ­ത്രു­വി­ന്റെ­യും സ­ന്ധി­ഭാ­ഗം
ഗളൗഘ
  • ഒരു രോഗം
  • ക­ഴു­ത്തിൽ നീ­രു­ണ്ടാ­കു­ന്ന­താ­ണു്. വ­ലു­താ­യി­രി­ക്കും. അ­ന്ന­ത്തെ ത­ടു­ക്കും. ക­ഠി­ന­ജ്വ­രം കാണും. ഉദാന വാ­യു­വി­ന്റെ ഗതിയെ നി­ഹ­നി­ക്കും.
ഗാ
ഗാ
  • പാ­ട്ട്
  • പദ്യം
ഗാം­ഗ­ടം
  • ഒരു മ­ത്സ്യം
  • കൊ­ഞ്ചു്
ഗാം­ഗ­ടേ­യം
  • ചെ­മ്മീൻ
ഗാംഗൻ, ഗാം­ഗാ­യ­നി
  • ഭീ­ഷ്മർ
  • കാർ­ത്തി­കേ­യൻ
ഗാംഗം
  • സ്വർ­ണ്ണം
  • നീർ­മു­ത്ത­ങ്ങ
ഗാം­ഗേ­യൻ
  • ഭീ­ഷ്മർ
  • സു­ബ്ര­ഹ്മ­ണ്യൻ
ഗാം­ഗേ­യം
  • സ്വർ­ണ്ണം
  • ഗം­ഗ­യു­ടെ അ­പ­ത്യം എ­ന്നർ­ത്ഥം.
  • നീർ­ക്കി­ഴ­ങ്ങു്, ക­ഴി­മു­ത്ത­ങ്ങ, മു­ത്ത­ങ്ങ
  • ഉ­മ്മ­ത്തു്
  • വാള എന്ന മീൻ
ഗാം­ഗേ­രു­കി
  • ആ­ന­ക്കു­റു­ന്തോ­ട്ടി
  • (ഊ­ര­ക­ത്തി­ന്റെ പേ­രെ­ന്നും അ­ഭി­പ്രാ­യ­മു­ണ്ടു്). ജ­ല­ത്തെ പ്രേ­രി­പ്പി­ക്കു­ന്ന­തെ­ന്നർ­ത്ഥം. വലിയ ഊരകം.
ഗാജരം
  • മ­ഞ്ഞ­മു­ള്ള­ങ്കി
ഗാ­ഞ്ജി
  • ക­ഞ്ചാ­വു്
ഗാഡവം
  • കാ­ട്ടു­കോ­രു­മ്പു്
ഗാഡി
  • വണ്ടി
  • (ഹി­ന്ദു­സ്ഥാ­നി­ഭാ­ഷ).
ഗാ­ഡി­ദി
  • ശി­പാ­യി
ഗഢ
  • വി­ശേ­ഷ­ണം:
  • ക­ടു­പ്പ­മു­ള്ള
  • അ­ധി­ക­മാ­യ
  • മു­റു­കി­യ
ഗാഢം
  • മു­റു­കെ
  • ഏ­റ്റ­വും
  • അധികം
ഗാഢം
  • സാ­ഹി­ത്യ­സാ­ഹ്യ­പ്ര­കാ­രം കെ­ട്ടു­പാ­ടു പ്ര­മാ­ണി­ച്ചു വാ­ക്യം ര­ണ്ടു­വി­ധ­മു­ള്ള­തിൽ ഒ­ന്നു്
  • ഇ­ട­യ്ക്കു് ഒ­രി­ട­ത്തും നി­ല­ച്ചു­പോ­കാ­തെ ക­ട­ശി­വ­രെ ആ­കാം­ക്ഷ തു­ടർ­ന്നു നി­ല്ക്ക­ത്ത­ക്ക വി­ധ­മു­ള്ള ബന്ധം ‘ഗാഢം’. ഗാഢം × ശി­ഥി­ലം.
ഗാ­ഢ­മു­ഷ്ടി
  • വാൾ
ഗാ­ഢ­മു­ഷ്ടി
  • വി­ശേ­ഷ­ണം:
  • കൈ ചു­രു­ട്ടി­പ്പി­ടി­ച്ച
  • ലു­ബ്ധു­ള്ള
ഗാ­ഢാ­ശ്ലേ­ഷം
  • മു­റു­കെ­ത്ത­ഴു­കൽ
ഗാണപത, ഗാ­ണ­പ­ത്യ
  • വി­ശേ­ഷ­ണം:
  • ഗ­ണ­പ­തി­യെ സം­ബ­ന്ധി­ച്ച
ഗാ­ണ­പ­ത്യം
  • ഒ­രു­മ­തം
  • കൂ­ട്ട­ത്തി­ലേ പ്ര­ധാ­നി­യു­ടെ അവസ്ഥ
ഗാ­ണി­ക്യം
  • വേ­ശ്യ­മാ­രു­ടെ കൂ­ട്ടം
ഗാ­ണ്ഡീ­വം, ഗാ­ണ്ഡി­വം
  • അർ­ജ്ജു­ന­ന്റെ വി­ല്ലു്
  • ഗാ­ണ്ഡി (ഗ്ര­ന്ഥി) യോ­ടു­കൂ­ടി­യ­തു് എ­ന്നർ­ത്ഥം.
  • സാ­ധാ­ര­ണ വി­ല്ലു്
  • ഇതു ഖാ­ണ്ഡ­വ­വ­നം ദാ­ഹി­പ്പി­ച്ച­പ്പോൾ അഗ്നി അർ­ജ്ജു­ന­നു കൊ­ടു­ത്ത വി­ല്ലാ­ണു്. സോമൻ വ­രു­ണ­നും വരുണൻ അ­ഗ്നി­ക്കും മു­മ്പു കൊ­ടു­ത്തി­രു­ന്നു.
ഗാ­ണ്ഡീ­വി
  • അർ­ജ്ജു­നൻ
  • നീർ­മ­രു­തു്
ഗാ­താ­ഗ­തി­ക
  • പോ­ക­യും വ­രി­ക­യും എ­ന്ന­തി­നെ സം­ബ­ന്ധി­ച്ച
  • ഗ­താ­ഗ­ത­ത്തി­ലു­ണ്ടാ­യ
ഗാതു
  • പാ­ട്ടു്
  • രാ­ത്രി­യിൽ പാ­ടു­ന്ന ഒരു പക്ഷി
  • മാർ­ഗ്ഗം
  • ഭൂമി
  • അ­ഭി­വൃ­ദ്ധി
  • കുയിൽ
ഗാ­ത്ര­ഭം­ഗാ
  • നാ­യി­ക്കൊ­രു­ണ
ഗാ­ത്രം
  • ശരീരം
  • അവയവം
  • ആ­ന­യു­ടെ മുൻ­കാൽ, ആ­ന­യു­ടെ മുൻ­കാ­ലി­ന്റെ മു­ട്ടി­നു താ­ഴേ­ടം
  • (പിൻ­കാ­ലി­ന്റെ മു­ട്ടി­നു താ­ഴ­ത്തെ ഭാ­ഗ­ത്തി­ന്നു ‘അവരം’ എന്നു പേർ) ഇ­തു­കൊ­ണ്ടു ഗ­മി­ക്കു­ന്ന­തി­നാൽ ഈ പേർ വന്നു.
ഗാ­ത്ര­സ­ങ്കോ­ചി
  • മ­ര­പ്പ­ട്ടി
ഗാ­ത്രാ­നു­ലേ­പ­നി
  • കു­റി­ക്കൂ­ട്ടു്
ഗാ­ത്രാ­വ­ര­ണം
  • പരിശ
ഗാഥ
  • പാ­ട്ടു്
  • ശ്ലോ­കം
  • രാഗം
ഗാഥകൻ
  • പാ­ട്ടു­കാ­രൻ
ഗാധം
  • ഇ­റ­ങ്ങി­ക്കേ­റു­ന്ന സ്ഥലം, നി­ല­യു­ള്ള ദി­ക്കു്
  • കാമം
  • ലോഭം
ഗാധി
  • വി­ശ്വാ­മി­ത്ര­ന്റെ പി­താ­വു്
  • ബ്ര­ഹ്മാ­വി­ന്റെ പു­ത്രൻ കു­ശ­ന്തൻ, തൽ­പു­ത്രൻ കു­ശ­നാ­ഭൻ. തൽ­പു­ത്രൻ ഗാധി. തൽ­പു­ത്രൻ വി­ശ്വാ­മി­ത്രൻ. കൗ­ശാം­ബ­രാ­ജാ­വി­ന്റെ പു­ത്രൻ എ­ന്നും വി­ഷ്ണു­പു­രാ­ണം അ­നു­സ­രി­ച്ചു ഇ­ന്ദ്ര­ന്റെ ഒ­ര­വ­താ­ര­മെ­ന്നും കാ­ണു­ന്നു­ണ്ടു്.
ഗാ­ധി­ന­ഗ­രം(പുരം)
  • കാ­ന്യാ­കു­ബ­ജം
ഗാ­ധി­ന­ന്ദ­നൻ
  • വി­ശ്വാ­മി­ത്രൻ
ഗാ­ധേ­യൻ
  • വി­ശ്വാ­മി­ത്രൻ എന്ന മഹർഷി
ഗാ­ന­താ­ന­പ്ര­ദാ­നം
  • പാ­ട്ടി­നു ശ്രു­തി­കൂ­ട്ടു­ക എ­ന്നു­ള്ള­തു്
ഗാനം
  • പാ­ട്ടു്
  • വാ­ദ്യം
ഗാ­ന­വൃ­ത്തി­ച­തു­ഷ്ട­യം
  • കൗ­ശി­കി
  • ഭാരതി
  • സാ­ത്വ­തി
  • ആരഭടി ഇവ നാലും
ഗാനി
  • പാ­ട്ടു­കാ­രൻ
ഗാ­ന്തു
  • വി­ശേ­ഷ­ണം:
  • ഗ­മി­ക്കു­ന്ന
  • പോ­കു­ന്ന
ഗാ­ന്തു
  • വ­ഴി­പോ­ക്കൻ
  • പാ­ട്ടു­കാ­രൻ
ഗാ­ന്ദി­നി
  • അ­ക്രൂ­ര­ന്റെ അമ്മ
  • ശ്വ­വ­ല്ക്ക­ന്റെ ഭാര്യ
  • കാ­ശി­രാ­ജാ­വി­ന്റെ പു­ത്രി. മാ­താ­വി­ന്റെ ഗർ­ഭ­ത്തിൽ ദ്വാ­ദ­ശ­വർ­ഷം കി­ട­ന്നു. പു­റ­ത്തു വ­ര­ണ­മെ­ന്നു പ­റ­ഞ്ഞ­തിൽ മൂ­ന്നു­സം­വ­ത്സ­രം ദി­വ­സം­തോ­റും ഓരോ പ­ശു­വി­നെ ബ്രാ­ഹ്മ­ണർ­ക്കു ദാ­നം­ചെ­യ്യ­ണ­മെ­ന്നു് അ­ച്ഛ­നോ­ടു മ­റു­പ­ടി പ­റ­ക­യു­ണ്ടാ­യി. അ­തി­ന്മ­ണ്ണം ചെ­യ്തു. പ്ര­സ­വാ­ന­ന്ത­രം അ­ത­നു­സ­രി­ച്ചു ‘ഗാ­ന്ദി­നി’ എന്നു നാ­മ­ക­ര­ണം ചെ­യ്തു ജീ­വി­ത­കാ­ല­മ­ത്ര­യും ഈ ദാനം ചെ­യ്തു­വ­ന്നു.
ഗാ­ന്ധി­നീ­സു­തൻ
  • അ­ക്രൂ­രൻ
  • ഭീ­ഷ്മർ
  • കാർ­ത്തി­കേ­യൻ
ഗാ­ന്ധർ­വ്വ
  • വി­ശേ­ഷ­ണം:
  • ഗ­ന്ധർ­വ്വ­നെ സം­ബ­ന്ധി­ച്ച.
  • ർവ്വൻ, ർവ്വീ, ർവ്വം.
ഗാ­ന്ധർ­വ്വ­കൻ
  • പാ­ട്ടു­കാ­രൻ
ഗാ­ന്ധർ­വ്വം
  • ഒരു വി­വാ­ഹം
  • സ്ത്രീ­പു­രു­ഷ­ന്മാർ ത­മ്മി­ലു­ള്ള അ­നു­രാ­ഗം നി­മി­ത്തം ബ­ന്ധു­ക്ക­ളു­ടെ അ­റി­വും വി­ധി­പ്ര­കാ­ര­മു­ള്ള ആ­ചാ­ര­ങ്ങ­ളും കൂ­ടാ­തെ ന­ട­ത്തു­ന്ന വി­വാ­ഹം
ഗാ­ന്ധാ­രം
  • സ­പ്ത­സ്വ­ര­ങ്ങ­ളിൽ മൂ­ന്നാ­മ­ത്തേ­തു്
  • ഒരു രാ­ജ്യം(ക­ന്ദ­ഹാർ)
  • ന­റും­പ­ശ
  • സി­ന്ദൂ­രം
  • ഗാ­ന്ധാ­ര­ദേ­ശ­ത്തിൽ ഉ­ണ്ടാ­ക­യാൽ ഈ സ്വ­ര­ത്തി­ന്നു ഗാ­ന്ധാ­രം എന്നു പേർ വന്നു. സു­ഖ­ത്തി­ന്നു ഹേ­തു­ഭൂ­ത­മാ­യ­തെ­ന്നും പറയാം. ആടും കു­റി­യാ­ടും ഗാ­ന്ധാ­ര­സ്വ­ര­ത്തിൽ ശ­ബ്ദി­ക്കു­ന്നു.
ഗാ­ന്ധാ­രൻ
  • ഗാ­ന്ധാ­ര­രാ­ജ്യ­ത്തെ രാ­ജാ­വു്
ഗാ­ന്ധാ­രി
  • ദു­ര്യോ­ധ­ന­ന്റെ മാ­തു­ല­നാ­യ ശകുനി
ഗാ­ന്ധാ­രി
  • ദു­ര്യോ­ധ­നാ­ദി­യു­ടെ അമ്മ
  • ഗാ­ന്ധാ­ര രാ­ജാ­വാ­യ സു­ബ­ല­ന്റെ മകൾ. ഇ­തു­കൊ­ണ്ട് ഗാ­ന്ധാ­രി­ക്കു് സൗബലി, സൗ­ബ­ലേ­യി എ­ന്നും പേ­രു­ണ്ട്. ധൃ­ത­രാ­ഷ്ട്ര­രു­ടെ പത്നി. ആ­തി­ഥ്യം ഹേ­തു­വാ­യി­ട്ടു ഗാ­ന്ധാ­രി വ്യാ­സ­നെ പ്ര­സാ­ദി­പ്പി­ച്ചു. അ­പ്പോൾ അ­ദ്ദേ­ഹം ഒരു വ­ര­ത്തെ ദാനം ചെ­യ്യാ­മെ­ന്നും അ­പേ­ക്ഷി­ക്കു­ക എ­ന്നും പ­റ­ഞ്ഞു. നൂറു പു­ത്ര­ന്മാ­രെ കി­ട്ട­ണ­മെ­ന്നാ­യി­രു­ന്നു അ­പേ­ക്ഷ. രണ്ടു വർഷം ഗർ­ഭ­മാ­യി­രു­ന്നു. ഒരു മാം­സ­പി­ണ്ഡ­ത്തെ പെ­റ്റു. നൂ­റ്റൊ­ന്നാ­യി ഖ­ണ്ഡി­ച്ചു് അവയെ ഭ­ര­ണി­ക­ളി­ലാ­ക്കി.ആദ്യം ഒ­ന്നിൽ നി­ന്നു ദു­ര്യോ­ധ­നൻ ഉ­ത്ഭ­വി­ച്ചു. ഒരു മാസം ക­ഴി­ഞ്ഞ­തി­ന്റെ ശേഷം ദു­ശ്ശാ സനൻ മു­ത­ലാ­യി 99 പു­ത്ര­ന്മാ­രും ‘ദു­ശ്ശ­ള’ എ­ന്നു് ഒരു പു­ത്രി­യും മ­റ്റേ­വ­യിൽ നി­ന്നു­ത്ഭ­വി­ച്ചു. ഭർ­ത്താ­വാ­യ ധൃ­ത­രാ­ഷ്ട്ര­രും ഭാ­ര്യ­യാ­യ ഗാ­ന്ധാ­രി­യും വാർ­ദ്ധ­ക്യ­ത്തിൽ കാ­ട്ടു­തീ­യിൽ­പ്പെ­ട്ടു ന­ശി­ച്ചു. കാരണം ഭർ­ത്താ­വു് കു­രു­ട­നാ­യി­രു­ന്ന­തി­നാൽ ഭാ­ര്യ­യും ക­ണ്ണു­കെ­ട്ടി­ക്കൊ­ണ്ട് ന­ട­ന്ന­താ­യി­രു­ന്നു.
  • വെ­ങ്കൊ­ടിർ­ത്തൂ­വ
  • ചെ­ങ്കൊ­ടി­ത്തൂ­വ
ഗാ­ന്ധി­കൻ
  • എ­ഴു­ത്തു­കാ­രൻ
  • സു­ഗ­ന്ധ­വർ­ഗ്ഗം വിൽ­ക്കു­ന്ന­വൻ
ഗാം­ഭീ­ര്യം
  • ആഴം
  • മ­ഹ­ത്വം, വ­ലി­പ്പം
ഗാമി
  • വി­ശേ­ഷ­ണം:
  • ന­ട­ക്കു­ന്ന
  • മീ, മിനി, മി.
ഗാമുക
  • വി­ശേ­ഷ­ണം:
  • പോ­കു­ന്ന
  • കൻ, കാ(കീ), കും.
ഗായക
  • വി­ശേ­ഷ­ണം:
  • പാ­ടു­ന്ന
ഗായൽ
  • വി­ശേ­ഷ­ണം:
  • പാ­ടു­ന്ന
  • യൻ, യന്തീ, യൽ.
ഗാ­യ­ത്രി
  • ക­രി­ങ്ങാ­ലി വൃ­ക്ഷം
  • ഒരു ഛ­ന്ദ­സ്സ്
  • (ഒരു പാ­ദ­ത്തിൽ ആ­റ­ക്ഷ­ര­മു­ണ്ടാ­യി­രി­ക്കും).
  • ഒരു യ­ന്ത്രം
  • ഗാനം ചെ­യ്യു­ന്ന­വ­നെ ര­ക്ഷി­ക്കു­ന്ന­തെ­ന്നർ­ത്ഥം. [ഗാ­യ­ത്രി ഋ­ഗ്വേ­ദ­ത്തിൽ സൂ­ര്യ­നെ­പ്പ­റ്റി­യു­ള്ള സ്ത്രോ­ത്ര­ങ്ങൾ അ­ത്യ­ധി­കം പ­രി­ശു­ദ്ധി­യു­ള്ള­താ­യി ഗ­ണി­ച്ചി­രി­ക്കു­ന്ന ഒരു മ­ന്ത്ര­മാ­കു­ന്നു.സ­ന്ധ്യാ­വ­ന്ദ­ന­ങ്ങ­ളിൽ ഇ­പ്പോൾ എല്ലാ ബ്രാ­ഹ്മ­ണ­രും ജ­പി­ക്കാ­റു­ണ്ടു്. ‘ത­ത്സ­വി­തുർ­വ­രേ­ണ്യം ഭർ­ഗോ­ദേ­വ­സ്യ­ധീ­മ­ഹി­ധി­യോ യോ­നഃ­പ്ര­ചോ­ദ­യാൽ’ സൂ­ര്യ­നോ­ടു­ള്ള ഒരു പ്രാർ­ത്ഥ­ന. പ­ര­ബ്ര­ഹ്മ­സം­ബ­ന്ധ­മു­ള്ള പ്ര­കാ­രം വേ­ദാ­ന്തി­കൾ വ്യാ­ഖ്യാ­നി­ച്ചു­കാ­ണു­ന്നു.
ഗാ­യ­ത്രീ­വ­ല്ല­ഭൻ
  • ശിവൻ
ഗാ­രി­ത്രം
  • ധാ­ന്യം
  • അരി
ഗാരുഡ
  • വി­ശേ­ഷ­ണം:
  • ഗ­രു­ഡ­നെ സം­ബ­ന്ധി­ച്ച
ഗാ­രു­ഡം
  • ഗ­രു­ഡ­മ­ന്ത്രം
  • പ­തി­നെ­ട്ടു പു­രാ­ണ­ങ്ങ­ളിൽ ഒ­ന്നു്
  • മു­പ്പ­ത്തി­ര­ണ്ടു­പ­നി­ഷ­ത്തു­ക­ളിൽ ഒ­ന്നു്
  • സ്വർ­ണ്ണം
  • മ­ര­ത­കം­‌
ഗാ­രു­ഡി
  • പാതാള ഗ­രു­ഡാ­ക്കൊ­ടി
ഗാ­രു­ഡി­കൻ
  • വ­ശീ­ക­ര­ണ­ക്കാ­രൻ
  • വി­ഷ­വൈ­ദ്യൻ
ഗാ­രു­ഡ­വി­ദ്യ
  • വി­ഷ­വൈ­ദ്യം
ഗാ­രു­ത്മ­തം­‌
  • മ­ര­ത­ക­ക്ക­ല്ലു്
  • ഗ­രു­ത്മാ­വിൽ നി­ന്നു­ണ്ടാ­യ­തെ­ന്നർ­ത്ഥം.
ഗാർ­ദ്ധ
  • വി­ശേ­ഷ­ണം:
  • അ­ത്യാ­ഗ്ര­ഹ­മു­ള്ള
  • കൊ­തി­യു­ള്ള (ദ്ധൻ
  • ദ്ധി
  • ദ്ധം)
ഗാർ­ദ്ധം
  • അ­ത്യാ­ഗ്ര­ഹം
ഗാർ­ദ്ധ്യം
  • അ­ത്യാ­ഗ്ര­ഹം
  • തൃ­ഷ്ണാ
ഗാർ­ഭി­ണം
  • ഗർ­ഭി­ണി­ക­ളു­ടെ കൂ­ട്ടം
ഗാർ­ഹ­പ­ത്യം
  • ഹോ­മാ­ഗ്നി­ക­ളിൽ ഒ­ന്നു്
  • ഗൃ­ഹ­പ­തി­യെ സം­ബ­ന്ധി­ച്ച­തെ­ന്നർ­ത്ഥം.
ഗാർ­ഹ­സ്ഥ്യം
  • ഗൃ­ഹ­സ്ഥ­ന്റെ ധർ­മ്മം
  • ഗൃ­ഹ­സ്ഥാ­ശ്ര­മ­ത്തെ സം­ബ­ന്ധി­ച്ച
ഗാർ­ഹ്യ
  • വി­ശേ­ഷ­ണം:
  • ഗൃ­ഹ­ത്തെ സം­ബ­ന്ധി­ച്ച
ഗാർ­ഹ്യം
  • നി­ന്ദ്യം­‌
ഗാലം
  • ഒ­ഴു­ക്കൽ
  • ഒ­ലി­പ്പു്
ഗാലവൻ
  • ഒരു മുനി
  • വി­ശ്വാ­മി­ത്ര­ന്റെ ഒരു ശി­ഷ്യ­നാ­ണു് ഗാലവൻ. പ­ഠി­ച്ചു മു­ഴു­പ്പി­ച്ച­ശേ­ഷം ഗു­രു­വി­നോ­ടു് എ­ന്താ­ണ് ദ­ക്ഷി­ണ വേ­ണ്ട­തെ­ന്നു ഗാലവൻ ചൊ­ദി­ച്ചു. ഇതു വി­ശ്വാ­മി­ത്ര­നു അത്ര ര­സി­ച്ചി­ല്ല. ഓരോ ക­റു­ത്ത ചെ­വി­യു­ള്ള 8൦൦ വെ­ളു­ത്ത കു­തി­ര­ക­ളെ അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെ­ട്ടു. ഗാലവൻ പ­രു­ങ്ങ­ലി­ലാ­യി. വിവരം ഗ­രു­ഡ­നെ അ­റി­യി­ച്ചു. ഗരുഡൻ ഗാ­ല­വ­നെ യ­യാ­തി­യു­ടെ സ­മീ­പ­ത്താ­ക്കി. ആ­വ­ശ്യ­പ്പെ­ട്ട കു­തി­ര­ക­ളെ നൽ­കു­ന്ന­തി­നു യ­യ­തി­ക്കു സാ­ധി­ച്ചി­ല്ല. എ­ന്നാൽ മകളായ മാ­ധ­വി­യെ ഗാ­ല­വ­നു കൊ­ടു­ത്തു. ഗാലവൻ മാ­ധ­വി­യെ ക്ര­മേ­ണ മൂ­ന്നു പേർ­ക്കു നൽകി 2൦൦ വീതം‌ 6൦൦-​കുതിരകളെ വാ­ങ്ങി­ച്ചു. മൂ­ന്നു­പേർ എന്നു പ­റ­ഞ്ഞ­തു് അ­യോ­ധ്യാ­രാ­ജാ­വാ­യ ഹ­ര്യ­ശ്വൻ, കാ­ശി­രാ­ജാ­വാ­യ ദി­വോ­ദാ­സൻ, ഭോ­ജ­രാ­ജാ­വാ­യ ഉ­ശീ­ന­രൻ ഇ­വ­രാ­യി­രു­ന്നു. മൂ­ന്നു­ത­വ­ണ­യു­ള്ള വി­വാ­ഹ­ത്തിൽ ഒരു ഭർ­ത്താ­വി­നു ഒരു പു­ത്രൻ­വീ­തം അവൾ മൂ­ന്നു­പേ­രെ പ്ര­സ­വി­ച്ചു. പക്ഷേ ഒരു വരം ഹേ­തു­വാ­യി­ട്ടു മാ­ധ­വി­യു­ടെ കൗ­മാ­രി­ത്വം ന­ശി­ച്ചി­ല്ല. അ­ന­ന്ത­രം ഗാലവൻ മാ­ധ­വി­യേ­യും­‌ 6൦൦ കു­തി­ര­ക­ളെ­യും വി­ശ്വാ­മി­ത്ര­നു ദ­ക്ഷി­ണ­യാ­യി നൽകി. അ­ദ്ദേ­ഹം അതു സ്വീ­ക­രി­ച്ചു. അവളിൽ വി­ശ്വാ­മി­ത്ര­നു­ണ്ടാ­യ പു­ത്ര­നാ­ണു് അ­ഷ്ട­കൻ. വി­ശ്വാ­മി­ത്രൻ വ­ന­ത്തിൽ പോയി. പി­ന്നെ മാ­ധ­വി­യെ ഗാലവൻ യ­യാ­തി­യു­ടെ സമീപം തി­രി­യെ കൊ­ണ്ടാ­ക്കി. ഹ­രി­വം­ശം അ­നു­സ­രി­ച്ചു ഗാലവൻ വി­ശ്വാ­മി­ത്ര­ന്റെ പു­ത്ര­നാ­യി­രു­ന്നു.
ഗാ­ല­വം­‌
  • പാ­ച്ചോ­റ്റി എന്ന മ­രു­ന്നു്
  • ന­യ­ന­രോ­ഗ­ത്തെ ന­ശി­പ്പി­ക്കു­ന്ന­തെ­ന്നർ­ത്ഥം. ഗാ­ല­വ­മു­നി­യിൽ നി­ന്നു­ണ്ടാ­യ­തെ­ന്നു­മാ­വാം.
  • പ­ന­ച്ചി
ഗാലി
  • പ്രാ­ക്കു്
  • ദു­ഷി­ച്ച­വാ­ക്കു്
  • ശകാരം
ഗാഹനം
  • കുളി
  • പ്ര­വേ­ശ­നം
ഗാളനം
  • ജ­ല­മ­യ­മാ­യ വ­സ്തു­ക്ക­ളെ അ­രി­ക്കു­ക
  • ഉ­രു­ക്കു­ക
ഗാ­ളി­കം
  • ഇ­ല­ക്ക­റി
ഗി
ഗി­നി­പ്പു­ല്ലു്
  • ഒരു വക പു­ല്ലു്
  • ഇതു കാ­ലി­ക­ളു­ടെ തീ­റ്റി­ക്കു ന­ന്നു്. ഗി­നി­പ്പു­ല്ലു ശീ­ലി­ക്കാ­ത്ത ക­ന്നു­കൾ­ക്കു് ആദ്യം തി­ന്നു­മ്പോൾ കു­റ­ച്ചു് അ­തി­സാ­രം ഉ­ണ്ടാ­യേ­ക്കും.
ഗിരണം
  • വി­ഴു­ങ്ങു­ക
ഗിരാ
  • വാ­ക്കു്
ഗിരാ
  • വാ­ക്കു്
  • ‘ബ്രാ­ഹ്മ­ണീ­വ­ച­നം വാചാ ജ­ല്പി­തം ഗദിതം ഗിരാ’
    — ശ­ബ്ദാർ­ണ്ണ­വം
    .
ഗിരി
  • വി­ശേ­ഷ­ണം:
  • വ­ണ­ക്ക­മു­ള്ള
ഗിരി
  • പർവതം
  • ര­ത്ന­ങ്ങൾ സി­ദ്ധൗ­ഷ­ധ­ങ്ങൾ മു­ത­ലാ­യ­വ­യെ ഒ­ളി­ച്ചു­വെ­യ്ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • വി­ഴു­ങ്ങൽ
  • ‘ഗീർ­ണ്ണിർ­ഗ്ഗ­രൗ’ എ­ന്ന­മ­രം.
  • വലിയ പാറ
  • ഒരു മാ­തി­രി ന­യ­ന­രോ­ഗം
  • പ­ന്തു്
  • മേഘം
  • എലി, ചു­ണ്ടെ­ലി
ഗിരിക
  • ചു­ണ്ടെ­ലി
  • ധാ­ന്യം മു­ത­ലാ­യ­വ­യെ വി­ഴു­ങ്ങു­ന്ന­തെ­ന്നർ­ത്ഥം. (ചെറിയ എ­ലി­ക്കും പ­റ­യാ­മെ­ന്നു് പ­ക്ഷ­മു­ണ്ടു്).
ഗി­രി­ക­ണ്ട­കം
  • ഇ­ന്ദ്ര­ന്റെ ഇ­ടി­വാൾ
  • വൈരം
ഗി­രി­കർ­ണ്ണി
  • വി­ഷ്ണു­ക്രാ­ന്തി, കൃ­ഷ്ണ­കാ­ന്തി
  • എ­ലി­ക്കു­ഞ്ഞി­ന്റെ ചെ­വി­പോ­ലെ­യു­ള്ള ഇ­ല­ക­ളു­ള്ള­തെ­ന്നർ­ത്ഥം.
  • വെ­ങ്കൊ­ടി­ത്തൂ­വ
  • മ­ല­യ­മു­ക്കി
ഗി­രി­കർ­ണ്ണി­ക
  • ഭൂമി
  • മ­ല­യ­മു­ക്കി
  • വെ­ളു­ത്ത കടഭി
ഗി­രി­കാ­ണൻ
  • ഒ­റ്റ­ക്ക­ണ്ണൻ
  • കു­രു­ടൻ
ഗിരിജ
  • പാർ­വ­തി
  • പർ­വ­ത­പു­ത്രി എ­ന്നർ­ത്ഥം.
  • അരത്ത
  • പർ­വ­ത­ക­ദ­ളി
  • കാ­ട്ടു­മാ­ത­ള­നാ­ര­കം
  • കാ­ട്ടു­വാ­ഴ
  • ചെറിയ ക­ല്ലൂർ­വ­ഞ്ചി
  • കാര
  • വ­ള്ളി­മു­ല്ല
  • ഗം­ഗാ­ന­ദി
ഗി­രി­ജ­തു
  • ക­ന്മ­ദം
ഗി­രി­ജം
  • അഭ്രം
  • പർ­വ­ത­ത്തി­ലു­ണ്ടാ­യ­തെ­ന്നർ­ത്ഥം.
  • ക­ല്മ­ദം
  • ഇ­രി­മ്പു്
  • കാ­വി­മ­ണ്ണു്
  • ചേ­ലേ­യം
  • നീ­രി­രി­പ്പ
  • മ­ല­യ­ക­ത്തി
ഗി­രി­ജാ­മ­ലം
  • അഭ്രം
ഗി­രി­ജാ­ഹ്വ­യം
  • ക­ന്മ­ദം
ഗി­രി­ജ്വ­രം
  • ഇ­ടി­വാൾ, ഇ­ന്ദ്ര­ന്റെ വ­ജ്രാ­യു­ധം
  • വൈരം
ഗി­രി­ത­ടം
  • താ­ഴ്വ­ര
ഗി­രി­ധ്വ­ജം
  • ഇ­ടി­വാൾ
ഗി­രി­ന­ന്ദി­നി, ഗി­രി­ഭൂ
  • പാർ­വ­തി
  • ഗംഗ
ഗി­രി­പ­ക്ഷാ­രി
  • ദേ­വേ­ന്ദ്രൻ
ഗി­രി­പൃ­ഷ്ഠം
  • പർ­വ­ത­ത്തി­ന്റെ ഉ­പ­രി­ഭാ­ഗം
ഗി­രി­മ­ല്ലി­ക
  • കു­ട­ക­പ്പാ­ല
  • പർ­വ­ത­ത്തി­ന്മേൽ മ­ല്ലി­ക­പോ­ലെ ശോ­ഭി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • ‘സ­മു­ന്മി­ഷ­ന്തീ ഗി­രി­മ­ല്ലി­കാ­നാം
    പ്ര­സൂ­ന­രാ­ജിഃ സു­ത­രാം­ച­കാ­ശേ’
    — കൃ­ഷ്ണ­വി­ലാ­സം
ഗി­രി­മാ­നം
  • ആന
ഗി­രി­വർ­ത്തി­ക
  • കണ്ണൻ പീ­ച്ചി
ഗി­രി­ശൻ
  • ശിവൻ
  • കൈ­ലാ­സ­പർ­വ­ത­ത്തിൽ ശ­യി­ക്കു­ന്ന­വ­നെ­ന്നർ­ത്ഥം.
ഗി­രി­ശ­രാ­സ­നൻ
  • ശിവൻ
  • പർവതം വി­ല്ലാ­ക്കി­യ­വൻ എ­ന്നർ­ത്ഥം.
ഗി­രി­ശൃം­ഗം
  • പർ­വ­ത­ത്തി­ന്റെ കൊ­ടു­മു­ടി
ഗി­രി­സാ­രം
  • ഇ­രി­മ്പു്
  • വെ­ളു­ത്തീ­യം
ഗി­രീ­ശൻ
  • ശിവൻ
  • കൈ­ലാ­സ­നാ­ഥൻ എ­ന്നർ­ത്ഥം.
  • ഹി­മാ­ല­യൻ
ഗില
  • വി­ശേ­ഷ­ണം:
  • വി­ഴു­ങ്ങു­ന്ന
  • (ലൻ, ലാ, ലം).
ഗി­ല­ഗി­ലം
  • മുതല
ഗി­ല­ഗ്രാ­ഹം
  • മുതല
ഗിലനം
  • വി­ഴു­ങ്ങു­ക
ഗിലം
  • ജോ­ന­നാ­ര­കം
  • ചീ­ങ്ക­ണി
ഗിലി
  • വി­ഴു­ങ്ങു­ക
ഗിലിത
  • വി­ശേ­ഷ­ണം:
  • വി­ഴു­ങ്ങ­പ്പെ­ട്ട
ഗീ
ഗീഃ
  • സ­ര­സ്വ­തി
  • വാ­ക്കു്
ഗീത
  • വി­ശേ­ഷ­ണം:
  • പാ­ട­പ്പെ­ട്ട
ഗീതം
  • പാ­ട്ടു്
ഗീതാ
  • ഒരു പു­സ്ത­കം
  • പ­ദ്യ­രൂ­പ­മാ­യി­രി­ക്കും, ഏ­തെ­ങ്കി­ലും പ്ര­ത്യേ­ക ധർ­മ്മ­വി­ഷ­യ­ത്തെ­യൊ ത­ത്വ­ത്തെ­യൊ വ്യാ­ഖ്യാ­നി­ക്കു­ന്ന­താ­യി­രി­ക്കും. ഉദാ:രാ­മ­ഗീ­താ, ഭ­ഗ­വൽ­ഗീ­ത, ശി­വ­ഗീ­ത. സാ­ധാ­ര­ണ­യാ­യി ഗീത എന്നു പ­റ­ഞ്ഞു­വ­രു­ന്ന­തു ഭ­ഗ­വൽ­ഗീ­ത­യെ­യാ­ണു്. കൃ­ഷ്ണൻ അർ­ജ്ജു­ന­നു­പ­ദേ­ശി­ച്ച ത­ത്വ­ങ്ങൾ അ­ട­ങ്ങീ­ട്ടു­ള്ള ഭ­ഗ­വൽ­ഗീ­ത എന്ന കൃതി.
ഗീ­താ­ഗോ­വി­ന്ദം
  • ഒരു കാ­വ്യം
  • (പ്ര­ധാ­നം ശൃം­ഗാ­ര­ര­സം). [12-ാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന ജ­യ­ദേ­വൻ ഉ­ണ്ടാ­ക്കി­യ­താ­ണു്. ഇതിൽ ശ്രീ­കൃ­ഷ്ണ­നും രാ­ധ­യു­മാ­യു­ള്ള ക­ളി­ക­ളെ വർ­ണ്ണി­ച്ചി­രി­ക്കു­ന്നു.
ഗീതി
  • പാ­ട്ടു്
  • മാ­ത്രാ­വൃ­ത്ത­ങ്ങ­ളിൽ ഒ­ന്നു്
ഗീഥാ
  • പാ­ട്ടു്
  • പ്ര­സം­ഗം
ഗീർ
  • വാ­ക്ക്
ഗീർ­ണ്ണ
  • വി­ശേ­ഷ­ണം:
  • വി­ഴു­ങ്ങ­പ്പെ­ട്ട
  • സ്തു­തി­ക്ക­പ്പെ­ട്ട
ഗീർ­ണ്ണം
  • വി­ഴു­ങ്ങ­പ്പെ­ട്ട­തു്
  • സ്തു­തി­ക്ക­പ്പെ­ട്ട­തു്
  • ശ­ബ്ദി­ക്ക­പ്പെ­ടു­ന്ന­തെ­ന്നർ­ത്ഥം (ശ­ബ്ദ­ത്തി­നു ഇവിടെ സ്തു­തി എന്നു താൽ­പ­ര്യം).
ഗീർ­ണ്ണി
  • വി­ഴു­ങ്ങു­ക
  • വി­ഴു­ങ്ങൽ
ഗീർ­ല്ല­താ
  • വലിയ വാ­ലു­ഴ­വം
ഗീർ­വാ­ണ
  • വി­ശേ­ഷ­ണം:
  • ദേ­വ­സം­ബ­ന്ധ­മാ­യ
ഗീർ­വാ­ണൻ
  • ദേവൻ
  • (ഗീഃ = വാ­ക്ക്. ബാണം = അ­സ്ത്രം) ശാ­പ­ല­ക്ഷ­ണ­യാ­യ വാ­ക്കി­നെ­ത­ന്നെ ബാ­ണ­മാ­ക്കി­ച്ചെ­യ്യു­ന്ന­വൻ, ഫ­ലി­ക്കു­ന്ന വാ­ക്കു­കൾ പ­റ­യു­ന്ന­വൻ എ­ന്നി­ങ്ങ­നെ അർ­ത്ഥം.
ഗീർ­വാ­ണ­കു­സു­മം
  • ഇ­ല­വം­ഗ­പ്പൂ­വു്
ഗീർ­വാ­ണം
  • സം­സ്കൃ­ത­ഭാ­ഷ
ഗീർ­വാ­ണ­വാ­ണി
  • ദേ­വ­ഭാ­ഷ
  • സം­സ്കൃ­തം
ഗീ­ഷ്പ­തി
  • വ്യാ­ഴം
  • വാ­ക്കു­ക­ളു­ടെ നാഥൻ എ­ന്നർ­ത്ഥം. ഗീർ­പ്പ­തി എ­ന്നു­മാ­കാം. (അ­ഹ­രാ­ദീ­നാം പ­ത്യാ­ദി­ഷു­വാ’എ­ന്നു­ള്ള വി­ക­ല്പ­രേ­ഫ­മ­ത്രേ കാരണം).
ഗു
ഗു­ഗ്ഗു­ലു(ല)
  • ഒരു മ­രു­ന്നു്
  • ശ­രീ­ര­ത്തെ ക­ക്കു­ന്ന­തെ­ന്നർ­ത്ഥം. ഇതു വാതം, വ്രണം, വീ­ക്കം, വാ­ത­ര­ക്തം, കഫം, കു­ഷ്ഠം, കൃമി, അപചി, അ­ശ്മ­രി, അർ­ശ­സ്സ്, പ്ര­മേ­ഹം, പിടകം, പ്ലീഹ, ആ­മ­വാ­തം, ഗ്ര­ന്ഥി (മുഴ), ഗ­ണ്ഡ­മാ­ല, ഗു­ല്മം, ഗ്ര­ഹ­പീ­ഡ, നു­ല­വു്, ഒ­ച്ച­യ­ട­പ്പു്, മ­ഹോ­ദ­രം, ചുമ ഇവയെ ന­ശി­പ്പി­ക്കും. മ­ല­ത്തി­ന­യ­വു­ണ്ടാ­ക്കും. മു­റി­വി­നെ യോ­ജി­പ്പി­ക്കും. ജരം വ്യാ­ധി­ക്കു ന­ന്നു്. ഈ വൃ­ക്ഷം പർ­വ­ത­ങ്ങ­ളി­ലു­ണ്ടാ­കു­ന്നു. ഇല വേ­പ്പി­ല­യു­ടെ ആ­കൃ­തി­യിൽ ചെ­റു­താ­യി­രി­ക്കും ഗു­ഗ്ഗു­ലു എ­ന്ന­തു് ഈ മ­ര­ത്തി­ന്റെ കു­റ­യാ­ണു്. ഗു­ഗ്ഗു­ലു അ­ഞ്ചു­ത­ര­മു­ണ്ടു്. 1. മ­ഹി­ഷാ­ക്ഷം (ധൂ­മ്ര­വർ­ണ്ണം). 2. മ­ഹാ­നി­ലം (നല്ല ക­റു­ത്ത­നി­റം). 3. കു­മു­ദം (വെ­ളു­ത്ത­നി­റം). 4. പദ്മം (ചെ­മ­ന്ന­നി­റം). 5. ഹി­ര­ണ്യം (സ്വർ­ണ്ണ­നി­റം). ഹി­ര­ണ്യ­വും (അതു കി­ട്ടാ­ത്ത­പ­ക്ഷം) മ­ഹി­ഷാ­ക്ഷ­വും മ­നു­ഷ്യർ­ക്കു് ഉ­പ­യോ­ഗി­ക്കാം. മ­റ്റേ­വ മൂ­ന്നും ഉ­പ­യോ­ഗി­ച്ചേ­കൂ­ടാ. പു­തി­യ­തു ന­ന്നു്. ത­മി­ഴിൽ – കു­ക്കിൽ.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • കുംഭം
    • ഉ­ലൂ­ഖ­ല­കം
    • കൗ­ശി­കം
    • പുരം.
ഗു­ച്ഛ­ക­ന്ദം
  • ശാ­ക­വർ­ഗ്ഗ­ത്തിൽ­പെ­ട്ട കു­ന്ദ­ശാ­കം
ഗു­ച്ഛ­ക­ര­ഞ്ജം
  • ക­രി­ങ്ങോ­ട്ട (ക­രി­ഞ്ഞോ­ട്ട)
ഗു­ച്ഛ­കം
  • പൂ­ങ്കു­ല
  • മാല
  • പൂ­ങ്കു­ല ഏ­താ­നും വി­ടിർ­ന്ന­തും എ­താ­നും വി­ട­രാ­ത്ത­തു­മാ­ണു്. ഗു­ത്സ­കം എ­ന്നു് പാഠം കാ­ണു­ന്നു ഗു­ച്ഛ­കം എ­ന്നാൽ മ­ധു­പാ­ന­ത്തിൽ അ­ത്യ­ധി­കം താൽ­പ­ര്യ­മു­ള്ള വ­ണ്ടു­ക­ളാൽ ചു­റ്റ­പ്പെ­ടു­ന്ന­തെ­ന്നർ­ത്ഥം. ഗു­ച്ഛം എ­ന്നു­മാ­കാം.
  • തൂ­ണി­യാ­ങ്കം
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ‘സ്ത­ബ­കം’
ഗു­ച്ഛ­പ­ത്രം
  • പന
ഗു­ച്ഛ­പു­ഷ്പം
  • ക­രി­മ്പ­ന
  • ഏ­ഴി­ലം­പാ­ല
ഗു­ച്ഛ­ഫ­ല
  • മു­ന്തി­രി­ങ്ങാ­വ­ള്ളി
ഗു­ച്ഛ­ഫ­ലം
  • വാഴ
ഗു­ച്ഛം
  • പൂ­ങ്കു­ല
  • എ­ഴു­പ­തു ഇ­ഴ­യു­ള്ള മാല
  • ചാമരം
  • നെ­ല്ല് യവം മു­ത­ലാ­യ­തി­ന്റെ ത­ണ്ടു്
ഗു­ച്ഛാർ­ദ്ധം
  • ഇ­രു­പ­ത്തി­നാ­ലി­ഴ­യു­ള്ള മു­ത്തു­മാ­ല
  • ഗു­ത്സാർ­ദ്ധം എ­ന്നു­മാ­വാം.
ഗുജ്
  • വ്യാ­ധി
ഗു­ജ­റാ­റ്റു്
  • പ­ണ്ട­ത്തെ സൗ­രാ­ഷ്ട്രം
ഗുഞ്ജ
  • കു­ന്നി
  • മദ്യം വിൽ­ക്കു­ന്ന സ്ഥലം
  • ഉ­പ്പു­പ­ട­ന (ഉപ്പു വി­ള­യു­ന്ന സ്ഥലം)
ഗു­ഞ്ജാ­ഗ്ര­ന്ഥി
  • മു­ത്ത­ങ്ങ
  • ഉ­ണ­ങ്ങി­യാൽ വ്യ­ക്ത­മ­ല്ലാ­തെ ശ­ബ്ദി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗു­ഞ്ജാ­ഫ­ലം
  • കു­ന്നി­ക്കു­രു
ഗുഡ
  • ച­തു­ര­ക്ക­ള്ളി
ഗുഡചി
  • ചി­റ്റ­മൃ­തു്
ഗു­ഡ­ജി­ഹ്വി­കാ­ന്യാ­യം
  • ശർ­ക്ക­ര­യും നാവും കൂ­ടി­ച്ചേർ­ന്നാൽ മ­ധു­ര­ര­സ­മാ­ണ­ല്ലോ ഫലം. അ­പ്ര­കാ­രം ഉ­ചി­ത­സ­മ്മേ­ള­നം­കൊ­ണ്ടു­ണ്ടാ­കു­ന്ന സൽ­ഫ­ല­ങ്ങ­ളെ കാ­ണി­ക്കു­ന്ന­തി­ലാ­ണു് ഈ ന്യാ­യ­ത്തി­ന്റെ പ്ര­വൃ­ത്തി.
ഗു­ഡ­പു­ഷ്പം
  • ഇ­രി­പ്പു­വൃ­ക്ഷം
  • ശർ­ക്ക­ര­യ്ക്കു തു­ല്യ­മാ­യ പു­ഷ്പ­മു­ള്ള­തെ­ന്നർ­ഥം.
ഗു­ഡ­ഫ­ലം
  • ഉകമരം
  • ശർ­ക്ക­ര­യ്ക്കു തു­ല്യ­മാ­യ ഫ­ല­മു­ള്ള­തെ­ന്നർ­ത്ഥം.
  • ല­ന്ത­മ­രം
  • തേ­റ്റ­മ­രം
ഗുഡഭാ
  • ചോ­ള­പ്പ­ഞ്ച­സാ­ര
ഗുഡം
  • ശർ­ക്ക­ര
  • ഗുളിക
  • ഗോളം
  • ചു­റ്റു­ന്ന­തെ­ന്നർ­ത്ഥം.
ഗു­ഡ­ശർ­ക്ക­ര
  • പ­ഞ്ച­സാ­ര
ഗുഡാ
  • ച­തു­ര­ക്ക­ള്ളി
  • ചു­റ്റി­പ്പി­ണ­യു­ന്ന­തെ­ന്നർ­ത്ഥം.
  • വലിയ മു­ന്തി­രി
  • കു­രു­പ്പ­രു­ത്തി
ഗു­ഡാ­കേ­ശൻ
  • അർ­ജ്ജു­നൻ
  • ശിവൻ
  • ‘മ­മ­ദേ­ഹേ­ഗു­ഡാ­കേ­ശ­യ­ച്ചാ­ന്യ­ദ് ദ്ര­ഷ്ട­മർ­ഹ­തി’
    — ഭ­ഗ­വൽ­ഗീ­ത
    .
ഗു­ഡൂ­ചി
  • ചി­റ്റ­മൃ­തു്
  • (ഗു­ളൂ­ചി­യു­ടെ പാഠം).
ഗു­ണ­കാ­ര
  • വി­ശേ­ഷ­ണം:
  • പെ­രു­ക്കു­ന്ന­തി­നു­ള്ള
ഗു­ണ­കാ­രം
  • പെ­രു­ക്കു­ക
ഗു­ണ­ജ്ഞ
  • വി­ശേ­ഷ­ണം:
  • ഗു­ണ­ത്തെ അ­റി­യു­ന്ന
ഗുണത, ഗു­ണ­ത്വം
  • ആ­ശ്ര­യം
  • സു­കൃ­തം
  • വി­ശേ­ഷ­ത
  • പെ­രു­ക്കം
ഗു­ണ­ത്ര­യം
  • സ­ത്വ­ര­ജ­സ്ത­മോ­ഗു­ണ­ങ്ങൾ
ഗു­ണ­ദോ­ഷ­ക്കാ­രൻ
  • ഗു­ണ­ത്തേ­യും ദോ­ഷ­ത്തേ­യും അ­റി­യു­ന്ന­വൻ
  • ശൂ­ദ്ര­സ്ത്രീ­യു­ടെ ഭർ­ത്താ­വു്
ഗു­ണ­ദോ­ഷ­ജ്ഞ
  • വി­ശേ­ഷ­ണം:
  • ഗു­ണ­ത്തേ­യും ദോ­ഷ­ത്തേ­യും അ­റി­യു­ന്ന
ഗു­ണ­ദോ­ഷം
  • ന­ന്മ­യും തി­ന്മ­യും
  • ബ­ന്ധു­ത്വം
ഗു­ണ­ദോ­ഷ­വി­ചാ­രം
  • ന­ന്മ­തി­ന്മ­ക­ളെ­ക്കു­റി­ച്ചു­ള്ള വി­ചാ­രം
ഗുണൻ
  • വെ­യ്പു­കാ­രൻ
ഗുണനം
  • പെ­രു­ക്കം
  • ഓ­രോ­ന്നാ­യി പറയുക
ഗു­ണ­നി­ക
  • ആട്ടം
  • വീ­ണ്ടും പറക
ഗു­ണ­നി­ധി
  • വി­ശേ­ഷ­ണം:
  • ഗു­ണ­ത്തി­ന്റെ ഇ­രി­പ്പി­ട­മാ­യ
ഗു­ണ­നീ­യ
  • വി­ശേ­ഷ­ണം:
  • ക­ണ­ക്കു­കൊ­ണ്ടു പെ­രു­ക്കേ­ണ്ടു­ന്ന
ഗു­ണ­നീ­യൻ
  • അ­ഭ്യ­സി­ക്കു­ന്ന­വൻ
ഗു­ണ­നീ­യം
  • അ­ഭ്യാ­സം
ഗു­ണ­പാ­ഠം
  • വൈ­ദ്യ­ശാ­സ്ത്ര­ത്തിൽ ഒരു ഭാഗം
ഗു­ണ­ബ­ന്ധ­ന
  • വി­ശേ­ഷ­ണം:
  • ഗു­ണ­ത്തോ­ടു­ചേർ­ന്ന
ഗുണം
  • നന്മ
  • സ്വ­ഭാ­വം
  • ഞാൺ
  • ബാ­ണ­ത്തെ ത­ന്നിൽ ചേർ­ത്തു വി­ടു­ന്ന­തെ­ന്നർ­ത്ഥം.
  • വ­ല­ച്ച­ര­ടു്
  • കയറു്
  • പി­ടി­ച്ചു­വ­ലി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • സന്ധി മു­ത­ലാ­യ­തു്
  • വൈ­ദ്യ­ശാ­സ്ത്ര­പ്ര­കാ­ര­മു­ള്ള സ്നി­ഗ്ദ്ധാ­ദി­യാ­യ 2൦ ഗു­ണ­ങ്ങൾ
  • 1 ഗുരു 11 ലഘു
    2 മന്ദം 12 തീ­ക്ഷ്ണം
    3 ഹിമം 13 ഉഷ്ണം
    4 സ്നി­ഗ്ദ്ധം 14 രൂ­ക്ഷം
    5 ശ്ല­ക്ഷ്ണം 15 പരുഷം
    6 സാ­ന്ദ്രം 16 ദ്രവം
    7 മൃദു 17 കഠിനം
    8 സ്ഥി­രം 18 സരം
    9 സൂ­ക്ഷ്മം 19 സ്ഥൂ­ലം
    1൦ വിശദം 2൦ വി­ച്ഛ­ലം (ഗുരു × ലഘു. ഇ­ത്യാ­ദി എ­ല്ലാം വി­പ­രീ­തം.)
  • രസം
  • തർ­ക്ക­ശാ­സ്ത്ര­പ്ര­കാ­ര­മു­ള്ള 24 ഗു­ണ­ങ്ങൾ
  • ജ്യോ­തി­ശ്ശാ­സ്ത്ര­പ്ര­കാ­രം ക­ണ­ക്കി­ന്റെ പെ­രു­ക്കം
  • ദ്ര­വ്യ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന രൂ­പ­ര­സ­ഗ­ന്ധാ­ദി­കൾ
  • സ­ത്വ­ര­ജ­സ്ത­മോ­ഗു­ണ­ങ്ങൾ
  • ഔ­ദാ­ര്യം ശൗ­ര്യം മു­ത­ലാ­യ ഗു­ണ­ങ്ങൾ
  • വ്യാ­ക­ര­ണ­ത്തിൽ ഒരു സംജ്ഞ
ഗുണം, ഗുണനം
  • ക­ണ­ക്കു ശാ­സ്ത്ര­ത്തിൽ മ­ട­ക്കു­ക
  • പെ­രു­ക്കു­ക
ഗു­ണ­ല­യി­ക
  • കൂ­ടാ­രം
ഗുണവൽ
  • വി­ശേ­ഷ­ണം:
  • ഗു­ണ­മു­ള്ള
ഗു­ണ­വൃ­ക്ഷ­കം
  • പാ­യ്മ­രം
  • ക­യ­റു­കൊ­ണ്ടു കെ­ട്ട­പ്പെ­ട്ട ചെറിയ വൃ­ക്ഷം എ­ന്നർ­ത്ഥം. തോണി കെ­ട്ടു­ന്ന കു­റ്റി­യു­ടെ പേർ എ­ന്നു­മാ­വാം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • കൂപകം.
ഗു­ണ­ശാ­ലി
  • വി­ശേ­ഷ­ണം:
  • ഗു­ണ­മു­ള്ള
  • ന­ന്മ­യു­ള്ള
ഗുണാ
  • ക­രി­ങ്ക­റു­ക
  • മാം­സ­രോ­ഹി­ണി
ഗു­ണാ­ധി­കാ­രം
  • അ­ധി­ക­ഗു­ണം
ഗു­ണാ­ധി­ക്യം
  • അധിക ഗുണം
ഗു­ണാം­ബു­രാ­ശി
  • ഗു­ണ­ത്തി­ന്റെ ഇ­രി­പ്പി­ടം
  • വളരെ ഗു­ണ­മു­ള്ള എ­ന്നർ­ത്ഥം.
ഗുണി
  • വി­ശേ­ഷ­ണം:
  • ന­ന്മ­യു­ള്ള
ഗുണി(കൻ)
  • ഗു­ണ­വാൻ
ഗുണിക
  • വീ­ക്കം
  • നീരു്
ഗു­ണി­ക്കു­ക
  • പെ­രു­ക്കു­ക
ഗുണിത
  • വി­ശേ­ഷ­ണം:
  • പെ­രു­ക്ക­പ്പെ­ട്ട
ഗു­ണോൽ­ക്കർ­ഷ
  • വി­ശേ­ഷ­ണം:
  • ഗു­ണാ­ധി­ക്യ­മു­ള്ള
ഗു­ണോൽ­കൃ­ഷ്ട
  • വി­ശേ­ഷ­ണം:
  • ഗു­ണാ­ധി­ക്യ­മു­ള്ള
ഗു­ണ്ടി­ടു­ക
  • സമയ സം­ബ­ന്ധ­മാ­യി വെ­ടി­വെ­യ്ക്കു­ക
  • ലണ്ഡൺ മു­ത­ലാ­യി പാ­ശ്ചാ­ത്യ­ന­ഗ­ര­ങ്ങ­ളി­ലും ആം­ഗ­ലേ­യർ ഭ­രി­ച്ചു­വ­രു­ന്ന ഭാ­ര­ത­ഖ­ണ്ഡ­ത്തി­ലേ ചില പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലും പകൽ 12-​മണിക്കു ഭീ­ര­ങ്കി­വെ­ടി പൊ­ട്ടി­ക്കു­ക എ­ന്നു­ള്ള ഏർ­പ്പാ­ടു­ണ്ടു്, അ­തി­ന്റെ പേർ. മ­ല­യാ­ള­പ­ഞ്ചാം­ഗ­പ്ര­കാ­രം ഒരു തീയതി ആ­രം­ഭി­ക്കു­ന്ന­തു ദി­ന­ക­രോ­ദ­യ­ത്തി­ലാ­ണു്. ആം­ഗ­ലേ­യ­രു­ടെ തീയതി ആ­രം­ഭി­ക്കു­ന്ന­തു് അർ­ദ്ധ­രാ­ത്രം തൊ­ട്ടാ­കു­ന്നു. തീ­യ­തി­യു­ടെ മ­ദ്ധ്യ­സ­മ­യം അ­റി­വാ­നാ­യി­ട്ടാ­ണു് അവർ മ­ദ്ധ്യാ­ഹ്ന­ത്തിൽ ഗു­ണ്ടി­ടു­ന്ന­തു്.
ഗുണ്ഠ(ണ്ഡ)നം
  • ഒ­ളി­പ്പു്
  • മൂ­ടി­വെ­യ്ക്കു­ക, മ­റ­ച്ചു­വെ­യ്ക്കു­ക
  • പൂശുക, പു­ര­ട്ടു­ക
  • ഉദാ:‘ഭ­സ്മ­ഗു­ണ്ഠ­നം’.
ഗു­ണ്ഠി­ത
  • വി­ശേ­ഷ­ണം:
  • മൂ­ട­പ്പെ­ട്ട
  • ഒ­ളി­ക്ക­പ്പെ­ട്ട
ഗു­ണ്ഡ­കം
  • പൊടി
ഗു­ണ്ഡാ­ലാ
  • ഒരു വൃ­ക്ഷം
  • വെ­ള്ള­ത്തി­ലു­ണ്ടാ­കു­ന്നു. വളരെ വേ­രു­കാ­ണും. വീ­ക്കം, ക്രി­മി, വ്രണം ഇ­വ­യ്ക്കു ന­ന്നു്.
ഗു­ണ്ഡാ­സി­നി
  • ഒരുവക പു­ല്ലു്
  • ഇല പ­ര­ന്നി­രി­ക്കും, ജ­ല­ത്തി­ലു­ണ്ടാ­കു­ന്നു. പി­ത്തം, വ്രണം, ശ്രമം, ചു­ട്ടു­നീ­റൽ ഇ­വ­യ്ക്കു ന­ന്നു്. പ­ശു­ക്കൾ­ക്കു വലിയ നാ­ശ­മു­ണ്ടാ­ക്കു­ന്ന­താ­ണു്.
ഗു­ണ്ഡി­ത
  • വി­ശേ­ഷ­ണം:
  • പൊ­ടി­ക്ക­പ്പെ­ട്ട
  • ചു­റ്റ­പ്പെ­ട്ട
ഗു­ണ്ഡി­ത
  • പൊ­ടി­ക്ക­പ്പെ­ട്ട പൊ­ടി­യും മ­റ്റും പി­ര­ണ്ടു സ്വ­ഭാ­വം മാ­ഞ്ഞു­കി­ട­ക്കു­ന്ന എ­ന്നർ­ത്ഥം ഗു­ണ്ഠി­തം എ­ന്നു­മാ­കാം
ഗു­ണ്യൻ
  • ഗു­ണ­വാൻ
  • ‘ഗു­ണ്യ­ന്മാ­രാ­യ് ഗു­രു­വി­ന­യ­രാ­യ്’
    — മ­യൂ­ര­സ­ന്ദേ­ശം
    .
ഗു­ത്ഥം
  • കാ­ട്ടു­കോ­ത­മ്പു്
ഗു­ത്സം
  • 32 ഇ­ഴ­യു­ള്ള മു­ത്തു­മാ­ല (ഗു­ച്ഛം എ­ന്നു­മാ­കാം) ചു­റ്റു­ന്ന­തു് എ­ന്നർ­ത്ഥം
ഗു­ത്സാർ­ദ്ധം
  • ഇ­രു­പ­ത്തു­നാ­ലി­ഴ­യു­ള്ള മു­ത്തു­മാ­ല
  • (ഗു­ച്ഛാർ­ദ്ധം എ­ന്നു­മാ­വാം).
ഗു­ദ­കീ­ലം
  • അർ­ശ­സ്സു്
ഗു­ദ­ഗ്ര­ഹം
  • മ­ല­ത്തി­ന്റെ തടവു്
ഗു­ദ­ഭ്രം­ശം
  • ഒരു ദീനം
ഗുദം
  • മ­ല­ദ്വാ­രം
  • മ­ല­ത്തെ വി­ടു­ന്ന­തു് എ­ന്നർ­ത്ഥം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • അപാനം
    • പായു.
ഗു­ദ­ന്ദ­രം
  • ഒരു രോഗം
ഗു­ദാ­മ­യ­ഹ­രഃ
  • ചേന
ഗു­ദാം­കു­രം
  • അർ­ശ­സ്സു്
ഗുധേര
  • വി­ശേ­ഷ­ണം:
  • ര­ക്ഷി­ക്കു­ന്ന
ഗു­ന്ദ്ര
  • കു­ഴി­മു­ത്ത­ങ്ങ, നാ­ഗ­മു­ത്ത­ങ്ങ ജ­ല­ത്തോ­ട­ടു­ത്തു­ണ്ടാ­കു­ന്ന­തു് എ­ന്നർ­ത്ഥം
  • ഞാഴൽ
ഗു­ന്ദ്രം
  • അമ
  • ആ­ടി­ക്ക­ളി­ക്കു­ന്ന­തു് എ­ന്നർ­ത്ഥം. അം­പൊ­ട്ടൽ, പേ­ക്ക­രി­മ്പു് ഇ­ങ്ങി­നെ­യും ഭാഷ കാ­ണു­ന്നു.
ഗു­ന്മം, ഗു­ല്മം
  • ഒരു ദീനം
  • അ­പ­ഥ്യ­ങ്ങ­ളാ­യ­വ­യെ ഭ­ക്ഷി­ക്കു­ക­കൊ­ണ്ടും അഗ്നി ബ­ല­ത്തെ ക­വി­ഞ്ഞു­ള്ള ഭു­ക്തി­നി­മി­ത്ത­വും ശ­രീ­ര­ബ­ല­ത്തി­ന­നു­സ­രി­ക്കാ­ത്ത കർ­മ്മം മൂ­ല­വും വാതം മു­ത­ലാ­യ ദോ­ഷ­ങ്ങൾ അധികം ദു­ഷി­ച്ചു് ഉ­ദ­രാ­ന്തർ­ഭാ­ഗ­ത്തിൽ ഗ്ര­ന്ഥി­രൂ­പ­മാ­യ ഗു­ന്മ­ത്തെ ഉ­ണ്ടാ­ക്കു­ന്നു. ഇതു് അ­ഞ്ചു­വി­ധം. അതിനു രണ്ടു പാർ­ശ്വ­ഭാ­ഗ­ങ്ങൾ, ഹൃദയം, നാഭി, വസ്തി ഇ­ങ്ങി­നെ അഞ്ചു സ്ഥാ­ന­ങ്ങൾ ഉ­ണ്ടു്.
  • കു­റു­ന്തു­വൽ
  • സേ­നാ­മു­ഖം
  • പുൽ­ക്കൂ­ട്ടം
ഗു­ന്മി
  • വി­ശേ­ഷ­ണം:
  • ഗു­ന്മ­മു­ള്ള
ഗു­ന്മി­നി
  • വ­ള്ളി­ക്കു­ടിൽ
  • (പ­ടർ­ന്നു­പി­ടി­ച്ച വള്ളി).
ഗുപ്ത
  • വി­ശേ­ഷ­ണം:
  • ഒ­ളി­ക്ക­പ്പെ­ട്ട
  • ര­ക്ഷി­ക്ക­പ്പെ­ട്ട
ഗു­പ്ത­കൻ
  • ര­ക്ഷി­താ­വു്
  • സൂ­ക്ഷി­ക്കു­ന്ന­വൻ
ഗു­പ്തൻ
  • വൈ­ശ്യ­രു­ടെ പേ­രോ­ടു­കൂ­ടി സാ­ധാ­ര­ണ ചേർ­ക്കാ­റു­ള്ള ഒരു പ്ര­ത്യ­യം
ഗു­പ്താ
  • നാ­യി­ക്കൊ­രു­ണ
ഗു­പ്തി
  • മറവു്
  • ര­ക്ഷ­ണം
  • ഒ­ളി­പ്പി­ടം
  • നിലവറ
  • കാ­രാ­ഗ്ര­ഹം മു­ത­ലാ­യ­തു്
ഗും­ജ­നം
  • മു­ള­കു്
ഗും­ഫ­നം
  • ഉ­ള്ള­ട­ക്കം
  • കോ­പ്പു്
  • ക­ഥാ­ബ­ന്ധം
ഗുംഫം
  • പ­ദ­ബ­ന്ധം, കാ­ലി­ന്റെ ന­രി­യാ­ണി
  • വി­സ്താ­രാ­ല­ങ്കാ­രം
ഗും­ഫി­ത
  • വി­ശേ­ഷ­ണം:
  • കോർ­ക്ക­പ്പെ­ട്ട
  • കെ­ട്ട­പ്പെ­ട്ട
ഗു­മ­സ്തൻ, ഗു­മ­സ്താ­വു്, ഗു­മ­സ്താ
  • എ­ഴു­ത്തു­കാ­രൻ
  • എ­ഴു­ത്തു­ജോ­ലി­യോ­ടു­കൂ­ടി­യ കാ­ര്യ­സ്ഥൻ
  • (പെർ­ഷ്യൻ­ഭാ­ഷ).
ഗു­മു­ഗു­മെ
  • ശ­ബ്ദ­വി­ശേ­ഷം
  • ‘ഗു­മു­ഗു­മെ­യെ­ഴു­മാ­വി­യു­ദ്വ­മി­ച്ചു’
    — കു­മാ­ര­സം­ഭ­വം
    .
ഗുരണം
  • ഒ­രി­മ്പാ­ടു്, ഉ­ദ്യ­മം, ഓങ്ങൽ, ഭാ­രാ­ദ്യു­ദ്യ­മ­നം
  • (ഗോരണം എ­ന്നും പാഠം കാ­ണു­ന്നു)
  • ജാ­ഗ്ര­ത
ഗുരു
  • വി­ശേ­ഷ­ണം:
  • ക­ന­മു­ള്ള
  • ദ­ഹി­ക്കാ­ത്ത
ഗുരു
  • ആ­ചാ­ര്യൻ
  • പി­താ­വു്
  • ആരാണോ തന്നെ വി­ധി­ച്ച­വ­ണ്ണം തന്റെ ഗർ­ഭാ­ധാ­നം മു­ത­ലാ­യ കർ­മ്മ­ങ്ങ­ളെ ചെ­യ്ക­യും ചോ­റു­ത­ന്നു വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു അ­ദ്ദേ­ഹ­മ­ത്രേ ഗുരു. ഇതു് അച്ഛൻ തന്നെ എന്നു സ്പ­ഷ്ടം.
  • വ്യാ­ഴം
  • ഗർഭം
  • ദീർ­ഘാ­ക്ഷ­ര­ങ്ങ­ളും കൂ­ട്ട­ക്ഷ­ര­ങ്ങ­ളും
  • നാ­യി­ക്കൊ­രു­ണ
  • ഒൻ­പ­താം രാശി
ഗു­രു­കം
  • വി­ശേ­ഷ­ണം:
  • അല്പം ഘ­ന­മു­ള്ള
  • (മാ­ത്ര­യിൽ) ദീർ­ഘ­മു­ള്ള
ഗു­രു­കാ­ര്യം
  • സാ­ര­മു­ള്ള കാ­ര്യം
ഗു­രു­ഘ്നം
  • വെ­ങ്ക­ടു­ക്
ഗു­രു­ജ­നം
  • ബ­ഹു­മാ­ന­പൂർ­വം ഗു­രു­വി­നെ നിർ­ദ്ദേ­ശി­ച്ചു പ­റ­യു­ന്ന വാ­ക്കു്
  • ഗു­രു­ക്ക­ന്മാ­രു­ടെ കൂ­ട്ടം
ഗു­രു­ത­ല്പ­ഗൻ
  • ഗു­രു­ദ്രോ­ഹി
ഗു­രു­ത­മ
  • വി­ശേ­ഷ­ണം:
  • ഏ­റ്റ­വും മു­ഖ്യ­മാ­യ
ഗു­രു­ത­മൻ
  • വി­ശി­ഷ്ട­ഗു­രു
  • വി­ഷ്ണു
ഗു­രു­താ
  • ദുർ­ഭ­ര­ത്വം
  • ‘സൊ­ല്ലാ­സം­ശ­ന­കൈർ­ന്നി­തം­ബ­ഗു­രു­താ
    മൂലം ന­ട­ന്നെ­ന്ന­തും’
    — അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ളം
    .
  • പ്ര­യാ­സം
  • പ്രാ­ബ­ല്യം
  • വ­ലി­പ്പം
  • ബ­ഹു­മാ­നം
  • ആ­ദ­ര­വു്
  • ഗു­രു­സ്ഥാ­നം
  • പ്രാ­ധാ­ന്യം
ഗു­രു­ത്വം
  • കനം, വ­ലി­പ്പം (പ്രാ­ധാ­ന്യം)
  • ദ­ഹി­ക്കാ­ത്ത സ്ഥി­തി
ഗു­രു­ദ­ക്ഷി­ണ
  • ഗു­രു­വി­നു കൊ­ടു­ക്കു­ന്ന ദ­ക്ഷി­ണ
  • വയലോ പണമോ പശുവോ കു­തി­ര­യോ കുടയോ ചെ­രു­പ്പോ ധാ­ന്യ­മോ വ­സ്ത്ര­ങ്ങ­ളോ ശാകമോ ഗുരു ഇ­ഷ്ട­പ്പെ­ടു­ന്ന­തു കൊ­ണ്ടു­വ­ന്നു കൊ­ടു­ക്ക­ണ­മെ­ന്നു ഭ­വി­ഷ്യൽ­പു­രാ­ണം നാലാം അ­ധ്യാ­യ­ത്തിൽ പ­റ­യു­ന്നു.
ഗു­രു­നാ­ഥൻ
  • ആശാൻ
ഗു­രു­പ­ത്നി
  • ഗു­രു­വി­ന്റെ ഭാര്യ
ഗു­രു­പാ­ര­മ്പ­ര്യം
  • ഗു­രു­ക്ക­ന്മാർ പ­ണ്ടു­പ­ണ്ടേ ചെ­യ്തു­വ­ന്ന മുറ
ഗു­രു­പു­ഷ്പി­കാ
  • കോ­ല്പു­ളി
ഗു­രു­ഭാ­ര്യ
  • ഗു­രു­വി­ന്റെ ഭാര്യ
ഗു­രു­ഭൂ­തൻ
  • ആശാൻ
ഗു­രു­മ­ണി
  • പു­ഷ്പ­രാ­ഗം
ഗു­രു­ര­ത്നം
  • ഗോ­മേ­ദ­കം
ഗു­രു­ല­ഘു­ത്വം
  • വ­ലു­പ്പ­ച്ചെ­റു­പ്പം
ഗു­രു­വാ­രം
  • വ്യാ­ഴാ­ഴ്ച
ഗു­രു­ശു­ശ്രൂ­ഷ
  • ഗു­രു­വി­ന്റെ ഇഷ്ടം പോലെ ചെയ്ക
ഗു­രു­ശു­ശ്രൂ­ഷാ­ച­തു­ഷ്ട­യം
  • ആപ്തം
  • അംഗം
  • സ്ഥാ­നം
  • സ­ദ്ഭാ­വം ഇവ നാലും
ഗു­രു­സാ­രം(രകം)
  • ഇ­രി­വൂൾ­മ­രം
ഗു­രു­ഹാ
  • ഗു­രു­വി­നെ കൊ­ന്ന­വൻ
  • വെ­ങ്ക­ടു­കു്
ഗുർ­ജ്ജ­രം
  • ഗു­ജ­റാ­ത്തു­ദേ­ശം
  • Gujarat.
ഗുർ­വി­ണി
  • ഗർ­ഭ­മു­ള്ള­വൾ
  • വ­ളർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ഗർ­ഭ­ത്തോ­ടു­കൂ­ടി­യ­വൾ എ­ന്നർ­ത്ഥം.
ഗുർ­വ്വി
  • ഗർ­ഭ­മു­ള്ള­വൾ
  • ഗു­രു­ത്വ­മു­ള്ള­വൾ
  • ക­ന­മു­ള്ള­വൾ
ഗുല് ഗുലു
  • ഒരു മ­രു­ന്നു്
  • (ഗു­ഗ്ഗു­ലു എന്ന പദം നോ­ക്കു­ക). മ­ല­യാ­ളി­കൾ ഗുല് ഗുലു എ­ന്നും പാ­ര­ദേ­ശി­ക­ന്മാർ ഗു­ഗ്ഗു­ലു എ­ന്നും പ­റ­യു­ന്നു. ഗുല് ഗുലു എന്ന പദം പാ­ര­ദേ­ശി­ക പു­സ്ത­ക­ങ്ങ­ളിൽ കാ­ണു­ന്നു­മി­ല്ല. ഇത് ഒരു മ­ര­മാ­ണ്. വാ­ത­ക­ഫ­രോ­ഗ­ങ്ങൾ, വസ്തി, വ്രണം, വാ­തോ­ദ­രം, മേ­ദോ­ദോ­ഷം, പ്ര­മേ­ഹം, പ്ലീ­ഹോ­ദ­രം, കാസം, കൃമി, കു­ഷ്ഠം, അർ­ശ­സ്സ്, ശോഫം, ഭൂ­ത­ബാ­ധ ഇവയെ ശ­മി­പ്പി­ക്കും. ഇതു ര­സാ­യ­നോ­ത്ത­മ­മാ­ണു്. വർ­ണ്ണ­സ്വ­ര­ഹി­ത­മാ­കു­ന്നു.
ഗുല് ഫം
  • കാ­ലി­ന്റെ ന­രി­യാ­ണി
  • പു­റ­വ­ടി
  • ത­ച്ചു­പൊ­ട്ടു­ന്ന­തിൽ നി­ന്നു ര­ക്ഷി­ക്ക­പ്പെ­ടു­ന്ന­തു്.
ഗുല് മം
  • സേ­നാ­വി­ഭാ­ഗം
  • (അ­ക്ഷൗ­ഹി­ണി എ­ന്ന­തു നോ­ക്കു­ക). ര­ക്ഷി­ക്ക­പ്പെ­ടു­ന്ന­തെ­ന്നർ­ത്ഥം.
  • ഒരു രോഗം
  • കു­റു­ന്ത­വൽ,
  • വേരും കൊ­മ്പു­ക­ളും മാ­ത്ര­മു­ള്ള­തും ത­ടി­മ­ര­മി­ല്ലാ­ത്ത­തു­മാ­യ ചെ­ടി­മ­രം
  • ഗു­ന്മം
  • പു­ല്ക്ക­ട്ട
ഗുല് മമൂലം
  • ഇഞ്ചി
ഗുല് മി
  • നെ­ല്ലി
ഗുല് മിനി
  • ഇ­ല­ക­ളും ചു­ള്ളി­ക­ളും ഉ­ള്ള­താ­യ വള്ളി
ഗു­വാ­കം
  • ക­വു­ങ്ങു­മ­രം
  • മ­ല­ശോ­ധ­ന­യു­ണ്ടാ­ക്കു­ന്ന­തു് എ­ന്നർ­ത്ഥം. ( ഗൂ­വാ­കം എ­ന്നും പാഠം കാ­ണു­ന്നു).
ഗുഹ
  • പർ­വ­ത­ത്തി­ന്റെ ദ്വാ­രം
  • ആ­രു­ണ്ടാ­ക്കി­യ­തെ­ന്ന­റി­ഞ്ഞു­കൂ­ടാ­ത്ത­താ­യും മ­നു­ഷ്യ­രോ മൃഗമോ ഉ­ണ്ടാ­ക്കി­യ­തോ ജലം മു­ത­ലാ­യ­തു വീ­ണു­ണ്ടാ­യ­തോ എന്നു സം­ശ­യ­ഗ്ര­സ്ത­മാ­യും, പു­രാ­ത­ന­വും ദീ­വി­ചി­ത്ര­വു­മാ­യും ഇ­രി­ക്കു­ന്ന­ത­ത്രെ ഗുഹ.
  • മൂവില
  • ഓരില
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ദേ­വ­ഖാ­തം
    • ബിലം(വിലം)
    • ഗുഹ
    • ഗ­ഹ്വ­രം.
ഗുഹൻ
  • സു­ബ്ര­ഹ്മ­ണ്യൻ
  • ശ­ത്രു­ക്ക­ളിൽ നി­ന്നു തന്റെ സൈ­ന്യ­ത്തെ ര­ക്ഷി­ക്കു­ന്ന വൻ എ­ന്നർ­ത്ഥം.
  • രാ­മാ­യ­ണ­ത്തിൽ പ­റ­യു­ന്ന ഒരു മു­ക്കു­വൻ, രാ­മ­ഭ­ക്ത­നാ­യ ശ്രിം­ഗി­വേ­ര­രാ­ജാ­വു്
  • വി­ഷ്ണു
ഗുഹം
  • കുതിര
ഗുഹാ
  • മൂവില തന്റെ പ്ര­ഭാ­വ­ത്തെ മ­റ­ച്ചു­വെ­ക്കു­ന്ന­തു് എ­ന്നർ­ത്ഥം
ഗു­ഹാ­ശ­യം
  • സിംഹം
  • വ­രി­യ­മ്പു­ലി
  • കരടി
  • കടുവാ
  • എലി
ഗു­ഹ്യ­കർ
  • മാ­ണി­ഭ­ദ്രൻ മു­ത­ലാ­യ നി­ധി­പാ­ല­ക­ന്മാർ
  • കു­ബേ­ര­ന്റെ നി­ധി­ക­ളെ ര­ക്ഷി­ക്കു­ന്ന­വർ എ­ന്നർ­ത്ഥം. ഗു­ഹ്യ­ക­ന്മാർ പ്രാ­യേ­ണ കു­ത്സി­ത­മാ­യി­ട്ടു സം­സാ­രി­ക്കു­ന്ന­വ­രാ­കു­ന്നു.
ഗു­ഹ്യ­കേ­ശ്വ­രൻ
  • വൈ­ശ്ര­വ­ണൻ
ഗു­ഹ്യ­പ­ത്രം
  • അരയാൽ
ഗു­ഹ്യ­പ്ര­ദേ­ശം
  • ര­ഹ­സ്യ­സ്ഥ­ലം
ഗു­ഹ്യം
  • വി­ശേ­ഷ­ണം:
  • ര­ഹ­സ്യ­മാ­യ
ഗു­ഹ്യം
  • സ്വീ­കാ­ര്യ­മാ­യി­ട്ടു­ള്ള­തു്
  • ലിംഗം
  • യോനി. ഒ­ളി­ച്ചു­വെ­യ്ക്കു­ന്ന­തു് എ­ന്നർ­ത്ഥം
  • ആമ
ഗു­ഹ്യോ­പ­ദേ­ശം
  • ര­ഹ­സ്യ­മാ­യി­ട്ടു­ള്ള ഉ­പ­ദേ­ശം
ഗു­ള­ഫ­ലം
  • ഉകമരം
ഗുള(ഡ)ം
  • ശർ­ക്ക­ര
ഗു­ളാ­ന്നം
  • ശർ­ക്ക­ര­പ്പാ­യ­സം
ഗു­ളാ­ബം
  • പ­നി­നീർ­ച്ചെ­ടി
ഗു­ളാ­ബ­പു­ഷ്പം
  • പ­നി­നീർ­പു­ഷ്പം
ഗു­ളാർ­ദ്ദ­കം
  • ഒ­രു­മാ­തി­രി കു­ഴ­മ്പു്
ഗു­ളാ­വു
  • പ­നി­നീർ
  • പ­നി­നീർ­ച്ചെ­ടി
  • (പെർ­ഷ്യൻ­ഭാ­ഷ)
ഗുളിക
  • അ­ര­ച്ചു­രു­ട്ടി­യു­ണ­ക്കി­യ മ­രു­ന്നു
ഗു­ളി­കൻ
  • ന­വ­ഗ്ര­ഹ­ങ്ങ­ളു­ടെ കൂ­ട്ട­ത്തി­ലു­ള്ള ഒരു സർ­പ്പം
ഗു­ളി­ക­വേ­ളാ
  • ഓരോ ദി­വ­സ­ത്തി­ലും യാ­തൊ­രു വേ­ല­യും ആ­രം­ഭി­ക്കാൻ പാ­ടി­ല്ലാ­തെ അ­ശു­ഭ­ക­ര­മാ­യു­ള്ള ഏ­താ­നും കാ­ല­ഭാ­ഗ­ങ്ങ­ളിൽ ഒരുവക
  • ‘കു­ലി­ക­വേ­ലാ’ എന്ന സം­സ്കൃ­ത­പ­ദ­മാ­ണു മ­ല­യാ­ള­ത്തിൽ ‘ഗു­ളി­ക­വേ­ള’യാ­യി­ത്തീർ­ന്ന­തു്.
ഗു­ളി­കാ­സ്ത്രം
  • വെ­ടി­യു­ണ്ട
ഗു­ളു­ഗു­ളു
  • പ­ഴ­ങ്ങൾ­മു­ത­ലാ­യ­തു ജ­ല­ത്തിൽ വീ­ഴു­ന്ന ശബ്ദം
  • ‘ഉ­ല്പ­ന്ന­മാ­യി ഗു­ളു­ഗു­ളു ശ­ബ്ദ­വും’
    — പ­ഞ്ച­ത­ന്ത്രം
    .
ഗു­ളു­ഞ്ചം
  • പൂ­ക്കെ­ട്ടു്
ഗു­ളൂ­ചി
  • ചി­റ്റ­മൃ­തു്
  • ര­ക്ഷി­ക്കു­ന്ന­തു് എ­ന്നർ­ത്ഥം. (ഗു­ഡൂ­ചി എ­ന്നു­മാ­വാം).
ഗൂ
ഗൂഢ
  • വി­ശേ­ഷ­ണം:
  • ഒ­ളി­ക്ക­പ്പെ­ട്ട
  • മ­റ­യ്ക്ക­പ്പെ­ട്ട
  • ര­ഹ­സ്യ­മാ­യു­ള്ള
ഗൂ­ഢ­കർ­മ്മം
  • ര­ഹ­സ്യ­മാ­യു­ള്ള പ്ര­വൃ­ത്തി
ഗൂ­ഢ­കാ­മി
  • കാക്ക
ഗൂഢജൻ
  • ഭർ­ത്താ­വു ദൂ­ര­സ്ഥ­നൊ മറ്റൊ ആ­യി­രി­ക്കു­മ്പോൾ ഭാര്യ ജാ­ര­സം­സർ­ഗ്ഗം കൊ­ണ്ടു സ­മ്പാ­ദി­ച്ച പു­ത്രൻ
ഗൂ­ഢ­നീ­ഡം
  • ക­രി­ങ്കു­രി­കിൽ
ഗൂ­ഢ­പ­ത്രം
  • അ­ഴി­ഞ്ഞിൽ
ഗൂ­ഢ­പാ­ത്തു്
  • പാ­മ്പു്
  • മ­റ്റു­ള്ള­വർ­ക്കു് തി­രി­ച്ച­റി­യു­ന്ന­തി­നു എ­ളു­പ്പ­മി­ല്ലാ­ത്ത പാ­ദ­ങ്ങ­ളു­ള്ള­തു് എ­ന്നർ­ത്ഥം. [സർ­പ്പ­ങ്ങൾ­ക്കു വളരെ പാ­ദ­ങ്ങ­ളു­ണ്ടെ­ന്നു കേൾ­വി­യു­ണ്ടു്. പക്ഷെ ന­മു­ക്കു കാ­ണ്മാൻ ക­ഴി­യു­ന്നി­ല്ല.
  • ആമ
ഗൂ­ഢ­പാ­ദീ­ശൻ
  • ശേഷൻ
  • ‘ഗൂ­ഢ­പാ­ദീ­ശാം­ശ­ജൻ’
    — അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണം
    .
ഗൂ­ഢ­പു­രു­ഷൻ
  • ഒ­റ്റു­കാ­രൻ
  • സ്വ­കാ­ര്യ­മാ­യി കാ­ര്യ­ങ്ങൾ ഗ്ര­ഹി­ക്കു­ന്ന­തി­നു അ­യ­ക്ക­പ്പെ­ടു­ന്ന­വൻ
  • ചാ­ര­പു­രു­ഷൻ
ഗൂ­ഢ­ഭോ­ജ­നം
  • കുതിര
ഗൂഢം
  • ഒ­ളി­ച്ചു­വെ­ച്ച­തു്
  • ഗൂഹനം ചെ­യ്യ­പ്പെ­ട്ട­തു് എ­ന്നർ­ത്ഥം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഗു­പ്തം.
ഗൂ­ഢ­മ­ന്ത്രം
  • ര­ഹ­സ്യ­മാ­യ കൂ­ടി­വി­ചാ­രം
  • വ­ശീ­ക­ര­ണം
ഗൂ­ഢ­മാർ­ഗ്ഗം
  • ഊ­ടു­വ­ഴി
ഗൂ­ഢ­മൈ­ഥു­നം
  • കാക്ക
ഗൂ­ഢ­വർ­ച്ച­സ്സ്
  • തവള
ഗൂ­ഢ­സ്ഥൻ
  • ആ­ത്മാ­വു്
ഗൂ­ഢാം­ഗം
  • ആമ
ഗൂ­ഢാം­ഘ്രി
  • പാ­മ്പു
ഗൂഥം
  • മലം
  • ശ­ബ്ദ­ത്തോ­ടു­കൂ­ടി­യ­തെ­ന്നർ­ത്ഥം.
ഗൂന
  • വി­ശേ­ഷ­ണം:
  • ഒ­ഴി­യ­പ്പെ­ട്ട
ഗൂനം
  • മ­ല­വി­സർ­ജ്ജ­നം­ചെ­യ്ത­തു്
ഗൂ­വാ­കം
  • ക­വു­ങ്ങു്
  • (ഗു­വാ­കം എ­ന്ന­തി­ന്റെ പാഠം).
  • ‘ഗു­വാ­കോ­പി­ച ഗൂ­വാ­കഃ’
    — താ­ര­പാ­ല­വ­ച­നം
    .
ഗൂഷണാ
  • മയിൽ വാ­ലി­ലേ ക­ണ്ണു്
ഗൂഹനം
  • ഒ­ളി­പ്പു്
ഗൂ­ഹി­ക്കു­ക
  • ഒ­ളി­ക്കു­ക
  • മ­റ­യ്ക്കു­ക
ഗൂഹിത
  • വി­ശേ­ഷ­ണം:
  • ഒ­ളി­ക്ക­പ്പെ­ട്ട
ഗൃ
ഗൃ­ഞ്ജ­നം
  • വെ­ള്ളു­ള്ളി
  • അ­ഭ­ക്ഷ്യ­മെ­ന്നു പ­റ­യ­പ്പെ­ടു­ന്ന­തെ­ന്നർ­ത്ഥം.
  • ച­ണ്ണ­മു­ള്ള­ങ്കി
  • മ­ഞ്ഞ­മു­ള്ള­ങ്കി
ഗൃ­ത്സ­മ­ദൻ
  • ഒരു ഋഷി
  • ഋ­ഗ്വേ­ദ­ത്തി­ലെ ചില ഗീ­ത­ങ്ങ­ളു­ടെ കർ­ത്താ­വു്.
ഗൃധ് നു
  • വി­ശേ­ഷ­ണം:
  • ആ­ഗ്ര­ഹ­മു­ള്ള
  • ആ­ശ­യു­ള്ള
  • ലു­ബ്ധു­ള്ള
ഗൃധ് നുത
  • ആ­ഗ്ര­ഹം
ഗൃ­ധ്രം
  • ക­ഴു­കു്(വു്) എന്ന പക്ഷി
  • മാം­സ­ത്തിൽ അ­ത്യാ­ഗ്ര­ഹ­മു­ള്ള­തെ­ന്നർ­ത്ഥം.
ഗൃ­ധ്ര­സി
  • വാ­ത­രോ­ഗം
  • വായു തു­ട­യ്ക്കു മേൽ­ഭാ­ഗ­ത്തി­ലേ പിൻ­ഭാ­ഗം തു­ട­ങ്ങീ­ട്ടു് അര, പൃ­ഷ്ഠം, തുട, മു­ട്ടു്, ക­ണ­ങ്കാൽ, കാൽ­ച്ചു­വ­ടു് ഇവയെ ക്ര­മേ­ണ സ്തം­ഭ­ന­ത്തോ­ടും കു­ത്തി­നോ­വോ­ടും കൂടി പി­ടി­ച്ചു­വ­ലി­ക്കും. ഇതു ര­ണ്ടു­വി­ധ­മു­ണ്ടു്. മ­ടി­യും ഗൗ­ര­വ­വും അ­രു­ചി­യും കാണും.
ഗൃ­ഷ്ടി
  • ഒ­ന്നു­പെ­റ്റ പശു, പശു
  • പന്നി
  • (ഘൃ­ഷ്ടി­യു­ടെ പാ­ഠാ­ന്ത­രം).
  • നി­ല­പ്പ­ന, പ­ന്നി­ക്കി­ഴ­ങ്ങു്
  • കു­മി­ഴു്
  • ല­ന്ത­മ­രം
ഗൃ­ഷ്ടി­കാ
  • പ­ന്നി­ക്കി­ഴ­ങ്ങു്
  • ല­ന്ത­മ­രം
  • കു­മി­ഴു്
ഗൃ­ഹ­ക­പോ­തം
  • വ­ളർ­ത്തു­ന്ന പ്രാ­വു്
ഗൃ­ഹ­കു­ക്കു­ടം
  • നാ­ട്ടു­കോ­ഴി
ഗൃ­ഹ­കൃ­ത്യാ
  • വീ­ട്ടു­വേ­ല
ഗൃ­ഹ­ഗോ­ധി­ക
  • ഗൗളി
  • പല്ലി. (ഗൃ­ഹ­ത്തി­ലെ ഉ­ടു­മ്പു്
  • ഉ­ടു­മ്പി­ന്റെ സാ­ദൃ­ശ്യ­മു­ള്ള ജന്തു)
  • പല്ലി ക­ടി­ച്ചാൽ ചൂടും നീരും കു­ത്തി­നോ­വും വി­യർ­പ്പു­മു­ണ്ടാ­കും.
ഗൃ­ഹ­ഗോ­ലി­ളി­ക
  • പല്ലി
ഗൃഹണി
  • കാടി
ഗൃ­ഹ­ദേ­വി
  • ജരം എന്ന രാ­ക്ഷ­സി
  • മ­ഗ­ധ­രാ­ജാ­വാ­യ ജ­യ­ദ്ര­ഥ­ന്റെ മ­ന്ദി­ര­ത്തിൽ പാർ­ത്തു­വ­ന്നു. മ­നു­ഷ്യ­ഗൃ­ഹ­ങ്ങൾ തോറും പാർ­ക്കു­ക­യാ­ണു് ഇ­വ­ളു­ടെ പ­തി­വു്. ദാ­ന­വ­നാ­ശ­ത്തി­ന്നു­വേ­ണ്ടി പി­താ­മ­ഹൻ സൃ­ഷ്ടി­ച്ചു. യൗ­വ്വ­ന­യു­ക്ത­രാ­യ പു­ത്ര­രോ­ടു­കൂ­ടി ഇവളെ ഭ­ക്ത­ന്മാർ ചു­വ­രിൽ വ­ര­ച്ചാൽ അ­വ­രു­ടെ ഗൃ­ഹ­ങ്ങ­ളിൽ വൃ­ദ്ധി­യും അ­ല്ലാ­ത്ത വീ­ടു­ക­ളിൽ ക്ഷ­യ­വും നേ­രി­ടും. (ജര എന്ന പദം നോ­ക്കു­ക)
ഗൃ­ഹ­നീ­ഢം
  • ഊർ­ക്കു­രി­കിൽ എന്ന പക്ഷി
ഗൃ­ഹ­പ­തി
  • ഭ­വ­ന­ത്തി­ന്റെ ഉടയവൻ
  • ആ­ദി­ത്യൻ
  • ഗൃ­ഹ­സ്ഥൻ
  • യാ­ഗം­ചെ­യ്ത­വൻ
ഗൃ­ഹ­പ്ര­വേ­ശം
  • കു­ടി­വെ­യ്ക്കു­ക
  • പുതിയ വീ­ടു­ണ്ടാ­ക്കി അതിൽ ഒ­ന്നാ­മ­താ­യി ക­രേ­റു­ക
ഗൃഹം
  • ഭവനം
  • സ­ക­ല­രാ­ലും സ്വീ­ക­രി­ക്ക­പ്പെ­ടു­ന്ന­തെ­ന്നു ‘ഗൃഹ’ത്തി­ന്റെ അർ­ത്ഥം. സ­മ്പാ­ദി­ക്കു­ന്ന ധനം അ­ശേ­ഷ­വും ഗ്ര­ഹി­ക്കു­ന്ന­തെ­ന്നു­മാ­കാം.
  • ഇല്ലം
  • മന
  • മറം
  • കോ­യി­ക്കൽ
  • കോ­വി­ല­കം
  • കൊ­ട്ടാ­രം
  • ഭാര്യ
  • ധാ­ന്യം മു­ത­ലാ­യ­വ­യെ എ­ടു­ത്തു സൂ­ക്ഷി­ക്കു­ന്ന­വൾ എ­ന്നർ­ത്ഥം.
  • ക­ല്പ­ങ്ങ­ളിൽ ഒരു ഭാഗം. ജനനം മുതൽ മരണം വ­രെ­യു­ള്ള സം­സ്കാ­രാ­ദി­ക­ളെ വർ­ണ്ണി­ക്കു­ന്ന­തു്
  • വീടു്, ഇല്ലം, മന, മഠം, കോ­യി­ക്കൽ, കോ­വി­ല­കം, കൊ­ട്ടാ­രം ഇ­തി­ലേ­താ­ണ് ഒരു പ്ര­കൃ­ത­ത്തിൽ ഉ­പ­യോ­ഗി­ക്കേ­ണ്ട­തെ­ന്നു നി­ശ്ച­യ­മി­ല്ലാ­തെ വ­ന്നാൽ അവിടെ ‘ഗൃഹം’ എന്ന സം­സ്കൃ­ത­പ­ദം പ്ര­യോ­ഗി­ക്കു­ക – സാ­ഹി­ത്യ­സാ­ഹ്യം] (അ­ടി­തോൽ എ­ന്ന­തു നോ­ക്കു­ക)
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഗൃഹം
    • ഗേഹം
    • ഉ­ദ­വ­സി­തം
    • വേശ്മ
    • സത്മ
    • നി­കേ­ത­നം
    • നി­ശാ­ന്തം
    • വ­സ്ത്യം
    • സദനം
    • ഭവനം
    • അഗാരം
    • മ­ന്ദി­രം
    • ധി­ഷ്ണ്യം
    • ഓ­ക­സ്സ്
    • നി­വ­സ­നം
    • സ്ഥാ­നം
    • വാ­സ്തു
    • നി­വേ­ശ­നം
    • ശരണം
    • ധാമ
    • സം­സ്ത്യാ­യം
    • നി­വാ­സം
    • ആവസഥം
    • ക്ഷയം
    • വാ­സ­തേ­യി
    • സഭാ
    • പല്ലി
    • വസതി
    • ക്ഷേ­മം
    • നി­കാ­ര്യം
    • നിലയം
    • ആലയം
    • വാസം
    • കുടി
    • ശാല.
ഗൃ­ഹ­മ­ണി
  • വി­ള­ക്കു്
ഗൃ­ഹ­മാ­ചി­ക
  • ന­രി­ച്ചീർ
ഗൃ­ഹ­മൃ­ഗം
  • നായ്
ഗൃ­ഹ­മേ­ധി
  • ഗൃ­ഹ­സ്ഥൻ
  • വി­വാ­ഹം ചെ­യ്ത­വൻ
ഗൃ­ഹ­യാ­ലു
  • ഗ്ര­ഹ­ണ­ശീ­ലൻ
ഗൃ­ഹ­സ്ഥ­ഗു­ണ­ച­തു­ഷ്ട­യം
  • മാ­തൃ­ത്വം
  • പ്രി­യ­വ­ക്തൃ­ത്വം
  • ധീ­ര­ത്വം
  • ഉ­ചി­ത­ജ്ഞ­ത ഇവ നാലും
ഗൃ­ഹ­സ്ഥൻ
  • ഭ­വ­ന­ത്തി­ലി­രി­ക്കു­ന്ന­വൻ
  • വി­വാ­ഹം ചെ­യ്ത­വൻ
ഗൃ­ഹ­സ്ഥ­പാ­ല്യ­ച­തു­ഷ്ട­യം
  • ശ്രാ­ന്ത­നാ­യ­ജ്ഞാ­തി
  • നി­സ്സ്വ­നാ­യ കു­ല­ശ്രേ­ഷ്ഠൻ
  • പു­ത്ര­നി­ല്ലാ­ത്ത സ്വ­സാ­വു്
  • ദ­രി­ദ്ര­നാ­യ സ­ഖാ­വു്
ഗൃ­ഹ­സ്ഥാ­ശ്ര­മം, ഗൃ­ഹാ­ശ്ര­മം
  • ജീ­വി­ത­കാ­ല­ത്തി­ന്റെ ര­ണ്ടാ­മ­ത്തേ ഭാഗം
  • ഒരു ഭാ­ര്യ­യോ­ടു­കൂ­ടി ഗൃ­ഹ­കൃ­ത്യ­ങ്ങൾ ചെ­യ്ക­യും പ­ഠി­പ്പി­ക്ക­യും ബലികൾ ക­ഴി­ക്ക­യും ദാ­ന­ങ്ങൾ കൊ­ടു­ക്ക­യും ചെ­യ്യേ­ണ്ടു­ന്ന കാലം.
ഗൃ­ഹ­സ്ഥൂ­ണം
  • ഭ­വ­ന­ത്തി­ന്റെ തൂണു്
  • പു­ര­യു­ടെ തൂണു്
ഗൃ­ഹാ­ക്ഷം
  • കി­ളി­വാ­തിൽ
ഗൃ­ഹാ­ധി­പൻ
  • ഭ­വ­ന­ത്തി­ന്റെ പ്ര­മാ­ണി
ഗൃ­ഹാം­ബു
  • കാടി
ഗൃ­ഹാ­മ്ലം
  • കാടി
ഗൃ­ഹാ­യ­ണി
  • ഗൃ­ഹ­സ്ഥൻ
ഗൃ­ഹാ­രാ­മം
  • അ­ടു­ക്ക­ള­പ്പൂ­ങ്കാ­വ്
  • ഉ­മ്മ­ര­പ്പൂ­ങ്കാ­വു്
ഗൃ­ഹാ­വ­ഗ്ര­ഹ­ണി
  • ചേ­റ്റു­പ­ടി
  • ഗൃ­ഹ­ത്തി­ന്റെ അ­തിർ­ത്തി­യെ കാ­ണി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗൃ­ഹാ­ശ­യ
  • വെ­റ്റി­ല­ക്കൊ­ടി
ഗൃഹി
  • ഗൃ­ഹ­സ്ഥൻ
  • ഗൃ­ഹ­സ്ഥാ­ശ്ര­മ­ത്തി­ലി­രി­ക്കു­ന്ന­വൻ, ഗൃ­ഹ­ങ്ങൾ (ഭാര്യ) ഉ­ള്ള­വൻ എ­ന്നർ­ത്ഥം.
ഗൃ­ഹി­ണി
  • ഭാര്യ
ഗൃ­ഹി­കൻ
  • ഗൃ­ഹ­സ്ഥൻ
ഗൃഹീത
  • വി­ശേ­ഷ­ണം:
  • പി­ടി­ക്ക­പ്പെ­ട്ട
  • അ­റി­യ­പ്പെ­ട്ട
ഗൃ­ഹീ­താ­വു്
  • ഗ്ര­ഹ­ണ­ശീ­ല­മു­ള്ള­വൻ
ഗൃ­ഹീ­തൃ
  • വി­ശേ­ഷ­ണം:
  • അ­റി­യു­ന്ന
  • എ­ടു­ക്കു­ന്ന
ഗൃഹ്യ
  • വി­ശേ­ഷ­ണം:
  • ഗ്ര­ഹി­പ്പാൻ തക്ക
  • വീ­ട്ടി­നു­ള്ളി­ലു­ള്ള
ഗൃ­ഹ്യ­ക
  • വി­ശേ­ഷ­ണം:
  • സ്വാ­ത­ന്ത്ര്യ­മി­ല്ലാ­ത്ത
ഗൃ­ഹ്യ­ക­ങ്ങൾ
  • ഭ­വ­ന­ത്തിൽ ക­ളി­പ്പാ­നാ­യും മ­റ്റും വ­ളർ­ത്തു­ന്ന തത്ത കോഴി മു­ത­ലാ­യ പ­ക്ഷി­ക­ളും മാൻ മു­ത­ലാ­യ മൃ­ഗ­ങ്ങ­ളും
ഗൃ­ഹ്യ­കൻ
  • അ­ന്യ­ന്ന­ധീ­നൻ
  • പ­ര­ത­ന്ത്രൻ
ഗൃ­ഹ്യ­കം
  • ഗൃ­ഹ­ത്തിൽ വ­ളർ­ത്ത­പ്പെ­ട്ട­തു്
ഗൃ­ഹ്യ­കർ­മ്മ­ങ്ങൾ
  • ഗൃ­ഹ­സം­ബ­ന്ധ­മാ­യ കർ­മ്മ­ങ്ങൾ
  • സം­സ്കാ­ര­ങ്ങ­ളിൽ പ്ര­ധാ­ന­മാ­യി­ട്ടു­ള്ള­വ വി­വാ­ഹം, ഗർ­ഭ­കാ­ല­ത്തേ ക്രി­യ­കൾ, പ്ര­സ­വം, അ­ന്ന­പ്രാ­ശ­നം (ചോ­റൂ­ണു്), ചൗളം, വി­ദ്യാ­രം­ഭം, വീ­ടു­പ­ണി­യി­ക്കൽ, ശ­വ­ദാ­ഹ­ക്രി­യ­കൾ, ശ്രാ­ദ്ധം ഇ­വ­യാ­കു­ന്നു.
ഗൃ­ഹ്യാ­ചാ­രം
  • ഗൃ­ഹ­സ്ഥ­മ­ര്യാ­ദ
  • വീ­ട്ടാ­ചാ­രം
ഗെ
ഗെടു, ഗഡു
  • തവണ
  • പ്രാ­വ­ശ്യം
ഗേ
ഗേ­ണ്ഡു­കം
  • പ­ന്തു്
  • മേൽ­പ്പെ­ട്ടു­യർ­ന്നു ച­ന്ദ്ര­നെ­ന്ന­വ­ണ്ണം ശോ­ഭി­ക്കു­ന്ന­തെ­ന്നർ­ത്ഥം. (ഗേ­ന്ദു­കം, ഗേ­ണ്ഡൂ­കം, ഗ­ണ്ഡു­കം ഇവ പാ­ഠാ­ന്ത­ര­ങ്ങൾ.)
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ക­ന്ദു­കം.
ഗേയം
  • വി­ശേ­ഷ­ണം:
  • പാ­ടു­വാൻ തക്ക
ഗേഹം
  • ഭവനം
ഗേ­ഹാ­സ­ന്ന­സ്ഥ­ലി
  • മ­തി­ല­കം
  • ‘ഗേ­ഹാ­സ­ന്ന­സ്ഥ­ലി­യ­തി­ല­തി
    സ്വൈ­ര­മാ­യ് സ­ഞ്ച­രി­ക്കും’
    — മ­യൂ­ര­സ­ന്ദേ­ശം
ഗേഹി
  • വി­ശേ­ഷ­ണം:
  • ഭ­വ­ന­മു­ള്ള
ഗേ­ഹി­നി
  • ഭാര്യ
  • ‘ഗേ­ഹി­നി! സ­മ്മു­ഖോ­പ­ഗ­ത­യാ­യ­ധു­നാ വി­ധി­നാ’
    — ശാ­കു­ന്ത­ളം
    .
ഗേ­ഹേ­ശൂ­രൻ
  • വീ­ട്ടിൽ മാ­ത്രം ശൗ­ര്യം കാ­ണി­ക്കു­ന്ന­വൻ
  • സാ­മർ­ത്ഥ്യ­മി­ല്ലാ­ത്ത വെറും നാ­ട്യ­ക്കാ­രൻ
ഗൈ
ഗൈരം
  • കാ­വി­മ­ണ്ണു്
ഗൈരി
  • മേ­ത്തോ­ന്നി
ഗൈ­രി­കം
  • കാ­വി­മ­ണ്ണു്
  • സ്വർ­ണ്ണം
  • ഗി­രി­യി­ങ്കൽ ഭ­വി­ച്ച­തെ­ന്നർ­ത്ഥം. [പൊ­ന്നു്, വെ­ള്ളി, ചെ­മ്പു്, മനോല, കാ­വി­മ­ണ്ണു്, അ­ഞ്ജ­നം, കാ­രി­യ്യം, ഇയ്യം, ഇ­രി­മ്പു്, ചാ­യി­ല്യം, ഗ­ന്ധ­കം, അഭ്രം മു­ത­ലാ­യ­വ പർ­വ്വ­ത­ത്തിൽ നി­ന്നു­ണ്ടാ­കു­ന്ന ധാ­തു­ക്ക­ളാ­കു­ന്നു.
ഗൈരേയ
  • മ­ല­യി­ലു­ണ്ടാ­യ
ഗൈ­രേ­യം
  • ക­ല്മ­ദം
  • ഗി­രി­യി­ങ്കൽ ഭ­വി­ച്ച­തെ­ന്നർ­ത്ഥം.
  • കാ­വി­മ­ണ്ണു്
ഗൈർ­വാ­ണി
  • സം­സ്കൃ­ത­ഭാ­ഷ
ഗോ
ഗോ
  • പശു
  • മേ­ഞ്ഞു­ന­ട­ക്കു­ന്ന­തെ­ന്നർ­ത്ഥം. (ഗ­മി­ക്കു­ന്ന­വൾ).
  • കാള. ഓ­ടു­ന്ന­തു് എ­ന്നർ­ത്ഥം
  • സ്വർ­ഗ്ഗം
  • ശരം
  • വാ­ക്കു്
  • വജ്രം
  • ദി­ക്കു്
  • നേ­ത്രം
  • രശ്മി
  • ഭൂമി
  • ജലം
  • ‘സ്വർ­ഗ്ഗേ­ഷു­പ­ശു­വാ­ഗ്വ­ജ്ര
    ദി­ങ്നേ­ത്ര­ഘൃ­ണി­ഭൂ­ജ­ലെ’
    — അമരം
  • യാ­ഗ­ഭേ­ദം (പ­ശു­മേ­ധ­യാ­ഗം)
  • രോമം
  • സ­ര­സ്വ­തി
  • ഇ­ടി­വാൾ
  • അമ്മ
  • ആ­ദി­ത്യൻ
  • ച­ന്ദ്രൻ
ഗോ­ക­ണ്ട­കം
  • ഞെ­രി­ഞ്ഞിൽ
  • ഭൂമി, പശു ഇ­വ­യ്ക്കു­പ­ദ്ര­വ­ത്തെ ചെ­യ്യു­ന്ന­തെ­ന്നർ­ത്ഥം.
ഗോ­കർ­ണ്ണം
  • സർ­പ്പം
  • ക­ണ്ണും ചെ­വി­യും ഒ­ന്നാ­യ­തു്.
  • ഒരു ദി­ക്കി­ന്റെ പേർ
  • മ­ല­യാ­ള­ത്തി­ന്റെ വ­ട­ക്കേ­അ­തി­രു്.
  • ഒരു പു­ണ്യ­ക്ഷേ­ത്രം
  • പെ­രു­ച്ചെ­വി­മാൻ
  • പ­ശു­വി­ന്റെ ചെ­വി­പോ­ലെ­യു­ള്ള ചെ­വി­യു­ള്ള­തെ­ന്നർ­ത്ഥം. സു­കു­മാ­ര­മൃ­ഗ­മെ­ന്നും പ­ക്ഷ­മു­ണ്ടു്.
  • മോ­തി­ര­വി­ര­ലും പെ­രു­വി­ര­ലും കൂടിയ ചാൺ
  • പ­ശു­ച്ചെ­വി­ക്കു തു­ല്യ­മാ­യ­തെ­ന്നർ­ത്ഥം.
  • പ­ശു­വി­ന്റെ ചെവി
  • പാ­മ്പു്
  • വെ­ട്ടി­ക്കു­തി­ര
ഗോ­കർ­ണ്ണി
  • പെ­രും­കു­രു­മ്പ
  • പ­ശു­ച്ചെ­വി­യോ­ടു സ­ദൃ­ശ­മാ­യ ഇ­ല­ക­ളു­ള്ള­തെ­ന്നർ­ത്ഥം.
ഗോ­കി­ലം, ഗോ­കീ­ലം
  • കലപ്പ
  • ഉലക്ക
ഗോ­കു­ലം
  • പ­ശു­ക്കൂ­ട്ടം
  • തൊ­ഴു­ത്തു്
ഗോ­കു­ലാ­ഷ്ട­മി
  • കൃ­ഷ്ണാ­ഷ്ട­മി (അ­ഷ്ട­മി­രോ­ഹി­ണി)
ഗോ­കൃ­തം
  • ചാണകം
ഗോ­ക്ഷീ­രം
  • പ­ശു­വിൻ­പാൽ
ഗോ­ക്ഷു­രം, ഗോ­ക്ഷു­ര­കം
  • ഞെ­രി­ഞ്ഞിൽ
  • ഭൂ­മി­യിൽ ക്ഷു­ര­സ­ദൃ­ശ­മാ­യു­ള്ള­തെ­ന്നർ­ത്ഥം.
ഗോ­ഖു­രം
  • ഞെ­രി­ഞ്ഞിൽ
ഗോ­ഘൃ­തം
  • പ­ശു­വിൻ നെ­യ്യ്
  • മ­ഴ­വെ­ള്ളം
ഗോ­ഘ്നൻ
  • പ­ശു­വി­നെ കൊ­ല്ലു­ന്ന­വൻ
ഗോ­ച­ര­ങ്ങൾ
  • വി­ഷ­യ­ങ്ങൾ
  • ഇ­ന്ദ്രി­യ­ങ്ങൾ ഇവയിൽ സ­ഞ്ച­രി­ക്കു­ന്നു എ­ന്നർ­ത്ഥം.
  • അ­റി­യു­ന്ന­വ
ഗോചരൻ
  • കാ­ണ­പ്പെ­ട്ട­വൻ
ഗോചരം
  • ഇ­ന്ദ്രി­യ­ങ്ങ­ളെ­ക്കൊ­ണ്ടു­ള്ള അ­റി­വു്
  • ഇ­ന്ദ്ര­യ­ങ്ങ­ളാൽ അ­റി­യാൻ പാ­ടു­ള്ള­തു്
  • വ്യ­ക്ത­മാ­യ­തു്
  • വി­ഷ­യീ­ഭ­വി­ച്ച­തു്
ഗോ­ച­രീ­ഭ­വി­ക്ക
  • വി­ഷ­യ­മാ­യി­ത്തീ­രു­ക
ഗോ­ജി­ഹ്വ
  • കൊ­ഴു­പ്പ
  • പ­ശു­വി­ന്റെ നാ­വു­പോ­ലെ­യു­ള്ള ഇലകൾ ഉ­ള്ള­തെ­ന്നർ­ത്ഥം.
ഗോ­ണി­കാ
  • പ­ത­ഞ്ജ­ലി­യു­ടെ അ­മ്മ­യു­ടെ പേർ
ഗോ­ണ്ഡം
  • മു­ഴ­ച്ച­പൊ­ക്കിൾ
  • നീ­ണ്ട­പൊ­ക്കിൾ
ഗോ­ണ്ഡൻ
  • നീ­ണ്ട­പൊ­ക്കിൾ ഉള്ളൻ
ഗോത
  • പ­ശു­ക്കൂ­ട്ടം
ഗോതമൻ
  • മൂഢൻ
ഗോ­തും­ബ
  • ചെറിയ കാ­ട്ടു­വെ­ള്ള­രി
  • (ചെറിയ കു­മ്മ­ട്ടി, പേ­യ്ക്കു­മ്മ­ട്ടി ഇ­ങ്ങി­നെ­യും പ­റ­യു­ന്നു­ണ്ട്).
ഗോ­ത്ര­ജ
  • വി­ശേ­ഷ­ണം:
  • വം­ശ­ത്തിൽ ജ­നി­ച്ച
ഗോ­ത്രൻ
  • ഇ­ന്ദ്രൻ
  • പ­ശു­ക്ക­ളെ മേ­യ്ക്കു­ന്ന­വൻ
ഗോ­ത്ര­ഭി­ത്ത്
  • ദേ­വേ­ന്ദ്രൻ
ഗോ­ത്രം
  • വംശം
  • പ­റ­യ­പ്പെ­ടു­ന്ന­തു് എ­ന്നർ­ത്ഥം.
  • പേർ
  • ഇ­തു­കൊ­ണ്ടു പ്ര­സി­ദ്ധ­പ്പെ­ടു­ന്നു എ­ന്നർ­ത്ഥം.
  • പർ­വ്വ­തം
  • ഗോ­വി­നെ (ഭൂ­മി­യെ) ര­ക്ഷി­ക്കു­ന്ന­ത­ന്നർ­ത്ഥം.
  • ക്ഷേ­ത്രം
  • വഴി
  • ജലം
  • ബലം
  • തൊ­ഴു­ത്തു്
  • കൂ­ട്ടം
ഗോ­ത്രാ
  • ഭൂമി
  • പ­ശു­ക്കൂ­ട്ടം
  • അ­മ്പു­റ
  • വ­യ­മ്പു്
  • ഓ­രി­ല­ത്താ­മ­ര
ഗോ­ത്രാ­രി
  • ദേ­വേ­ന്ദ്രൻ
ഗോദ
  • വി­ശേ­ഷ­ണം:
  • പ­ശു­വി­നെ­ക്കൊ­ടു­ക്കു­ന്ന
ഗോദം
  • ത­ല­ച്ചോ­റു്
  • മൂ­ത്രാ­ശ­യം
ഗോദാ
  • ഗോ­ദാ­വ­രി എന്ന ആറു്
ഗോ­ദാ­ര­ണം
  • കലപ്പ, കരി
  • ഭൂ­മി­യെ പി­ളർ­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • തൂമ്പ
ഗോ­ദാ­വ­രി
  • ഒ­രാ­റു്
  • ഇതു മ­ല­യ­പർ­വ്വ­ത­ത്തിൽ നി­ന്നു പു­റ­പ്പെ­ടു­ന്നു. ഒ­ഴു­കു­ന്ന­തു വി­ന്ധ്യ­ന്റെ തെ­ക്കു ഭാ­ഗ­ത്തു­കൂ­ടി­യാ­ണ്. ഇതിലെ ജലം വാ തം, പി­ത്തം,കു­ഷ്ഠം, വി­സർ­പ്പം, ര­ക്ത­ദോ­ഷം, ത­ണ്ണീർ­ദാ­ഹം, വ്രണം ഇ­വ­യ്ക്കു ന­ന്നു്. പാ­പ­നാ­ശ­ന­വും അ­ഗ്നി­വർ­ദ്ധ­ന­ക­ര­വു­മാ­ണ്. ത­മി­ഴിൽ – കോ­താ­വ­രി.
ഗോ­ദു­ഹൻ
  • ഇടയൻ
  • ഗോപൻ
  • ക­റ­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
  • ‘ഗോ­പ­ഗോ­ദു­ഹ­വ­ല്ല­വാഃ’
    — ത്രി­കാ­ണ്ഡ­ശേ­ഷം
    .
ഗോ­ദോ­ഹ­നി
  • പാൽ­ക്കു­ഴ
ഗോധ
  • ഉ­ടു­മ്പു്
  • കൈവാൾ
  • ഞാണടി തട്ടി വേ­ദ­ന­യു­ണ്ടാ­കാ­തി­രി­ക്കാൻ തോൽ മു­ത­ലാ­യ­വ­കൊ­ണ്ടു­ണ്ടാ­ക്കി കൈ­ത്ത­ണ്ട­യിൽ ചു­റ്റു­ന്ന കൈ­മൂ­ടി
  • ചു­റ്റ­പ്പെ­ടു­ന്ന­തെ­ന്നൎത്ഥ ം.
  • ‘ബ­ദ്ധ­ഗോ­ധാം­ഗു­ലി­ത്ര­യു­ക്തൻ’
    — ഭാരതം
    .
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ‘തലം’.
ഗോ­ധാ­പ­ദി
  • ചെ­മ­ന്ന ചെ­റു­പ്പു­ള്ള­ടി
  • (ഇതു മു­ക്കു­റ്റി­യിൽ ഒരു വ­ക­ഭേ­ദ­മെ­ന്നും പ­ക്ഷ­മു­ണ്ടു്). ഉ­ടു­മ്പി­ന്റെ കാ­ല­ടി­ക്കു തു­ല്യ­മാ­യ വേ­രു­കൾ ഉ­ള്ള­തെ­ന്നർ­ത്ഥം.
  • നി­ല­പ്പ­ന
ഗോധരാ
  • ഉ­ടു­മ്പിൻ കു­ട്ടി
  • ഗോ­ധ­യു­ടെ (ഉ­ടു­മ്പി­ന്റെ) അ­പ­ത്യം എ­ന്നർ­ത്ഥം. [ഇതു സർ­പ്പ­ത്തിൽ നി­ന്നു ഗോ­ധ­യിൽ ജ­നി­ച്ച­താ­യും ഇതിനു ‘ച­ന്ദ­ന­ഗോ­ധ’എന്നു പേ­രു­ള്ള­താ­യും അ­ഭി­പ്രാ­യം കാ­ണു­ന്നു. ഭാ­ഷ­യിൽ ‘ഘോരപഡ’ എന്നു പ­റ­യു­ന്നു­ണ്ടു്. ഈ ഘോ­ര­പ­ഡ­യിൽ കൃഷ്ണ സർ­പ്പ­ത്തിൽ­നി­ന്നു ജ­നി­ച്ച­തും നാലു കാ­ലു­ള്ള­തും ക­ടി­ച്ചാൽ നി­ശ്ച­യ­മാ­യും മ­നു­ഷ്യർ മ­രി­ച്ചു പോ­കു­ന്ന­തു­മാ­ണെ­ന്നു മ­റ്റൊ­ര­ഭി­പ്രാ­യം. ഇതു് എ­ന്തൊ­രു ജ­ന്തു­വാ­ണെ­ന്നു തീർ­ച്ച പറയാൻ ത­ര­മി­ല്ല. സാ­മാ­ന്യം ഉ­ടു­മ്പിൻ കു­ട്ടി­യാ­ണെ­ന്നു­ള്ള­തും സംശയം തന്നെ.
ഗോധി
  • നെ­റ്റി
  • വ­സ്ത്രം മു­ത­ലാ­യ­വ കൊ­ണ്ടു ചു­റ്റ­പ്പെ­ടു­ന്ന­തെ­ന്നൎത്ഥ ം.
  • ഉ­ടു­മ്പു്
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • അളികം (അളീകം)
    • ലലാടം.
ഗോധിക
  • നീ­രു­ടു­മ്പു്
  • ചു­റ്റി­പ്പി­ണ­ഞ്ഞു­കി­ട­ക്കു­ന്ന­തെ­ന്നൎത്ഥ ം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • നി­ഹാ­കം.
ഗോ­ധി­കാ­ത്മ­ജം
  • ഉ­ടു­മ്പിൻ­കു­ട്ടി
  • (ഗോ­ധാ­രം എ­ന്ന­തു നോ­ക്കു­ക).
ഗോധുൿ
  • പ­ശു­ക്ക­ളെ മേ­യ്ക്കു­ന്ന ഗോപൻ (ഇടയൻ)
  • പ­ശു­വി­നെ ക­റ­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
ഗോ­ധൂ­മം
  • കോ­ത­മ്പു്
  • ചു­റ്റു­ന്ന­തു് എ­ന്നർ­ത്ഥം.
  • നാരകം
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • സുമനം.
ഗോ­നർ­ദ്ദം
  • ക­ഴി­മു­ത്ത­ങ്ങ
  • ത­മി­ഴിൽ പെ­രു­മു­ത്ത­ങ്ങ. ജ­ല­ത്തെ ശ­ബ്ദി­പ്പി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
  • കാ­ക്ക­ത്ത­മ്പു­രാൻ
ഗോനസം
  • പെ­രു­മ്പാ­മ്പു്
  • (സൎപ്പ­വി­ശേ­ഷം)
  • പ­ശു­വിൻ­മൂ­ക്കു­പോ­ലു­ള്ള മൂ­ക്കോ­ടു­കൂ­ടി­യ­തെ­ന്നർ­ത്ഥം. (ഗോ­നാ­സം എ­ന്നും ഗോനസി എ­ന്നും പാഠം കാ­ണു­ന്നു).
ഗോപ
  • വി­ശേ­ഷ­ണം:
  • പ­ശു­വി­നെ ര­ക്ഷി­ക്കു­ന്ന
ഗോപക
  • വി­ശേ­ഷ­ണം:
  • പ­ശു­വി­നെ ര­ക്ഷി­ക്കു­ന്ന
ഗോപകം
  • ന­റു­മ്പ­ശ
ഗോപതി
  • ശിവൻ
  • ആ­ദി­ത്യൻ
  • ‘ഗോ­പ­തി­മാ­രു­ദ­യം­ചെ­യ്ത­തു­പോ­ലെ’
    — അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണം
    .
  • രാ­ജാ­വു്
  • കാള
  • ഇടവകം
  • ച­ന്ദ്രൻ
  • കൃ­ഷ്ണൻ
  • വരുണൻ
  • ഉ­ട­യ്ക്കാ­ത്ത­വ­നും സ്വേ­ച്ഛ­യാ സ­ഞ്ച­രി­ക്കു­ന്ന­വ­നു­മാ­യ കാള
  • പ­ശു­ക്ക­ളു­ടെ ഭർ­ത്താ­വെ­ന്നർ­ത്ഥം.
ഗോ­പ­തി­ഋ­ഷ­ഭൻ
  • ശിവൻ
  • കൃ­ഷ്ണൻ കൊന്ന ഒ­ര­സു­രൻ
ഗോപൻ
  • സ്വർ­ണ്ണ­ഭ­ണ്ഡാ­ര­ത്തി­ന്റെ അ­ധി­കാ­രി
  • ര­ക്ഷി­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
  • ഇടയൻ
  • രാ­ജാ­വു്
  • ര­ക്ഷി­താ­വു്
  • പ­ശു­വി­നെ ക­റ­ക്കു­ന്ന­വൻ
  • തൊ­ഴു­ത്തി­ലെ അ­റ്റ­കു­റ്റ­ങ്ങൾ നോ­ക്കു­ന്ന­വൻ
ഗോപനം
  • ര­ക്ഷ­ണം
  • ഒ­ളി­പ്പു്
  • പ­ച്ചി­ല
ഗോ­പ­നീ­യ
  • വി­ശേ­ഷ­ണം:
  • ര­ക്ഷി­ക്ക­പ്പെ­ടു­വാൻ തക്ക
  • ഒ­ളി­ക്ക­പ്പെ­ടു­വാൻ­ത­ക്ക
ഗോ­പ­ഭ­ദ്രാ
  • കു­മി­ഴു്
ഗോപം
  • ന­റും­പ­ശ
  • ജ­ല­ത്തിൽ നി­ന്നു ര­ക്ഷി­ക്കു­ന്ന­തെ­ന്നർ­ത്ഥം. (ഗോസം എ­ന്നു് പാഠം).
ഗോ­പ­ര­സം
  • ന­റു­മ്പ­ശ
ഗോ­പ­വ­ധു
  • ന­റു­നീ­ണ്ടി
ഗോ­പ­ശ­ശം
  • ന­റു­മ്പ­ശ
ഗോ­പ­സു­ത
  • ഇ­ട­ച്ചി
  • ന­റു­നീ­ണ്ടി
ഗോപാ
  • ന­റു­നീ­ണ്ടി
  • (ഗോപി എ­ന്ന­തി­ന്റെ പാഠം).
ഗോ­പാ­നം
  • സൂ­ര്യ­കി­ര­ണ­ങ്ങ­ളാ­ലു­ള്ള ശോഷണം
ഗോ­പാ­ന­സി
  • മു­ഖ­പ്പ­ല­ക
  • ചു­വ­രി­ന്മേൽ പു­ലി­മു­ഖ­വും മ­റ്റും വ­ള­യ്ക്കു­ന്ന­തി­നു വെ­ക്കു­ന്ന വളമരം
  • ഗോ­പാ­ന­ത്തെ (സൂ­ര്യ­കി­ര­ണ­ങ്ങ­ളാ­ലു­ള്ള ശോ­ഷ­ണ­ത്തെ) ന­ശി­പ്പി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗോ­പാം­ഗ­ന
  • ഇ­ട­ച്ചി
  • ന­റു­നീ­ണ്ടി
ഗോ­പാ­യി­ത
  • വി­ശേ­ഷ­ണം:
  • ര­ക്ഷി­ക്ക­പ്പെ­ട്ട
ഗോ­പാ­ലൻ
  • ഇടയൻ
  • ശ്രീ­കൃ­ഷ്ണൻ
  • രാ­ജാ­വു്
ഗോ­പാ­ലി­ക
  • ഇ­ട­ച്ചി
  • ന­റു­നീ­ണ്ടി
ഗോപി
  • ഇ­ട­ച്ചി, ഇ­ട­യ­ത്തി
  • ന­റു­നീ­ണ്ടി
  • ര­ക്ഷി­ക്കു­ന്ന­തെ­ന്നർ­ത്ഥം (പാഠം – ഗോപം).
  • ഒ­രു­മാ­തി­രി മ­ണ്ണു്
  • നെ­റ്റി­യി­ലി­ടു­ന്ന ഒ­രു­മാ­തി­രി കുറി
ഗോപിക
  • ഇ­ട­ച്ചി
  • ന­റു­നീ­ണ്ടി
ഗോ­പി­കൾ
  • കൃ­ഷ്ണ­ന്റെ ബാ­ല്യ­ത്തി­ലേ സഖികൾ
  • ഗോ­പ­സ്ത്രീ­കൾ
ഗോ­പി­ക്കു­ക
  • ര­ക്ഷി­ക്കു­ക
  • മ­റ­യ്ക്കു­ക
ഗോ­പി­ച­ന്ദ­നം
  • കു­റി­യി­ടു­ന്ന മ­ണ്ണു്
  • ഗോപി
ഗോ­പി­തൊ­ടു­വി­ക്കു­ക
  • സാ­ധി­ക്ക­ണ­മെ­ന്നു­ള്ള വി­ചാ­ര­ത്തോ­ടെ ഒ­രു­മ്പെ­ടു­ന്ന ഒരു കാ­ര്യ­ത്തി­നു പെ­ട്ടെ­ന്നു മ­റ്റൊ­രു­വൻ വി­ഘ്നം വ­രു­ത്തു­ക
  • (ശൈലി).
ഗോ­പി­ത്തം
  • ഗോ­രോ­ച­ന
ഗോ­പു­രം
  • രാ­ജ­ധാ­നി­യു­ടെ­യും ക്ഷേ­ത്ര­ത്തി­ന്റെ­യും ചു­റ്റു­മു­ള്ള മ­തി­ലിൽ നാലു വ­ശ­ത്തും നേ­രേ­യു­ള്ള മാളിക
  • കോ­ട്ട­വാ­തിൽ
  • വ­ന്നു­ചേ­രു­ന്ന­വ­രെ ര­ക്ഷി­ക്കു­ന്ന­തു് എ­ന്നർ­ത്ഥം.
  • ക­ഴി­മു­ത്ത­ങ്ങ
  • ജലം സ്ഥാ­ന­മാ­യി­ട്ടു­ള്ള­തു്, ജ­ല­ത്താൽ ര­ക്ഷി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നി­ങ്ങ­നെ അർ­ത്ഥം.
  • വാതിൽ
  • പ­ട്ട­ണം
  • മുഞ്ഞ
  • തി­രു­വ­ന­ന്ത­പു­ര­ത്തു­ള്ള ഗോ­പു­ര­ത്തി­ന്റെ പണി കൊ­ല്ലം 741-ൽ ആ­ദി­ത്യ­വർ­മ്മ മ­ഹാ­രാ­ജാ­വി­ന്റെ കാ­ല­ത്തു് ആ­രം­ഭി­ച്ചൂ. മാർ­ത്താ­ണ്ഡ­വർ­മ്മ മ­ഹാ­രാ­ജാ­വി­ന്റെ കാ­ല­ത്തു (932-933 ഈ ആ­ണ്ടു­ക­ളിൽ) അ­ഞ്ചു­നി­ല­വ­രെ തീർ­ന്നി­രു­ന്നു. 955-ൽ പണി മു­ഴു­വൻ തീർ­ത്തു.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • പു­ര­ദ്വാ­രം.
ഗോ­പ്തൃ
  • വി­ശേ­ഷ­ണം:
  • ര­ക്ഷി­ക്കു­ന്ന
ഗോപ്യ
  • വി­ശേ­ഷ­ണം:
  • ര­ക്ഷി­ക്ക­പ്പെ­ടേ­ണ്ടു­ന്ന
  • ര­ഹ­സ്യ­മാ­യു­ള്ള
ഗോ­പ്യ­കൻ
  • ദാസൻ
  • അ­ന്യ­നാൽ ര­ക്ഷി­ക്ക­പ്പെ­ടു­ന്ന­വൻ എ­ന്നർ­ത്ഥം.
ഗോ­പ്യ­ച­തു­ഷ്ട­യം
  • ശത്രു
  • ശ­ത്രു­ത്വം
  • അ­വ­മാ­നം
  • രാ­ജ­കോ­പം­‌ ഇവ നാലും
ഗോ­പ്യൻ
  • ദാസൻ
ഗോ­പ്യാ­ധി
  • പണയം
ഗോ­ഭ­ണ്ഡീ­രം
  • നീർ­ക്കോ­ഴി
ഗോഭി
  • കൊ­ഴു­പ്പ
ഗോമകൾ
  • സീത
ഗോ­മ­യ­ച്ഛ­ത്രം
  • ചാ­ണ­ക­ത്തി­ലു­ണ്ടാ­കു­ന്ന കൂൺ
  • കു­പ്പ­ക്കൂൺ
ഗോ­മ­യ­പ്രി­യം
  • ചാ­ണ­ക­ത്തി­ലു­ണ്ടാ­കു­ന്ന കൂൺ
  • പൂ­ത­ണ­ക്ക­പ്പു­ല്ലു്
ഗോമയം
  • ചാണകം, ഗോ­വി­ന്റെ പു­രീ­ഷം
  • ഗവ്യം
ഗോമലം
  • ചാണകം
ഗോമൽ
  • വി­ശേ­ഷ­ണം:
  • പ­ശു­വു­ള്ള
ഗോ­മ­ക്ഷി­ക
  • കാ­ട്ടീ­ച്ച
ഗോ­മാ­ങ്ങ
  • കോ­ട്ട­മാ­ങ്ങ
ഗോമാൻ
  • വളരെ പ­ശു­ക്കൾ ഉ­ള്ള­വൻ
  • പ­ശു­ക്ക­ളു­ടെ ഉ­ട­മ­സ്ഥൻ
ഗോ­മാ­യു
  • കു­റു­ക്കൻ
  • ക­റു­ന­രി
  • വി­കൃ­ത­മാ­യ ശ­ബ്ദ­ത്തെ പു­റ­പ്പെ­ടു­വി­ക്കു­ന്ന­തെ­ന്നർ­ത്ഥം.
ഗോ­മാ­വു്
  • കോ­ട്ട­മാ­വു്
ഗോമി
  • കു­റു­ക്കൻ
  • പ­ശു­ക്ക­ളു­ടെ ഉ­ട­മ­സ്ഥൻ
ഗോമി
  • വി­ശേ­ഷ­ണം:
  • പ­ശു­വു­ള്ള
ഗോ­മീ­നം
  • കൊ­ഴു­മീൻ
ഗോ­മു­ഖം
  • ഒരു വാ­ദ്യം (വാ­ദ്യ­വി­ശേ­ഷം)
  • മുതല
ഗോ­മൂ­ത്രം
  • പ­ശു­മൂ­ത്രം
  • എല്ലാ മൂ­ത്ര­ങ്ങ­ളി­ലും ശ്രേ­ഷ്ഠ­മാ­ണു്. അനേക രോ­ഗ­ങ്ങൾ­ക്കു ന­ന്നു്. ത­മി­ഴിൽ – പ­ചു­മൂ­ത്തി­രം­‌. ഇം­ഗ്ലീ­ഷിൽ – (Cow’s urine) കൗസ് യൂറൈൻ]
ഗോ­മൂ­ത്രി­കാ
  • ഒ­രു­ത­രം വലിയ പു­ല്ലു്
  • ഇതു ചെ­മ­ന്നി­രി­ക്കും. പ­ശു­ക്കൾ­ക്കു പാ­ലി­നെ അ­ധി­ക­മാ­ക്കും. ഇതു നി­ല­ങ്ങ­ളി­ലും ക­റു­ത്ത മ­ണ്ണു­ള്ള പ്ര­ദേ­ശ­ങ്ങ­ളി­ലു­മാ­ണു് മി­ക്ക­വാ­റും ഉ­ണ്ടാ­വു­ക.
ഗോ­മൃ­ഗം
  • ആ­ര്യ­മാൻ
ഗോ­മേ­ദ­കം­‌, ഗോ­മേ­ദം
  • ഒരു രത്നം
  • ഗോ­മേ­ദ­കം­‌ കഫം, പി­ത്തം, ക്ഷയം, പാ­ണ്ഡു ഇ­വ­യ്ക്കു ന­ന്നു്. രു­ചി­യെ ഉ­ണ്ടാ­ക്കും. അഗ്നി വർ­ദ്ധ­ന­ക­ര­മാ­ണു് ബു­ദ്ധി­ക്കു­ണർ­ച്ച­യെ വ­രു­ത്തും. രോ­ഗ­ങ്ങ­ളെ എ­ല്ലാം ശ­മി­പ്പി­ക്കും. ത­മി­ഴിൽ – കോ­മേ­ത­കം. ഇം­ഗ്ലീ­ഷിൽ – (Onyz Gem) ഓ­നി­ക്സ് ജെം.
  • പ­ച്ചി­ല
  • പീ­ത­ച­ന്ദ­നം
  • കാക്ക
ഗോ­മേ­ധം
  • പ­ശു­യാ­ഗം
ഗോം­ഭ­സ്സ്
  • ഗോ­മൂ­ത്രം
ഗോ­ര­ക്ഷ­കൻ
  • ഇടയൻ
  • രാ­ജാ­വു്
ഗോ­ര­ക്ഷി
  • ഒരു പ­ത്ര­ശാ­കം
  • പി­ത്തം, ജ്വരം, ചു­ട്ടു­നീ­റൽ, വി­സ്ഫോ­ടം, അ­തി­സാ­രം, ഛർ­ദ്ദി ഇ­വ­ക്കു ന­ന്നു്. ഇതിനു നല്ല ഗന്ധം കാണും, അഞ്ചു ദ­ള­ങ്ങ­ളു­ള്ള ഇ­ല­യു­ണ്ടാ­യി­രി­ക്കും.
ഗോരണം
  • ഉ­ദ്യ­മം
  • ഓങ്ങൽ
  • (ഗു­ര­ണ­ത്തി­ന്റെ പാഠം).
ഗോരസം
  • പ­ശു­വിൻ­മോ­രു്
  • പ­ശു­വിൻ­പാൽ
  • പ­ശു­വിൻ­തൈ­രു്
  • തൈർ (സാ­മാ­ന്യം)
ഗോ­രാ­ജൻ
  • കാള
ഗോ­രാ­ടി­ക
  • പ­ഞ്ച­വർ­ണ്ണ­ക്കി­ളി
ഗോരു
  • വി­ത­യ്ക്ക­ന്ന­തി­നു­ള്ള ഒരു യ­ന്ത്രം
ഗോ­രോ­ച­ന
  • ഒരു സു­ഗ­ന്ധ­വ­സ്തു
  • ഗോ­രോ­ച­ന – അ­ല­ക്ഷ്മി, ഉ­ന്മാ­ദം, കു­ഷ്ഠം, കൃമി, ക്ഷതം, ഗ്ര­ഹ­പീ­ഡ, ഗർ­ഭ­സ്രാ­വം, ഭൂ­ത­പീ­ഡ, ര­ക്ത­ദോ­ഷം, നേ­ത്ര­രോ­ഗം, വിഷം ഇവയെ ന­ശി­പ്പി­ക്കും. രു­ചി­ക­ര­മാ­ണു്. ദേ­ഹ­കാ­ന്തി­യു­ണ്ടാ­ക്കും. വ­ശീ­ക­ര­ണ­ത്തി­നു ന­ന്നു്. ബു­ദ്ധി­ക്കു ഹിതം. നിറം മ­ഞ്ഞ­യാ­ണു്. ത­മി­ഴിൽ – കോ­രോ­ച­നൈ. ഇം­ഗ്ലീ­ഷിൽ – (Gallstone Bijoor) ഗാൾ­സ്റ്റോൺ ബിജുർ.
ഗോർ­ദ്ദം
  • ത­ല­ച്ചോ­റു്
  • ഉ­ത്സാ­ഹ­ത്തി­നു ഹേ­തു­ഭൂ­ത­മാ­യ­തെ­ന്നർ­ത്ഥം.
ഗോർ­ദ്ധം
  • ത­ല­ച്ചോ­റു്
ഗോലാ
  • മനോല
  • ഗോ­ദാ­വ­രി നദി
  • കവടി
  • നല്ല കോവ
ഗോ­ലാ­സം
  • കൂൺ
ഗോലി
  • മി­നു­സ­മു­ള്ള ഒ­രു­ത­രം ക­ല്ലി­ന്റെ പേർ
ഗോ­ലീ­ഢം
  • വെൺ­പാ­തി­രി­വൃ­ക്ഷം പ­ശു­ക്കൾ ഭ­ക്ഷി­ക്കു­ന്ന­തെ­ന്നർ­ത്ഥം
ഗോ­ലോ­മി
  • വ­യ­മ്പു്
  • വെൺ­ക­റു­ക
  • ക­രി­ങ്ക­റു­ക
  • പ­ശു­വി­ന്റെ രോ­മം­പോ­ലെ­യു­ള്ള­തെ­ന്നർ­ത്ഥം.
  • ജ­ടാ­മാ­ഞ്ചി
ഗോ­വ­ന്ദ­നി
  • ഞാഴൽ
  • ഭൂ­മി­യിൽ സ്തു­തി­ക്ക­പ്പെ­ടു­ന്ന­തെ­ന്നർ­ത്ഥം.
ഗോ­വർ­ണ്ണ­ദോർ
  • ഗ­വർ­ണ്ണർ
ഗോ­വർ­ദ്ധ­ന­ധ­രൻ
  • കൃ­ഷ്ണൻ
ഗോ­വർ­ദ്ധ­നാ­ചാ­ര്യൻ
  • ജ­യ­ദേ­വ­രു­ടെ സ­മ­കാ­ലീ­ന­ന്മാ­രാ­യ ക­വി­ക­ളിൽ ഒരാൾ
ഗോ­വർ­ദ്ധ­നം
  • വൃ­ന്ദാ­വ­ന­ത്തി­ലു­ള്ള ഒരു പർവതം
  • ഇ­ന്ദ്ര­പ്രീ­തി­ക്കാ­യി­ട്ടു് ഒ­രി­ക്കൽ ന­ന്ദ­ഗോ­പർ മ­ഹേ­ന്ദ്ര­യാ­ഗം തു­ട­ങ്ങി. ഇ­വർ­ക്കു സ്വ­ത്തു നല്ല തൃ­ണ­വും ജ­ല­വു­മാ­ണ­ല്ലൊ. ഇതിനു ഇ­ന്ദ്ര­ന്റെ പ്രീ­തി ത­ന്നെ­യാ­ണു പ്ര­ധാ­നം. യാഗം ആ­രം­ഭി­ച്ച­പ്പോൾ ഉ­ദ്ദി­ഷ്ട­കാ­ര്യ­ത്തി­നു കാരണം ദേ­വേ­ന്ദ്ര­ന­ല്ലെ­ന്നും ഗോ­വർ­ദ്ധ­ന­പർ­വ­ത­മാ­ണെ­ന്നും മ­റ്റും കൃ­ഷ്ണൻ പ­റ­ഞ്ഞു. ഇതു കേ­ട്ടു നന്ദൻ ഗോ­വർ­ദ്ധ­ന­യാ­ഗം തു­ട­ങ്ങി. കൃ­ഷ്ണൻ ഗോ­വർ­ദ്ധ­ന­പർ­വ­ത­ത്തി­ന്റെ രൂപം ധ­രി­ച്ചു­വ­ന്നു­യാ­ഗാം­ശം സ്വീ­ക­രി­ച്ചു. ദേ­വേ­ന്ദ്രൻ കോ­പി­ച്ചു അ­ഹോ­രാ­ത്രം ഒ­ഴി­യാ­തെ ഭ­യ­ങ്ക­ര­മാ­യ മ­ഹാ­വർ­ഷം ത­കർ­ത്തു. ക­ന്നു­കാ­ലി­ക­ളു­ടേ­യും മ­റ്റും ര­ക്ഷ­ക്കു കൃ­ഷ്ണൻ ഗോ­വർ­ദ്ധ­ന­പർ­വ­ത­ത്തെ കു­ട­യാ­ക്കി­പ്പി­ടി­ച്ചു. ഇ­ന്ദ്ര­ന്റെ­ഗർ­വ്വം അതോടെ തീർ­ത്തു. ഇ­തി­നാൽ കൃ­ഷ്ണ­നു ‘ഗോ­വി­ന്ദൻ’ എന്നു മ­റ്റൊ­രു പേർ കൂ­ടി­യു­ണ്ടാ­യി.
ഗോ­വി­ത്തു്
  • യു­ദ്ധ­വീ­രൻ
  • അ­സ്ത്ര­ജ്ഞൻ
ഗോ­വി­ന്ദൻ
  • വി­ഷ്ണു (കൃ­ഷ്ണൻ)
  • ഭൂ­മി­യെ വ­ശ­ത്താ­ക്കി­യ­വൻ. (മ­ഹാ­ബ­ലി­യി­ങ്കൽ നി­ന്നു ഭൂ­മി­യെ സ­മ്പാ­ദി­ച്ച­വൻ), പ­ശു­ക്ക­ളെ വ­ശ­പ്പെ­ടു­ത്തു­ന്ന­വൻ, വ­രാ­ഹ­രൂ­പ­ത്തോ­ടെ ഭൂ­മി­യെ പ്ര­ള­യ­ജ­ല­ത്തിൽ നി­ന്നു­ദ്ധ­രി­ച്ച­വൻ, സ്വർ­ഗ്ഗ­ത്തെ പാലനം ചെ­യ്ത­വൻ, കാ­മ­ധേ­നു­വി­ന്നു ഐ­ശ്വ­ര്യ­ത്തെ നൽ­കി­യ­വൻ, ഗോ­ക്ക­ളു­ടെ നായകൻ, മ­ത്സ്യാ­ദി­രൂ­പ­ത്തോ­ടെ വേ­ദ­ത്തെ വീ­ണ്ടെ­ടു­ത്ത­വൻ എ­ന്നി­ങ്ങ­നെ അർ­ത്ഥം. (ഗോ­വർ­ദ്ധ­നം എ­ന്ന­തു നോ­ക്കു­ക).
  • ബൃ­ഹ­സ്പ­തി
ഗോ­വി­ന്ദ­പു­ത്ര­ച­തു­ഷ്ട­യം
  • ശ­ങ്ക­രാ­ചാ­ര്യ­രു­ടെ ഗു­രു­വാ­യ ഗോ­വി­ന്ദ­സ്വാ­മി­ക്കു് നാ­ലു­ജാ­തി­യി­ലാ­യി വ­ര­രു­ചി
  • വി­ക്ര­മാ­ദി­ത്യൻ
  • ഭട്ടി
  • ഭർ­ത്തൃ­ഹ­രി ഇ­ങ്ങ­നെ ഉ­ണ്ടാ­യ നാലു പു­ത്ര­ന്മാർ
ഗോ­വി­ഷ്ഠാ
  • ചാണകം
ഗോവിൾ
  • ചാണകം
ഗോ­ശ­കൃ­ത്ത്
  • ചാണകം
ഗോശാല
  • പ­ശു­ക്കൂ­ട്, തൊ­ഴു­ത്തു്
  • തി­രു­വ­ര­ത്തി­ക്കൂ­റ്റൻ
ഗോ­ശീർ­ഷം
  • ചെ­ങ്ങ­ഴി­നീർ­പൂ­വി­ന്റെ ഗ­ന്ധ­ത്തോ­ടു സ­ദൃ­ശ്യ­മാ­യ ഗ­ന്ധ­മു­ള്ള ച­ന്ദ­നം
  • ഗോ­വി­ന്റെ ശി­ര­സ്സു പോ­ലെ­യു­ള്ള­തെ­ന്നർ­ത്ഥം. [മലയ പർ­വ്വ­ത­ത്തോ­ടു ചേർ­ന്ന് ‘ഗോ­ശീർ­ഷം’ എന്ന പർ­വ്വ­തം ഉ­ണ്ടെ­ന്നും അവിടെ ഉ­ണ്ടാ­യ­താ­ണെ­ന്നും അ­ഭി­പ്രാ­യം കാ­ണു­ന്നു.
ഗോ­ഷ്ഠം
  • അ­മ്പാ­ടി
  • പ­ശു­ക്കൾ സ്ഥി­തി­ചെ­യ്യു­ന്നേ­ടം എ­ന്നർ­ത്ഥം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഗോ­സ്ഥാ­ന­കം.
ഗോ­ഷ്ഠാ­ഷ്ട­മി
  • കൃ­ഷ്ണാ­ഷ്ട­മി
  • (അ­ഷ്ട­മി­രോ­ഹി­ണി). തു­ലാ­മാ­സ­ത്തി­ലെ വെ­ളു­ത്ത അ­ഷ്ട­മി എന്നു കോ­ളിൻ­സ് നി­ഘ­ണ്ടു.
ഗോ­ഷ്ഠി
  • ഭം­ഗി­യി­ല്ലാ­ത്ത പ്ര­വൃ­ത്തി
  • വാ­ക്കു്
  • (സം)സഃ. എ­ല്ലാ­വ­രും ഒ­രു­പോ­ലെ ശോ­ഭി­ക്കു­ന്നേ­ടം എ­ന്നർ­ത്ഥം
ഗോ­ഷ്പ­ദം
  • പ­ശു­ക്കൾ മേ­യു­ന്ന സ്ഥലം
  • പ­ശു­ക്കു­ള­മ്പോ­ള­മു­ള്ള അളവു്
  • പ­ശു­ക്കു­ള­മ്പു്
ഗോസം
  • ന­റും­പ­ശ
  • (ഗോപം എ­ന്ന­തി­ന്റെ പാഠം).
ഗോ­സം­ഖ്യൻ
  • ഇടയൻ
  • പ­ശു­ക്ക­ളെ വ്യ­ക്ത­മാ­യി വി­ളി­ക്കു­ന്ന­വൻ.
ഗോ­സ­മൂ­ഹം
  • ഗോ­ക്ക­ളു­ടെ കൂ­ട്ടം
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഗവ്യാ
    • ഗോ­ത്രാ.
ഗോ­സർ­ഗ്ഗം
  • പ്ര­ഭാ­ത­കാ­ലം
  • പ­ശു­ക്ക­ളെ വി­ടു­ന്ന സമയം എ­ന്നർ­ത്ഥം.
ഗോ­സ്ത­നം
  • നാ­ലി­ഴ­യു­ള്ള മു­ത്തു­മാ­ല
  • സം­ഖ്യ­കൊ­ണ്ടു പ­ശു­വി­ന്റെ മു­ല­യോ­ടു സദൃശം എ­ന്നർ­ത്ഥം.
  • വലിയ മു­ന്തി­രി
ഗോ­സ്ത­നി
  • മു­ന്തി­രി
  • പ­ശു­വി­ന്റെ മു­ല­യ്ക്കു തു­ല്യ­മാ­യ ഫ­ല­മു­ള്ള­തെ­ന്നർ­ത്ഥം.
ഗോ­സാ­യി
  • ഭി­ക്ഷ­യാ­ചി­ച്ചു ന­ട­ക്കു­ന്ന ഒരു വക ത­പ­സ്വി­കൾ
ഗോ­സ്ഥാ­നം, ഗോ­സ്ഥാ­ന­കം
  • അ­മ്പാ­ടി
  • പ­ശു­ക്ക­ളു­ടെ സ്ഥാ­നം എ­ന്നർ­ത്ഥം.
ഗോ­സ്വാ­മി
  • പ­ശു­ക്ക­ളു­ടെ ഉ­ട­മ­സ്ഥൻ
ഗോ­ഹ­ത്യ
  • പ­ശു­വ­ധം
ഗോഹനം
  • മൂടുക
  • ഒ­ളി­ക്കു­ക
ഗോ­ഹ­രീ­ത­ക
  • കൂവളം
ഗോളകൻ
  • വി­ധ­വ­യു­ടെ­പു­ത്രൻ
  • ഭർ­ത്താ­വു് മ­രി­ച്ച­തിൽ പി­ന്നെ ജാ­ര­സം­സർ­ഗ്ഗം കൊ­ണ്ടു­ണ്ടാ­യ പു­ത്രൻ. അ­ക­ത്തി­ട്ടു വ­ളർ­ത്ത­പ്പെ­ടു­ന്ന­വൻ. (പു­റ­ത്തു കാ­ണി­പ്പാൻ നി­വൃ­ത്തി­യി­ല്ല­ല്ലോ) എ­ന്നർ­ത്ഥം.
ഗോളം, ഗോളകം
  • ഉണ്ട, മ­ണ്ണു­കൊ­ണ്ടു­ണ്ടാ­ക്കി­യ ഉണ്ട മു­ത­ലാ­യ­തു്
  • മ­ണ്ഡ­ലം
  • ഇ­ന്ദ്രി­യാ­ധാ­ര­മാ­യ അ­വ­യ­വ­വി­ശേ­ഷം
  • പന്തു
  • മഷി
  • മനോല
  • മ­ങ്ങ­ലി
ഗോ­ളീ­ച്ചീ­ര
  • ഉ­പ്പു­കു­റ്റി (ഉ­പ്പു­റ്റി)
  • അർ­ശ­സ്സു, അ­ഗ്നി­മാ­ന്ദ്യം, വിഷം ഇ­വ­യ്ക്കു ന­ന്നു്. വാതം‌, കഫം ഇവയെ വർ­ദ്ധി­പ്പി­ക്കും. രു­ചി­ക­ര­മാ­ണു്. വ­യ­റ­ട­പ്പു­ണ്ടാ­ക്കും. ശാ­ക­വർ­ഗ്ഗ­ത്തിൽ­പെ­ട്ട പ­ത്ര­ശാ­ക­മാ­കു­ന്നു. മി­ക്ക­വാ­റും വേ­ന­ലിൽ ഉ­ണ്ടാ­കും. വയൽ, ത­ണു­പ്പു­ള്ള പ്ര­ദേ­ശം ഇ­വി­ട­ങ്ങ­ളി­ലാ­ണു­ണ്ടാ­കു­ന്ന­തു്. സം­സ്കൃ­ത­ത്തിൽ – ഘോലി, ലോണി. ഇം­ഗ്ലീ­ഷിൽ – Purslane പ­ഴ്സ്ല­ലേൻ.
ഗൗ
ഗൗ
  • പശു
  • വെ­ള്ളം
  • കാള
  • ഇടവം
  • ആന
ഗൗഡ, ഗൗര
  • ഒരു ദേശം (ഇ­പ്പോൾ) ബ­ങ്കാൾ
ഗൗഡൻ
  • ഗൗ­ഡ­ദേ­ശ­ക്കാ­രൻ
ഗൗ­ഡ­നൃ­പ­ത!
  • ഗൗ­ഡ­രാ­ജാ­വു്
ഗൗഡം
  • ഗൗഡം എന്ന ദേശം
  • ഗൗ­ഡ­ഭാ­ഷ
ഗൗ­ഡ­ഭാ­ഷ
  • “ക്രി­സ്താ­ബ്ദം 12-ആം ശ­ത­വർ­ഷ­ത്തിൽ പു­രാ­ത­ന­ങ്ങ­ളാ­യ രാ­ജ­കു­ടും­ബ­ങ്ങൾ ക്ഷ­യി­ച്ചു രാ­ജ­പു­ത്ര­ന്മാ­രെ­ന്ന ജാ­തി­ക്കാർ എ­ല്ലാ­യി­ട­ത്തും പ്ര­ബ­ല­ന്മാ­രാ­യി­തീർ­ന്ന­തി­നോ­ടു­കൂ­ടി പ്രാ­കൃ­ത­ഭാ­ഷ­കൾ ഹി­ന്ദി മു­ത­ലാ­യ ഭാ­ഷ­ക­ളാ­യി പ­രി­ണ­മി­ച്ചു. ഉത്തര ഹി­ന്ദു­സ്ഥാ­നിൽ അഞ്ചു ഗൗ­ഡ­ഭാ­ഷ­കൾ ഉ­ണ്ടെ­ന്നു ചിലർ പ­റ­ഞ്ഞീ­ട്ടു­ണ്ടു്. എ­ന്നാൽ ഇ­പ്പോൾ ഗൗഡ ഭാഷകൾ അ­ഞ്ചി­ല­ധി­കം ഉ­ള്ള­താ­കു­ന്നു. അവ ബം­ഗാ­ളി
  • ഒറിയാ
  • ഹി­ന്തി
  • പ­ഞ്ചാ­ബി
  • സി­ന്തി
  • ഗു­ജ­റാ­ത്തി
  • മ­ഹാ­രാ­ഷ്ട്ര
  • കാ­ശ്മീ­രി
  • മാർ­വാ­ഡി ഹി­ന്ദു­സ്ഥാ­നി ഇ­വ­യാ­കു­ന്നു.”
ഗൗ­ഡ­രാ­ജ്യം
  • ബ­ങ്കാ­ള­ത്തി­ന്റെ വ­ട­ക്കു­വ­ശം
  • ഇതിനു പു­ണ്ഡ്ര­ദേ­ശം എ­ന്നും പേ­രു­ണ്ടു്.
ഗൗ­ഡ­ഭാ­ഷ­കൾ
  • ബ­ങ്കാ­ളി
  • ഒറയാ
  • ഹി­ന്തി
  • പ­ഞ്ചാ­ബി
  • സി­ന്തി
  • ഗു­ജ­റാ­ത്തി
  • മ­ഹാ­രാ­ഷ്ട്രം
  • കാ­ശ്മീ­രി
  • മാർ­വാ­ഡി
  • ഹി­ന്ദു­സ്ഥാ­നി
ഗൗഡി
  • സാ­ഹി­ത്യ സാ­ഹ്യ­പ്ര­കാ­രം (സം­സ്കൃ­ത) രീ­തി­ക­ളിൽ ഒ­ന്നു്
  • ഗൗ­ഡ­ദേ­ശ­ക്കാർ­ക്കു പ്രി­യ­മാ­ക­യാൽ ഈ പേർ വന്നു. ഇ­തി­നു് അ­ക്ഷ­രാ­ഡം­ബ­രം പ്ര­ധാ­നം­‌.
ഗൗണ
  • വി­ശേ­ഷ­ണം:
  • കീ­ഴി­ലു­ള്ള, കീ­ഴ്ത്ത­ര­മാ­യ, താണ
  • രൂ­പ­ക­മാ­യ, അ­ല­ങ്കാ­ര­രൂ­പ­ക­മാ­യ
  • ല­ക്ഷ­ണ­സം­ബ­ന്ധ­മാ­യ, വി­ശേ­ഷ­ണ­മാ­യ
  • ഗ­ണ­ന­സം­ബ­ന്ധ­മാ­യ
  • സ്ത്രീ­ലിം­ഗം – ഗൗണീ.
ഗൗ­ണ­പ­ക്ഷം
  • ഒരു തർ­ക്ക­ത്തി­ന്റെ­യൊ മറ്റൊ ബ­ല­ഹീ­ന­മാ­യ ഭാഗം‌
ഗൗണിക
  • വി­ശേ­ഷ­ണം:
  • സ­ത്വ­ര­ജ­സ്ത­മോ­ഗു­ണ­ങ്ങ­ളെ സം­ബ­ന്ധി­ച്ച
ഗൗതമൻ
  • ഒരു മുനി
  • ബ്ര­ഹ്മാ­വി­ന്റെ പു­ത്രൻ ഉ­ച­ത്ഥ്യൻ തൽ­പു­ത്രൻ ദീർ­ഘ­ത­മാ­വു്. തൽ­പു­ത്രൻ ഗൗതമൻ]ഹി­ന്ദു­ക്ക­ളു­ടെ തർ­ക്ക­ശാ­സ്ത്രം­‌ ഉ­ണ്ടാ­ക്കി­യ­തു ഗൗ­ത­മ­മ­ഹർ­ഷി­യാ­കു­ന്നു. അ­ദ്ദേ­ഹം ജീ­വി­ച്ചി­രു­ന്ന­തു ക­പി­ലാ­ചാ­ര്യൻ ജീ­വി­ച്ചി­രു­ന്ന­തി­നു് ഒന്നോ രണ്ടോ ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞീ­ട്ടാ­കു­ന്നു. അ­ദ്ദേ­ഹം ഉ­ണ്ടാ­ക്കി­യ ന്യാ­യ­സൂ­ത്രം­‌ എന്ന തർ­ക്ക­ശാ­സ്ത്രം­‌ അഞ്ചു ഭാ­ഗ­മാ­യി­ട്ടാ­ണു് വി­ഭാ­ഗി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ത­ത്വ­ദാർ­ശ­നി­ക­കാ­ലം – പ്രാ­ചീ­നാ­ര്യാ­വൃ­ത്തം.
  • ശാ­ക്യ­മു­നി
  • ശാ­ക്യ­ന്മാർ ഗോതമ (ഗൗതമ) ശി­ഷ്യ­ന്മാ­രാ­ണു്. ആ വം­ശ­ത്തി­ലു­ണ്ടാ­ക­യാൽ ഗൗതമൻ.
  • ഭാ­ര­ദ്വാ­ജൻ
  • ന്യാ­യ­ദർ­ശ­ന­ത്തി­ന്റെ സ്ഥാ­പ­ക­നാ­യ ശ­താ­ന­ന്ദൻ
  • അ­ഹ­ല്യ­യു­ടെ ഭർ­ത്താ­വു്
  • കൃപൻ
  • ബു­ദ്ധൻ
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ശാ­ക്യ­മു­നി
    • ശാ­ക്യ­സിം­ഹൻ
    • സർ­വാർ­ത്ഥ­സി­ദ്ധൻ
    • ശൗ­ദ്ധോ­ദ­നി
    • ഗൗതമൻ
    • അർ­ക്ക­ബ­ന്ധു
    • മാ­യാ­ദേ­വീ­സു­തൻ.
ഗൗതമി
  • ദുർ­ഗ്ഗ
  • ഗോ­ദാ­വ­രി­ന­ദി
  • ഗോ­രോ­ച­ന
  • ദ്രോ­ണ­രു­ടെ ഭാ­ര്യ­യാ­യ കൃപി (കൃപാ)
  • ഗോ­മ­തി­ന­ദി
  • ഒരു ഭ­യ­ങ്ക­ര­രാ­ക്ഷ­സി
ഗൗ­ധാ­രം
  • ഉ­ടു­മ്പിൻ­കു­ട്ടി
  • (ഗോ­ധാ­രം എ­ന്ന­തു നോ­ക്കു­ക).
ഗൗ­ധൂ­മീ­നം
  • കൊ­ത­മ്പു­വി­ള­യു­വാൻ യോ­ഗ്യ­മാ­യ ക്ഷേ­ത്രം
ഗൗ­ധേ­യം, ഗൗ­ധേ­രം
  • ഉ­ടു­മ്പിൻ­കു­ട്ടി
ഗൗര, ഗൗഡ
  • (ഇ­പ്പോൾ) ബ­ങ്കാൾ
ഗൗര
  • വി­ശേ­ഷ­ണം:
  • വെ­ളു­ത്ത
  • മ­ഞ്ഞ­നി­റ­മു­ള്ള
  • ചെ­മ­ന്ന
ഗൗരം
  • വെ­ളു­പ്പു്
  • മ­ന­സ്സ് ഇ­തി­നെ­പ്പ­റ്റി ഉ­ത്സാ­ഹ­മു­ള്ള­താ­യി­രി­ക്കു­ന്ന­തി­നാൽ ഈ പേർ സി­ദ്ധി­ച്ചു.
  • മ­ഞ്ഞ­നി­റം
  • ചെ­മ­പ്പു്
  • സ്വർ­ണ്ണം
  • കർ­പ്പൂ­രം
  • താ­മ­ര­യ­ല്ലി
  • അ­രി­താ­രം
  • വെ­ങ്ക­ടു­കു്
  • വേങ്ങ
ഗൗരവം
  • സാ­ഹി­ത്യ­സാ­ഹ്യ­പ്ര­കാ­രം ഒരു ശ­ബ്ദ­ശു­ദ്ധി­വി­ശേ­ഷം
  • ജാ­ത്യാ­ഉ­ള്ള മേ­ന്മ­യെ ഗ­ണി­ക്ക­മാ­ത്രം ചെ­യ്യു­ന്നേ­ട­ത്തു ഗൗരവം.
ഗൗരവം
  • യ­ശ­സ്സ്
  • അ­ന്ത­സ്സ്
  • ശ്രേ­ഷ്ഠ­ത
  • ഗു­രു­ത്വം, വി­ല­യേ­റി­യ­സ്ഥി­തി, കനം
  • ഗൗരവം × ലാഘവം
  • എ­രി­വു്
  • എ­തി­രേ­ല്പു്
  • അ­തി­ഥി­യും മ­റ്റും തന്റെ ഭ­വ­ന­ത്തിൽ വ­രു­മ്പോൾ വേഗം എ­ഴു­നേ­റ്റു് അ­വർ­ക്കു ചെ­യ്യു­ന്ന സൽ­ക്കാ­രം.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ‘അ­ഭ്യു­ത്ഥാ­നം’.
ഗൗ­രാ­ത­പ­ത്രം
  • വെൺ­കൊ­റ്റ­ക്കു­ട
ഗൗരി
  • പാർ­വ്വ­തി
  • മ­ഞ്ഞ­നി­റ­മു­ള്ള­വൾ എ­ന്നർ­ത്ഥം. ചെ­മ­പ്പു­വർ­ണ്ണ­മു­ള്ള­വൾ എന്നു മ­റ്റൊ­രു­പ­ക്ഷം.
  • കന്യക
  • (പ­ത്തു­വ­യ­സ്സാ­യ പെൺ­കു­ട്ടി, എട്ടു വ­യ­സ്സാ­യ­വൾ എ­ന്നും കാ­ണു­ന്നു.) തി­ര­ളാ­ത്ത­വൾ, വി­വാ­ഹ­ത്തെ­ക്കു­റി­ച്ചു് ഉ­ത്സാ­ഹ­മു­ള്ള­വൾ എ­ന്നർ­ത്ഥം.
  • ‘അ­ഷ്ട­വർ­ഷാ­ഭ­വേൽ­ക­ന്യാ
    ന­വ­വർ­ഷാ­ച­രോ­ഹി­ണി
    ദ­ശ­വർ­ഷാ­ഭ­വേൽ­ഗൗ­രി
    അ­ത­ഊർ­ദ്ധാ­ര­ജ­സ്വ­ലാ’
    — സ്മൃ­തി
  • ഭൂമി
  • വ­രു­ണ­ന്റെ ഭാര്യ
  • ഗോ­രോ­ച­ന
  • തുളസി
  • മ­ര­മ­ഞ്ഞൾ
  • സ്വർ­ണ്ണ­വാ­ഴ
  • ആ­കാ­ശ­മാ­ഞ്ചി
  • വ­ള്ളി­മു­ല്ല
  • ഞാഴൽ
  • മഞ്ഞൾ
  • വെ­ങ്ക­റു­ക
  • മ­ഞ്ച­ട്ടി
ഗൗ­രി­കാ
  • കന്യക
ഗൗ­രി­പ്പാ­ഷാ­ണം, ഗൗ­രീ­പാ­ഷാ­ണം
  • വി­ഷ­മു­ള്ള ഒരുവക ക­ല്ലു്
ഗൗ­ല­ക്ഷ­ണി­കൻ
  • പ­ശു­ല­ക്ഷ­ണം അ­റി­യു­ന്ന­വൻ
ഗൗ­ഷ്ഠീ­നം
  • മു­മ്പിൽ ഗോ­പ­ന്മാ­രും പ­ശു­ക്ക­ളും പാർ­ത്തി­രു­ന്ന സ്ഥലം
  • മു­മ്പു പ­ശു­ക്കൾ മേ­ഞ്ഞി­രു­ന്ന ദേശം
  • ‘വി­ധാ­യ­ഗൗ­ഷ്ഠീ­ന­മ­ഥ­ക്ഷ­ണേ­ന’
    — നാ­രാ­യ­ണീ­യം
    .
ഗൗ­ഹ്യ­കം
  • വി­ശേ­ഷ­ണം:
  • ഗുഹൻ അ­ധി­ഷ്ഠാ­ന­മാ­യു­ള്ള
ഗൗളി
  • പല്ലി
  • (ഗൗ­ളി­ശാ­സ്ത്ര എന്ന ശബ്ദം നോ­ക്കു­ക).
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • മുസലി
    • ഗൃ­ഹ­ഗോ­ധി­ക (ഗൃ­ഹ­ഗോ­ളി­ക).
ഗൗ­ളി­പ­ന്തു്
  • ഒരു രാഗം
ഗൗ­ളി­ശാ­സ്ത്രം
  • പ­ല്ലി­യു­ടെ ശ­ബ്ദ­ത്തെ അ­റി­ഞ്ഞു ല­ക്ഷ­ണം പ­റ­വാൻ­ത­ക്ക ഒരു പ്ര­മാ­ണ­ഗ്ര­ന്ഥം
  • ഇ­തി­ന്റെ ശ­ബ്ദം­കേ­ട്ടു കാ­ര്യ­സം­ശ­യ­ങ്ങള്‍ തീര്‍ക്കാം. അനേകം ശു­ഭാ­ശു­ഭ­ങ്ങ­ളെ­യും, തി­രി­ച്ച­റി­യാം. ഒ­രി­ക്കല്‍ മരീചി മു­ത­ലാ­യ മ­ഹര്‍ഷി­കള്‍ ബ്ര­ഹ്മാ­വി­നോ­ടു കാ­ല­ത്ര­യ­സം­ഭ­വ­ങ്ങ­ളെ അ­റി­യു­ന്ന­തി­ന് എ­ളു­പ്പ­മാ­യ മാര്‍ഗ്ഗം ഏ­തെ­ന്നു ചോ­ദി­ച്ചു. അതിനു പ­ര­മേ­ശ്വ­ര­നെ സേ­വി­ക്കു­യാ­ണ് ന­ന്നെ­ന്ന് അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു. അ­ന­ന്ത­രം അവര്‍ പ­ര­മ­ശി­വ­നെ ത­പ­സ്സു­ചെ­യ്തു. നാ­ല്പ­തു­ദി­വ­സ­മാ­യ­പ്പോള്‍ ഒരു കൃ­ഷ്ണ­ത്ര­യോ­ദ­ശി­നാള്‍ സ­ന്ധ്യാ­സ­മ­യം പ­ര­മേ­ശ്വ­രന്‍ മ­ഹര്‍ഷി­മാ­രു­ടെ മു­മ്പില്‍ പ്ര­ത്യ­ക്ഷ­നാ­യി. തൃ­ക്കൈ­യില്‍ ഒരു ഗു­ള­പി­ണ്ഡ­വു­മു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം അതിനെ തി­രു­മ്മി­പ്പൊ­ടി­ച്ച് അ­ണു­പ്രാ­യ­മാ­ക്കി മേ­ല്പോ­ട്ടു എ­റി­ഞ്ഞു. ഉടന്‍ ഓരോ ഗു­ളാ­ണു­ക്ക­ളില്‍ നി­ന്നു വെ­ളു­പ്പു, ക­റു­പ്പു, ചെ­മ­പ്പു, മഞ്ഞ, പച്ച ഈ നി­റ­ങ്ങ­ളില്‍ അ­യ്യ­ഞ്ചു ജ­ന്തു­ക്കള്‍ ഉ­ത്ഭ­വി­ച്ചു. ഇവ പതനം, സ­ഞ്ചാ­രം, ആരോഹം, അ­വ­രോ­ഹം, ശബ്ദം മു­ത­ലാ­യ­വ ഹേ­തു­വാ­യി­ട്ടു ത്രി­കാ­ല­സം­ഭ­വ­ങ്ങ­ളെ അ­റി­യി­ക്കു­ന്നു. ഗു­ള­ത്തില്‍ നി­ന്നു­ണ്ടാ­ക­യാല്‍ ‘ഗൗളി’ എന്നു പേര്‍വ­ന്നു. കൃ­ഷ്ണ­ത്ര­യോ­ദ­ശി സ­ന്ധ്യാ­സ­മ­യം ഉ­ത്ഭ­വി­ക്ക­യാല്‍ ആ സമയം പ്ര­ദോ­ഷ­വ്ര­ത­ക്കാര്‍ ഇവയെ കാണുക ശ്രേ­ഷ്ഠ­മാ­ണ്. വ്ര­ത­മി­ല്ലാ­ത്ത­വര്‍ക്കും ആ ഫ­ല­മു­ണ്ടാ­കും. ഈ ജ­ന്തു­ക്ക­ളെ കൊ­ല്ലു­ന്ന­വര്‍ക്കു ബ്രാ­ഹ്മ­ണ­ശി­ശു­ക്ക­ളെ കൊ­ന്നാ­ലു­ള്ള പാ­പ­മു­ണ്ടാ­കും. ബ്രാ­ഹ്മ­ണന്‍, ക്ഷ­ത്രി­യന്‍, വൈ­ശ്യന്‍, ശൂ­ദ്രന്‍ എന്നു നാലു ജാ­തി­ക­ളും പു­രു­ഷന്‍, സ്ത്രീ, ന­പും­സ­കം എന്നു മൂ­ന്നു വ­ക­ഭേ­ദ­വു­മു­ണ്ട്. ഗൗളി ശാ­സ്ത്രം അനേകം മു­നി­കള്‍ എ­ഴു­തീ­ട്ടു­ണ്ടെ­ങ്കി­ലും ‘നാ­ര­ദീ­യം’ എ­ന്ന­തി­നാ­ണ് അധികം പ്ര­സി­ദ്ധി.
ഗ്മ
ഗ്മാ
  • ഭൂമി
ഗ്ര
ഗ്ര­ഥ­നം
  • കെ­ട്ടു്
  • ബ­ന്ധ­നം
ഗ്ര­ഥി­ത
  • വി­ശേ­ഷ­ണം:
  • കോര്‍ക്ക­പ്പെ­ട്ട
  • കെ­ട്ട­പ്പെ­ട്ട
ഗ്ര­ഥി­തം
  • കേര്‍ക്ക­പ്പെ­ട്ട­തു്
  • ഒരു രോഗം
  • ക­ഫം­നി­മി­ത്തം ലിംഗം നെ­ല്ലി­ന്റെ ഓ­കു­കൊ­ണ്ട് സദാ നി­റ­ഞ്ഞി­രി­ക്കു­ന്നു എന്നു തോ­ന്നും. ഇതത്ര ഗ്ര­ഥി­തം.
ഗ്ര­ന്ഥ­കര്‍ത്താ­വു്
  • പു­സ്ത­ക­ത്തെ ഉ­ണ്ടാ­ക്കു­ന്ന­വന്‍
ഗ്ര­ന്ഥ­കാ­രന്‍
  • ഗ്ര­ന്ഥ­മെ­ഴു­ത്തു­കാ­രന്‍
ഗ്ര­ന്ഥ­ക്കു­ടി
  • പു­സ്ത­ക­ശാ­ല
ഗ്ര­ന്ഥ­നം
  • ബ­ന്ധ­നം
  • കെ­ട്ടു്
ഗ്ര­ന്ഥം
  • പു­സ്ത­കം
  • മു­പ്പ­ത്തു­ര­ണ്ട­ക്ഷ­രം കൂ­ടി­യ­തു്
ഗ്ര­ന്ഥ­വ­രി
  • കോ­വി­ല­ക­ങ്ങ­ളി­ലും മ­റ്റും വി­വ­ര­ങ്ങള്‍ എ­ഴു­തി­വ­ക്കു­ന്ന­ത്
  • ക­ലി­വര്‍ഷം 33൦൦-ന് ഇ­പ്പു­റം കോ­വി­ല­ക­ങ്ങ­ളി­ലും മ­റ്റും കാ­ര്യാ­വ­സ്ഥ­ക­ളെ ഗ്ര­ന്ഥ­വ­രി­യാ­യി എ­ഴു­തി­വെ­യ്ക്കു­ക പ­തി­വു­ണ്ടാ­യി­രു­ന്നു. ഇവ ഗ­ദ്യ­ത്തി­ലാ­യി­രു­ന്നു. ചി­റ­ക്കല്‍ ഗ്ര­ന്ഥ­വ­രി, ത­ല­ശ്ശേ­രി­ഗ്ര­ന്ഥ­വ­രി, കൊ­ച്ചീ­ഗ്ര­ന്ഥ­വ­രി, തി­രു­വി­താം­കൂര്‍ ഗ്ര­ന്ഥ­വ­രി ഇവ ഇ­പ്പോള്‍ ഇ­രി­പ്പു­ണ്ട് ആദ്യം കോ­ലെ­ഴു­ത്തി­ലാ­യി­രു­ന്നു എ­ഴു­തി­യ­ത്.
ഗ്ര­ന്ഥ­സ­മു­ച്ച­യം
  • ഗ്ര­ന്ഥ­ങ്ങ­ളു­ടെ കൂ­ട്ടം
ഗ്ര­ന്ഥി
  • വി­ശേ­ഷ­ണം:
  • പു­സ്ത­ക­മു­ള്ള
  • (ന്ഥീ, ന്ഥി­നി, ന്ഥി.)
ഗ്ര­ന്ഥി
  • മു­ട്ട്
  • സന്ധി
  • മുഴ
  • ഗ്ര­ന്ഥ­കര്‍ത്താ­വു്
  • ഒരു രോഗം
  • പ്ര­ത്യേ­കം ദു­ഷി­ച്ചി­ട്ടു­ള്ള വാ­ത­പി­ത്ത­ക­ഫ­ങ്ങള്‍ മാം­സ­ര­സ­ങ്ങള്‍, മേ­ദ­സ്സ്, ഞ­ര­മ്പു­കള്‍ ഇവയെ ദു­ഷി­പ്പി­ച്ചി­ട്ടു നീ­രി­നെ ഉ­ണ്ടാ­ക്കും. ഇതു ദൃ­ഢ­മാ­യും വ­ട്ട­മാ­യു­മി­രി­ക്കും.
  • മു­ള­യു­ടെ ക­മ്പു്
  • വ­ള­യ്ക്കു­ന്ന­തു് എ­ന്നര്‍ത്ഥം.
  • ക­രി­ച്ച­ണ്ണ
  • പെ­രു­മു­ത്ത­ങ്ങ
  • പി­ണ്ടാ­ളന്‍ചേ­മ്പു്
  • ശര്‍ക്ക­ര
ഗ്ര­ന്ഥി­കന്‍
  • ഗ­ണി­ത­ക്കാ­രന്‍
ഗ്ര­ന്ഥി­കം
  • തി­പ്പ­ലി­വേ­രു്
  • ഗു­ഗ്ഗു­ലു
  • ക­രി­ഞ്ച­ണ്ണ
  • മുള
ഗ്ര­ന്ഥി­തം
  • കെ­ട്ട­പ്പെ­ട്ട­തു്
  • കോര്‍ക്ക­പ്പെ­ട്ട­തു്
  • കൂ­ട്ടി­ച്ചേര്‍ക്ക­പ്പെ­ട്ട­തു് എ­ന്നര്‍ത്ഥം.
ഗ്ര­ന്ഥി­പര്‍ണ്ണം
  • തു­ണി­യാ­ങ്കം
  • ഗ്ര­ന്ഥി സ­ദൃ­ശ­ങ്ങ­ളാ­യ ഇ­ല­കള്‍ ഉ­ള്ള­തു് എ­ന്നര്‍ത്ഥം. ക­മ്പില്‍ ഇ­ല­കള്‍ ഉ­ള്ള­തു് എ­ന്നു­മാ­കാം.
ഗ്ര­ന്ഥി­ലം
  • വ­യ്യ­ങ്ക­ത
  • തൂ­തു­വ­ള­ക­മ്പു­ള്ള­തു് എ­ന്നര്‍ത്ഥം
  • ഇഞ്ചി
  • തി­പ്പ­ലി­മൂ­ലം
  • ചെ­റു­ചീ­ര
  • പി­ണ്ടാ­ളന്‍ചേ­മ്പു്
  • അ­ട­വി­ക്ക­ച്ചോ­ലം
ഗ്ര­ന്ഥി­ലാ
  • വ­ള്ളി­ക്ക­റു­ക
  • മീന്‍ക­ണ്ണി­ക്ക­റു­ക
  • വ­യ­മ്പു്
  • പെ­രു­മു­ത്ത­ങ്ങ
ഗ്ര­സ­നം
  • വി­ഴു­ങ്ങല്‍
  • ആ­ക്ര­മം
ഗ്ര­സി­ക്കു­ക
  • വി­ഴു­ങ്ങു­ക
  • ഭ­ക്ഷി­ക്കു­ക
ഗ്ര­സ്ത
  • വി­ശേ­ഷ­ണം:
  • വി­ഴു­ങ്ങ­പ്പെ­ട്ട
  • ഭ­ക്ഷി­ക്ക­പ്പെ­ട്ട
  • സ്പ­ഷ്ട­മ­ല്ലാ­തെ പ­റ­യു­ന്ന
ഗ്ര­സ്തം
  • വ്യാ­ധി­ക­ളും മ­റ്റും കൊ­ണ്ടു­ള്ള ബ­ല­ക്ഷ­യ­ത്താ­ലോ ബാ­ല­ത്വം ജ­ഡ­ത്വം മു­ത­ലാ­യ­തു­കൊ­ണ്ടോ പ­ദ­ങ്ങ­ളെ­യോ അ­ക്ഷ­ര­ങ്ങ­ളെ­യോ ലോ­പി­ച്ചു പ­റ­യു­ന്ന വാ­ക്ക്
  • ഭ­ക്ഷി­ക്ക­പ്പെ­ട്ട അ­ന്നാ­ദി­കള്‍
ഗ്ര­സ്താ­സ്ത­മ­നം
  • സൂ­ര്യ­നും ച­ന്ദ്ര­നും ഗ്ര­ഹ­ണം പി­ടി­ച്ചു മോ­ച­ന­ത്തി­നു­മു­മ്പു് അ­സ്ത­മി­ച്ചാ­ലു­ള്ള­തി­ന്റെ പേര്‍
  • ഈ ദിവസം ശ്രാ­ദ്ധാ­ദി­കള്‍ക്കു നി­ഷേ­ധം; സൂ­ര്യ­ന്റേ­യും ച­ന്ദ്ര­ന്റേ­യും ശു­ദ്ധ­മ­ണ്ഡ­ലം കാ­ണു­ന്ന­തി­നു മു­മ്പു് ഉ­ണ്ണാ­നും പാ­ടി­ല്ല.
ഗ്ര­ഹ­ചാ­ര
  • ഗ്ര­ഹ­ങ്ങ­ളു­ടെ സ­ഞ്ചാ­രം
  • ഒരു രാ­ശി­യിൽ
    ആ­ദി­ത്യന്‍ — 1 മാസം.
    ച­ന്ദ്രന്‍ — ര­ണ്ട­ര­ദി­വ­സം.
    ചൊവ്വ — 45 ദിവസം
    ബു­ധന്‍ — 1 മാസം.
    വ്യാ­ഴം — 1 വര്‍ഷം.
    ശു­ക്രന്‍ — 1 മാസം.
    ശനി — രണ്ടര വര്‍ഷം.
    രാഹു — ഒ­ന്ന­ര­വര്‍ഷം.
    കേതു — ഒ­ന്ന­ര­വര്‍ഷം.
    ചില സ­മ­യ­ങ്ങ­ളില്‍ ഗ്ര­ഹ­ങ്ങ­ളു­ടെ ഗതി പി­റ­കോ­ട്ടാ­യി­രി­ക്കും. അതിനു ‘വ­ക്ര­ഗ­തി’ എ­ന്നു­പേര്‍. ഗ്രഹ ശത്രു മി­ത്ര­ബാ­ന്ധ­വാ­വ­സ്ഥ: ആ­ദി­ത്യ­നു—ച­ന്ദ്ര­കു­ജ­വ്യാ­ഴ­ന്മാര്‍ ബ­ന്ധു­ക്ക­ളും ബു­ധന്‍ സമനും ശ­നി­ശു­ക്ര­ന്മാര്‍ ശ­ത്രു­ക്ക­ളു­മാ­കു­ന്നു. ച­ന്ദ്ര­നു—ആ­ദി­ത്യ­ബു­ധ­ന്മാര്‍ ബ­ന്ധു­ക്ക­ളും ചൊവ്വ, വ്യാ­ഴം, ശു­ക്രന്‍, ശനി ഇവര്‍ സ­മ­ന്മാ­രു­മാ­കു­ന്നു. ചൊ­വ്വാ­ക്കു—ആ­ദി­ത്യ­ച­ന്ദ്ര­വ്യാ­ഴ­ന്മാര്‍ ബ­ന്ധു­ക്ക­ളും ശു­ക്ര­നും ശ­നി­യും സ­മ­ന്മാ­രും ബു­ധന്‍ ശ­ത്രു­വു­മാ­കു­ന്നു. ബു­ധ­നു്—ആ­ദി­ത്യ­ശു­ക്ര­ന്മാര്‍ ബ­ന്ധു­ക്ക­ളും ചൊ­വ്വാ­യും വ്യാ­ഴ­വും ശ­നി­യും സ­മ­ന്മാ­രും ച­ന്ദ്രന്‍ ശ­ത്രു­വു­മാ­കു­ന്നു. വ്യാ­ഴ­ത്തി­നു—ആ­ദി­ത്യ­നും ച­ന്ദ്ര­നും ചൊ­വ്വാ­യും ബ­ന്ധു­ക്ക­ളും ശനി സമനും ബു­ധ­ശു­ക്ര­ന്മാര്‍ ശ­ത്രു­ക്ക­ളു­മാ­കു­ന്നു. ശു­ക്ര­നു്—ശ­നി­ബു­ധ­ന്മാർ ബ­ന്ധു­ക്ക­ളും കു­ജ­വ്യാ­ഴ­ന്മാര്‍ സ­മ­ന്മാ­രും ആ­ദി­ത്യ ച­ന്ദ്ര­ന്മാര്‍ ശ­ത്രു­ക്ക­ളു­മാ­കു­ന്നു. ശ­നി­ക്കു—ശു­ക്ര­ബു­ധ­ന്മാര്‍ ബ­ന്ധു­ക്ക­ളും വ്യാ­ഴന്‍ സമനും ആ­ദി­ത്യ­നും ച­ന്ദ്ര­നും ചൊ­വ്വാ­യും ശ­ത്രു­ക്ക­ളു­മാ­കു­ന്നു. ഗ്ര­ഹ­ങ്ങ­ളു­ടെ ദൃ­ഷ്ടി­ക്ര­മം: എല്ലാ ഗ്ര­ഹ­ങ്ങള്‍ക്കും 3, 1൦ ഇ­വ­യില്‍ കാല്‍ ദൃ­ഷ്ടി. 5, 9 ഇ­വ­യില്‍ അര ദൃ­ഷ്ടി. 4, 8 ഇ­വ­യല്‍ മു­ക്കാല്‍ ദൃ­ഷ്ടി 7-ല്‍ പൂര്‍ണ്ണ­ദൃ­ഷ്ടി. വി­ശേ­ഷി­ച്ചും ശ­നി­ക്കു മൂ­ന്നി­ലും പ­ത്തി­ലും, വ്യാ­ഴ­ത്തി­നു അ­ഞ്ചി­ലും ഒന്‍പ­തി­ലും, ചൊ­വ്വാ­ക്കു നാ­ലി­ലും എ­ട്ടി­ലും പൂര്‍ണ്ണ­ദൃ­ഷ്ടി ഭ­വി­ക്കു­ന്നു.
ഗ്ര­ഹ­ണം
  • എ­ടു­ക്ക, കൈ­ക്കൊള്‍ക
  • അറിവ്
  • സൂ­ര്യ­ഗ്ര­ഹ­ണം, ച­ന്ദ്ര­ഗ്ര­ഹ­ണം
  • സൂ­ര്യ­ച­ന്ദ്ര­ന്മാ­രു­ടെ ഗ്ര­ഹ­ണ­ത്തി­ന്നു്. [രാഹു എന്ന അ­സു­രന്‍ ദേ­വ­ന്മാ­രൊ­രു­മി­ച്ചി­രു­ന്നു അ­മൃ­ത­പാ­നം ചെ­യ്ത­തു സൂ­ര്യ­ച­ന്ദ്ര­ന്മാര്‍ അ­റി­ഞ്ഞു വി­ഷ്ണു­വി­നോ­ട് പ­റ­ക­യാല്‍ അ­ദ്ദേ­ഹം രാ­ഹു­വി­ന്റെ ശി­ര­ച്ഛേ­ദം ചെ­യ്തു എ­ന്നും അ­മൃ­ത­മ­ഹി­മാ­വു­കൊ­ണ്ടു രണ്ടു ഖ­ണ്ഡ­ങ്ങ­ളും അ­ജ­രാ­ന­ര­ത­യെ പ്രാ­പി­ച്ചു എ­ന്നും വൈ­ര­നി­ര്യാ­ത­ന­ത്തി­നു രാഹു സൂ­ര്യ­ച­ന്ദ്ര­ന്മാ­രെ അ­പ്പ­ഴ­പ്പോള്‍ ആ­ക്ര­മി­ക്കു­ന്നു എ­ന്നും മ­റ്റും പു­രാ­ണ­ക­ഥ­യു­ണ്ട്. രാഹു ച­ന്ദ്ര­നെ വി­ഴു­ങ്ങു­ന്ന­താ­യും മ­റ്റും ക­വി­ക­ളും അ­തി­ശ­യോ­ക്ത്യാ വര്‍ണ്ണി­ച്ചു­കാ­ണു­ന്നു. ഹി­ന്ദു­ക്ക­ളു­ടെ ഗോ­ള­ശാ­സ്ത്ര­ത്തില്‍ ലേ­ശ­വും പ­രി­ച­യ­മി­ല്ലാ­ത്ത പാ­മ­ര­ന്മാര്‍ ഈ അ­ന്ധ­വി­ശ്വാ­സ­ത്തെ ഇ­ന്നും ഒ­ഴി­ച്ചി­ട്ടി­ല്ലെ­ന്നു തന്നെ പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. ജ്യോ­തി­ശ്ശാ­സ്ത്ര­പ്ര­കാ­രം രാ­ഹു­വും കേ­തു­വും ത മോ­ഗ്ര­ഹ­ങ്ങ­ളാ­ണ്. മറ്റു ഗ്ര­ഹ­ങ്ങ­ളെ­പ്പോ­ലെ ഇ­വര്‍ക്കു ബിം­ബ­മി­ല്ല. ഈ പേ­രു­കള്‍ സൂ­ര്യ­ച­ന്ദ്ര­ന്മാര്‍ സ­ഞ്ച­രി­ക്കു­ന്ന വൃ­ത്ത­ങ്ങള്‍ ത­ങ്ങ­ളില്‍ യോ­ജി­ക്കു­ന്ന സ­മ്പാ­ത­സ്ഥ­ല­ങ്ങള്‍ക്കാ­ണ് പ­റ­യു­ന്ന­ത്. സൂ­ര്യ­ച­ന്ദ്ര­ന്മാര്‍ ഈ രാ­ഹു­കേ­തു­ക്ക­ളില്‍ ഒ­ന്നി­നോ­ടു അ­ടു­ത്തു നി­ന്നാ­ലേ ഗ്ര­ഹ­ണം വരൂ. സൂ­ര്യ­നെ മ­റ­യ്ക്കു­ന്ന­തു ച­ന്ദ്ര­നും ച­ന്ദ്ര­നെ മ­റ­യ്ക്കു­ന്ന­തു ഭൂ­ഛാ­യ­യു­മാ­കു­ന്നു. രാ­ഹു­കേ­തു­ക്ക­ളോ­ട­ടു­ത്തു സൂ­ര്യന്‍ നി­ല്ക്കു­മ്പോള്‍ വ­രു­ന്ന ക­റു­ത്ത­വാ­വു­ന്നാള്‍ സൂ­ര്യ­ഗ്ര­ഹ­ണ­മു­ണ്ടാ­കു­ന്നു. ച­ന്ദ്ര­ബിം­ബം ഭൂ­ഛാ­യ­യാല്‍ മ­റ­യ്ക്ക­പ്പെ­ടു­മ്പോള്‍ ച­ന്ദ്ര­ഗ്ര­ഹ­ണം ഉ­ണ്ടാ­കു­ന്നു.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ഉ­പ­രാ­ഗം
    • ഗ്രഹം (ഗ്ര­ഹ­ണം)
ഗ്ര­ഹ­ണി
  • ഒരു ദീനം
  • ജ­ഠ­രാ­ഗ്നി­യെ ഗ്ര­ഹി­ക്കു­ന്ന­ത് എ­ന്നര്‍ത്ഥം. (എ­പ്പോ­ഴും മലം പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും). [അ­തി­സാ­രം ശ­മി­ച്ച­തില്‍ പി­ന്നീ­ടു അ­ഗ്നി­ബ­ലം വ­രു­ന്ന­തി­നു മു­മ്പ് അപഥ്യ സാ­ധ­ന­ഭോ­ജ­നം നി­മി­ത്തം അഗ്നി വീ­ണ്ടും അധികം മ­ന്ദി­ക്ക­യും അ­തു­മൂ­ലം ഗ്ര­ഹ­ണി­യു­ണ്ടാ­ക­യും ചെ­യ്യു­ന്നു. അ­തി­സാ­രം ഇ­ല്ലാ­തി­രു­ന്നാ­ലും അ­ഗ്നി­ബ­ല­ത്തെ ക­വി­ഞ്ഞു ഗു­രു­ദ്ര­വ്യ­ഭ­ക്ഷ­ണം ക­ഴി­ച്ചാല്‍ ഗ്ര­ഹ­ണി­യു­ണ്ടാ­കും. അ­തി­സാ­രം പിടി പെ­ട്ടി­രി­ക്കു­ന്ന സ­മ­യ­വും അ­പ­ഥ്യ­ഭ­ക്ഷ­ണം ഗ്ര­ഹ­ണി­യെ ഉ­ണ്ടാ­ക്കു­ന്ന­താ­ണ്.
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • പ്ര­വാ­ഹി­കം.
ഗ്ര­ഹ­ണീ­ഹ­രം
  • ക­ര­യാ­മ്പ­ല്
  • ഗ്ര­ഹ­ണി­യെ ശ­മി­പ്പി­ക്കു­ന്ന ഒരു മ­രു­ന്നു്
ഗ്ര­ഹ­നാ­യ­കം
  • എ­രി­ക്ക്
ഗ്ര­ഹ­പ­തി
  • ആ­ദി­ത്യന്‍
  • ച­ന്ദ്രാ­ദി­ഗ്ര­ഹ­ങ്ങ­ളു­ടെ നാ­ഥന്‍ എ­ന്നര്‍ത്ഥം.
  • എ­രി­ക്ക്
ഗ്ര­ഹ­പ്പി­ഴ
  • നിര്‍ഭാ­ഗ്യം
  • ദു­ര­ഭൃ­ഷ്ടം
  • ദൈ­വി­ക­മാ­യ കഷ്ടത
ഗ്ര­ഹ­ഭോ­ജ­നം
  • കുതിര
ഗ്രഹം
  • ന­വ­ഗ്ര­ഹ­ങ്ങള്‍ക്കു പ്ര­ത്യേ­കം പ­റ­യു­ന്ന ഒ­രു­പേര്‍
  • ഗ്ര­ഹ­ണം
  • സൂ­ര്യ­നും ച­ന്ദ്ര­നും ഇ­തി­നാല്‍ ഗ്ര­ഹി­ക്ക­പ്പെ­ടു­ന്നു എ­ന്നര്‍ത്ഥം.
  • പി­ടി­ക്കു­ക
  • നിര്‍ബ്ബ­ന്ധം
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ‘ഉ­പ­രാ­ഗം’.
ഗ്ര­ഹ­യാ­ലു
  • വി­ശേ­ഷ­ണം:
  • ഗ്ര­ഹി­ക്കു­ന്ന
  • അ­റി­യു­ന്ന
ഗ്ര­ഹ­രാ­ജം
  • കര്‍പ്പൂ­രം
  • എ­രി­ക്ക്
ഗ്ര­ഹ­സ്ഥി­തി
  • ന­വ­ഗ്ര­ഹ­ങ്ങ­ളു­ടെ ഇ­രി­പ്പ്
ഗ്ര­ഹി­ക്കു­ക
  • അ­റി­യു­ക
  • പി­ടി­ക്കു­ക
  • വാ­ങ്ങി­ക്കു­ക
  • പ­ഠി­ക്കു­ക
  • (കാ­ര­ണ­ക്രി­യ:ഗ്ര­ഹി­പ്പി­ക്കു­ക.)
ഗ്ര­ഹീ­ത, ഗൃഹീത
  • പി­ടി­ക്ക­പ്പെ­ട്ട
  • അ­റി­യ­പ്പെ­ട്ട
ഗ്ര­ഹീ­തു­കാ­മന്‍
  • പി­ടി­ക്കാന്‍ തു­നി­യു­ന്ന­വന്‍
  • ഗ്ര­ഹി­ക്കാന്‍ ആ­ഗ്ര­ഹി­ക്കു­ന്ന­വന്‍
ഗ്ര­ഹീ­തൃ
  • വി­ശേ­ഷ­ണം:
  • അ­റി­യു­ന്ന
  • എ­ടു­ക്കു­ന്ന
ഗ്രാ
ഗ്രാ­മ­ടി­ക
  • നി­കൃ­ഷ്ട­മാ­യ ഗ്രാ­മം
ഗ്രാ­മ­ണി
  • ഗ്രാ­മ­ത്തില്‍ പ്ര­മാ­ണി
  • ഗ്രാ­മ­ത്തെ ന­യി­ക്കു­ന്ന­വന്‍, കൊ­ണ്ടു ന­ട­ത്തു­ന്ന­വന്‍ എ­ന്നര്‍ത്ഥം.
  • ക്ഷൗ­ര­ക്കാ­രന്‍
  • ശ്രേ­ഷ്ഠന്‍
  • അ­ധി­പന്‍
  • അമരി
ഗ്രാ­മ­ത
  • ഗ്രാ­മ­ങ്ങ­ളു­ടെ കൂ­ട്ടം
ഗ്രാ­മ­ത­ക്ഷന്‍, ഗ്രാ­മ­ത­ച്ചന്‍
  • ഊര്‍ത്ത­ച്ചന്‍
  • ഗ്രാ­മ­ക്കാര്‍ക്ക­ധീ­ന­നാ­യ ആശാരി
  • ത­റ­യില്‍ അ­വ­കാ­ശി­യാ­യ ത­ച്ചന്‍
ഗ്രാ­മം
  • ഭ­വ­ന­ങ്ങ­ളു­ടെ കൂ­ട്ടം
  • പ്രാ­ണി­ക­ളാല്‍ അ­നു­ഭ­വി­ക്കു­പ്പെ­ടു­ന്ന­ത് എ­ന്നര്‍ത്ഥം. ഭ­ക്ഷ­ണം ല­ഭി­ക്കു­ന്നേ­ടം എ­ന്നു­മാ­കാം.
  • ദേശം, കര, ഊരു
  • കൂ­ട്ടം
  • ഉദാ:ഗു­ണ­ഗ്രാ­മം, ശ­ബ്ദ­ഗ്രാ­മം ഇ­ത്യാ­ദി. (ഗ്രാ­മ­ശ­ബ്ദം ത­നി­ച്ചു പ്ര­യോ­ഗി­ച്ചാല്‍ അതു ഗൃ­ഹ­സ­മൂ­ഹ­ത്തി­ന്റെ­യും ഷള്‍ജാ­തി സ്വ­ര­ത്തി­ന്റേ­യും പേ­രാ­യി­രി­ക്കും).
  • ‘സ്ഫു­ടീ­ഭ­വല്‍ഗ്രാ­മ­വി­ശേ­ഷ­മൂര്‍ച്ഛ­നാ’
    — മാഘം
    .
  • (മൂ­ന്നു­വി­ധം – ഷ­ഡ്ജ­ഗ്രാ­മം, മധ്യമ ഗ്രാ­മം, ഗാ­ന്ധാ­ര­ഗ്രാ­മം).
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • സം­വ­സ­ഥം.
ഗ്രാ­മ­മു­ഖം
  • ദേ­ശ­ത്തി­ന്റെ മു­മ്പ്
  • ച­ന്ത­സ്ഥ­ലം
ഗ്രാ­മ­മൃ­ഗം
  • നായ്
ഗ്രാ­മ­സൂ­ക­രം
  • പോർ­ക്കു്
ഗ്രാ­മാ­ധി­പന്‍
  • ഗ്രാ­മ­ത്തില്‍ പ്ര­മാ­ണി
ഗ്രാ­മാ­ന്തം
  • ഗ്രാ­മ­സ­മീ­പ­ദേ­ശം
  • (ഉ­പ­ശ­ല്യം എ­ന്ന­തു നോ­ക്കു­ക). ദേ­ശ­ത്തി­ന്റെ അ­വ­സാ­നം എ­ന്നും കാ­ണു­ന്നു.
ഗ്രാ­മി­കന്‍
  • ഗ്രാ­മ­ക്കാ­രന്‍
ഗ്രാ­മീ­ണ
  • അമരി എന്ന മ­രു­ന്നു് ’നാ­ട്ടു­മ്പു­റ­ത്തു­ണ്ടാ­കു­ന്ന­ത്’ എ­ന്നര്‍ത്ഥം
  • ചെ­ഞ്ചീ­ര
ഗ്രാ­മീ­ണം
  • നായ്
  • നാ­ട്ടു­പ­ന്നി
ഗ്രാ­മേ­യം
  • വി­ശേ­ഷ­ണം:
  • ഗ്രാ­മ­ത്തി­ലു­ണ്ടാ­യ
  • പ­രി­ഷ്കാ­ര­മി­ല്ലാ­ത്ത
ഗ്രാ­മേ­യി
  • വേ­ശ്യാ­സ്ത്രീ
ഗ്രാ­മ്യ
  • വി­ശേ­ഷ­ണം:
  • ഗ്രാ­മ­ത്തില്‍ ഭ­വി­ച്ച, ഗ്രാ­മ­സം­ബ­ന്ധ­മാ­യ
  • സ­ഭ്യ­മ­ല്ലാ­ത്ത
ഗ്രാ­മ്യ­ധര്‍മ്മം
  • സ്ത്രീ­സം­ഗം
  • പാ­മ­ര­ന്മാ­രു­ടെ പ്ര­വൃ­ത്തി
  • (വി­വേ­ക­മു­ള്ള­വര്‍ സ്ത്രീ­സേ­വ­യില്‍ നി­ന്നു നി­വര്‍ത്തി­ക്കു­ന്ന­വ­രാ­ണ­ല്ലൊ).
ഗ്രാ­മ്യന്‍
  • വി­ടന്‍
ഗ്രാ­മ്യം
  • സ­ഭ്യ­മ­ല്ലാ­ത്ത­തും അ­പ­രി­ഷ്കൃ­ത­ന്മാ­രു­ടെ ഇ­ട­യില്‍ കേ­ട്ടു­വ­രു­ന്ന­തു­മാ­യ ഗ്രാ­മ്യ­വ­ച­നം
  • ഗ്രാ­മ­ത്തില്‍ ഭ­വി­ച്ച­തെ­ന്നു ശ­ബ്ദാര്‍ത്ഥം അ­പ­രി­ഷ്കൃ­ത­ന്മാ­രു­ടെ ഇ­ട­യി­ലു­ണ്ടാ­യ­തു് എന്നു താല്‍പ­ര്യം.
  • കാ­വ്യ­ത്തില്‍ പ­ദ­ദോ­ഷ­ങ്ങ­ളില്‍ ഒന്ന്
  • ഗ്രാ­മ്യം × സഭ്യം.
ഗ്രാ­മ്യാ­ശ്വം
  • കഴുത
ഗ്രാ­വ­രോ­ഹ­കം
  • അ­മു­ക്കി­രം
ഗ്രാ­വാ, ഗ്രാ­വം
  • പര്‍വ­തം
  • കല്ല്
  • ‘ദുർ­ഗ്രാ­വാ­ഗ്രോ­ഗ്രാ­ഗ്രാ­ഹ്യം’
    — ഭാരതം
    .
  • (ചീത്ത ഗ്രാ­വ­ങ്ങ­ളു­ടെ (ക­ല്ലു­ക­ളു­ടെ) അ­ഗ്ര­ങ്ങള്‍ കൊ­ണ്ടു ഉ­ഗ്ര­മാ­യും, അ­ഗ്രാ­ഹ്യ­മാ­യു­മു­ള്ള­തു്. അഗ്രം = മുന. ഉഗ്രം = ക­ടു­പ്പം. അ­ഗ്രാ­ഹ്യം = സ്വീ­ക­രി­ക്കാന്‍ പാ­ടി­ല്ലാ­ത്ത­തു.) (ഗ്രാ­വാ – ന. പു. പ്ര; ഏ) മ­റ­യ്ക്കു­ന്ന­തു് എ­ന്നര്‍ത്ഥം ശ­ബ്ദി­ക്കു­ന്ന­തു് എ­ന്നു­മാ­വാം.
ഗ്രാ­വ­സ്തു­ത്ത്
  • 16 ഋ­ത്വി­ക്കു­ക­ളില്‍ ഒ­രാള്‍
ഗ്രാ­സം
  • ഉരുള
  • ഉറുള
  • ഭ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത് എ­ന്നര്‍ത്ഥം.
ഗ്രാ­ഹ­ക
  • വി­ശേ­ഷ­ണം:
  • വാ­ങ്ങി­ക്കു­ന്ന
ഗ്രാ­ഹ­കന്‍
  • വാ­ങ്ങു­ന്ന­വന്‍
  • പു­ള്ള് എന്ന പക്ഷി
ഗ്രാ­ഹ­കം
  • നീ­രാ­രല്‍
  • ചീ­ങ്ക­ണ്ണി
  • പ­രു­ന്തു്
  • പു­ള്ള്
ഗ്രാ­ഹം
  • ചീ­ങ്ക­ണ്ണി
  • കോര്‍മു­ത­ല എ­ന്നും പ­ക്ഷ­മു­ണ്ടു്. പ്രാ­ണി­ക­ളെ പി­ടി­ച്ചാല്‍ വി­ടാ­ത്ത­തു് എ­ന്നര്‍ത്ഥം. ല­താ­കാ­ര­മാ­യി ചു­റ്റി­ക്കൊ­ണ്ടു പ്രാ­ണി­ഹിം­സ ചെ­യ്യു­ന്ന­തു്, മ­ത്സ്യ­വി­ശേ­ഷ­മെ­ന്നു ദ്വിം­ഗാ­ഭ­ട്ടീ­യം, (അ­വ­രാ­ഹം എന്ന ശബ്ദം നോ­ക്കു­ക).
  • കോള്‍മു­തല്‍
  • വാ­ങ്ങി­ക്കു­ക
  • മുതല
  • പാ­മ്പ്
  • പ­ര്യാ­യ­പ­ദ­ങ്ങൾ:
    • ‘അ­വ­ഹാ­രം’.
ഗ്രാ­ഹി
  • വി­ശേ­ഷ­ണം:
  • വാ­ങ്ങി­ക്കു­ന്ന
  • മ­ല­ബ­ന്ധ­ത്തെ ചെ­യ്യു­ന്ന
ഗ്രാ­ഹി
  • വി­ളാ­വൃ­ക്ഷം
  • വ്ളാ­മ­രം മ­ല­ബ­ന്ധ­ത്തെ ചെ­യ്യു­ന്ന­ത് എ­ന്നര്‍ത്ഥം
ഗ്രാ­ഹി­ണി
  • ചെറിയ കൊ­ടി­തൂ­വ
  • മു­ക്കു­റ്റി
ഗ്രാ­ഹ്യ
  • വി­ശേ­ഷ­ണം:
  • ഗ്ര­ഹി­ക്ക­പ്പെ­ടു­വാന്‍ത­ക്ക
  • കൈ­ക്കൊ­ള്ള­ത്ത­ക്ക
ഗ്രാ­ഹ്യ­ച­തു­ഷ്ട­യം
  • അമൃതം വി­ഷ­ത്തി­ലി­രു­ന്നാ­ലും, സു­ഭാ­ഷി­തം ബാ­ല­നി­രു­ന്നാ­ലും, സല്‍കര്‍മ്മം ശ­ത്രു­വി­ലി­രു­ന്നാ­ലും, സ്ത്രീ­ര­ത്നം ദു­ഷ്കു­ല­ത്തില്‍ ജ­നി­ച്ച­താ­യാ­ലും സ്വീ­ക­രി­ക്കാം.
ഗ്രാ­ഹ്യം
  • സ്വീ­കാ­ര്യം
ഗ്രീ
ഗ്രീവ, ഗ്രീ­വം
  • ക­ഴു­ത്തു്
  • ഇ­തു­കൊ­ണ്ടു ഭ­ക്ഷി­ക്കു­ന്ന വ­സ്തു­വി­നെ ഇ­റ­ക്കു­ന്ന­തി­നാല്‍ ഈ പേര്‍വ­ന്നു.
  • പിടലി
ഗ്രീ­വി
  • ഒ­ട്ട­കം
ഗ്രീ­ഷ്മ (കാല)ം
  • വേ­നല്‍(ക്കാ­ലം)
ഗ്രീ­ഷ്മ­ജ
  • ക­യ്പ­ച്ചീ­ര
  • തൂ­ശി­മു­ല്ല
ഗ്രീ­ഷ്മം
  • വേ­നല്‍ക്കാ­ലം
  • ഗ്രീ­ഷ്മ­ഋ­തു
  • ര­സ­ങ്ങ­ളെ ഗ്ര­ഹി­ക്കു­ന്ന കാലം എ­ന്നര്‍ത്ഥം.
ഗ്രീ­ഷ്മ­സു­ന്ദ­രം
  • വേ­നല്‍പ­ച്ച
  • (ഗ്രീ­ഷ്മ­ഋ­തു – മേടം ഇടവം ഈ ര­ണ്ടു­മാ­സ­ങ്ങള്‍ കൂ­ടു­ന്ന കാ­ല­മാ­ണു്. ഇം­ഗ്ലീ­ഷിൽ Summer).
ഗ്രൈ
ഗ്രൈ­വേ­യം, ഗ്രൈ­വേ­യ­കം
  • ക­ഴു­ത്തില്‍ കെ­ട്ടു­ന്ന ആഭരണം
  • ക­ണ്ഠാ­ല­ങ്കാ­രം
  • ഗ്രീ­വ­യി­ങ്കല്‍ ഭ­വി­ച്ച­ത് എ­ന്നര്‍ത്ഥം.
ഗ്രൈ­ഷ്മി
  • തൂ­ശി­മു­ല്ല
ഗ്ല
ഗ്ല­പി­തം
  • ത­ളർ­ന്ന
  • വാ­ട്ട­പ്പെ­ട്ട
ഗ്ല­സ്ത
  • വി­ശേ­ഷ­ണം:
  • വി­ഴു­ങ്ങ­പ്പെ­ട്ട
ഗ്ലഹം
  • ചൂ­തു­ക­ളി­യിൽ വാ­തു­ചൊ­ല്ലി പ­ണ­യം­കെ­ട്ടു­ക
  • ചൂതു
ഗ്ലാ
ഗ്ലാന
  • വി­ശേ­ഷ­ണം:
  • ത­ളർ­ന്ന
  • രോ­ഗ­മു­ള്ള
  • ‘ഗ്ലാ­നം ഗ്രാ­തം മെ­ലി­ഞ്ഞേൻ’
    — അ­മ­രു­ക­ശ­ത­കം
    .
ഗ്ലാ­നി
  • ത­ളർ­ച്ച
  • ക്ഷീ­ണം
  • വാ­ട്ടം
ഗ്ലാ­സ്നു
  • വി­ശേ­ഷ­ണം:
  • ത­ളർ­ന്ന
  • രോ­ഗ­മു­ള്ള
ഗ്ലൌ
ഗ്ലൌ­വ്വ്
  • ച­ന്ദ്രൻ
  • മാ­സ­ന്തോ­റും ക്ഷ­യി­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം.
  • കർ­പ്പൂ­രം